രാത്രി കലാപരിപാടിയൊക്കെ കഴിഞ്ഞു ഓരോരുത്തനും വീട്ടിലെത്തുമ്പോള്‍ പുഞ്ചിരി തൂകിയിരിക്കുന്ന പഠന പുസ്തകങ്ങള്‍ . നാണ്‌ാരെ പറയുന്ന പോലെ "ഇതു നോവലില്‍ പറയുന്നത്". ശരിക്ക് പറഞ്ഞാല്‍, വൃത്തികെട്ട ഈ വര്‍ഗത്തിനെ കാണുമ്ബൊള്‍് അപ്പോഴത്തെ അവസ്ഥ പറയാണെങ്കില്‍ "ഉള്ള കാശിനു പട്ടയുമടിച്ച് ഒന്നുമാകാതെ, ഇതെല്ലാം എന്തിനായിരുന്നു" എന്ന ഭാവത്തില്‍ നില്‍ക്കുന്ന സര്‍ക്കസ് കുഞ്ഞയ്യപ്പേട്ടന്റെ മാനസികാവസ്ഥായിരുന്നു അപ്പോള്‍.
ഇനി വാസൂന്റെ ഭാഷയില്‍ കുറച്ച് ആലങ്കാരികമായി തെന്നെ പറയണംച്ചാല്‍ ഇന്ന പിടിചോളിന്‍. "കളിയുടെ ആലസ്യവും, സന്ദ്യയെന്ന സുന്ദരിതന്‍ സൌന്ദര്യവും നുണഞ്ഞു നാലുകെട്ടിലെത്തുമ്പോള്‍, ഒരു ചെറു പുഞ്ചിരിയോടെ എതിരേറ്റീരുന്ന പുസ്തകങ്ങള്‍. അവരെ കാണുമ്പോള്‍ ദ്രൌപദിയെ പോലും ചൂതില്‍ നഷ്ടപ്പെട്ട് കൌരവ സഭയില്‍ നമ്രശിരസ്കനായി നില്‍ക്കുന്ന യുധിഷ്ടിരനെയാ ഓര്മ്മ വര്യാ ". എന്താ പോരെ.
വാടാ ഒരു കൈ നോക്കാമെന്ന് വെല്ലു വിളിച്ചു നില്‍ക്കുന്ന സയന്‍സ്. അതിനുള്ളില്‍ അഹങ്കാരത്തോടെ അതാ ഇരിക്കുന്നു ലോകത്തുള്ള എല്ലാ കണ്ടുപിടുതതങ്ങളിലും കൈ വെച്ച ന്യൂട്ടെട്ടന്‍. എല്ലാ കണ്ടുപിടുതങ്ങളെയും രണ്ടു "കുഞ്ഞു കുട്ടി" അണുവിനെ കൊണ്ടു അവസാനിപ്പിച്ച ഐന്ന്സ്ററീന്‍ എന്ന വെടിക്കെട്ടുകാരന്‍ ജോസേട്ടന്‍ (തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിലൂടെ കവിത വിരിച്ച ആളാണ് ജോസേട്ടന്‍) . ന്യൂട്ടണ്‍'സ ലോ പഠിക്കുമ്പോള്‍ ഒരുമ്പെട്ടോന്റെ തലയില്‍ ആപ്പിളല്ല ഇടിത്തീയാണ് വീഴെണ്ടിയിരുന്നത് എന്ന് തോന്നിയിരുന്ന നിമിഷങ്ങള്‍. ഇന്നേരമായിരിക്കും കളിയില്‍ പറ്റിയ പരിക്കിന്റെ ഒക്കെ നീറ്റല്‍ പുറത്തു വരുന്നത്. ഈ വേദനയെങ്ങാനും പുറത്തു കാണിച്ചാല്‍ ഇടിയുടെ പെരുന്നാളാകുമെന്ന ഭീകര സത്യം അറിയുന്നത് കൊണ്ടു "മൌനം വിദ്വാനു ഭൂഷണം" ആയിരുന്നു ഭാവം.
മേല്പ്പറഞ്ഞ ഈ ദുര്യോടന ദുശാസനന്മാര്‍ക്കിടയിലും “Cheeses from Liverpool” എഴുതിയ Jerome.K Jerome ,ഇന്ദുലേഖ എന്ന മോഹന കാവ്യം സൃഷ്‌ടിച്ച ചന്തു മേനോന്‍. കബൂളിവാലയിലൂടെ പുതിയ ഒരു ലോകം തന്നെ തുറന്നിട്ട ടാഗോര്‍, പരിണാമ സിദഥാന്തലൂടെ ലോകത്തിലെ മതങ്ങളെ മൊത്തം വെല്ലു വിളിച്ച Nexalite Darwin. ,ഇവരൊക്കെ പഠന പുസ്തകങ്ങളിലെ ആരാദ്യ പുരുഷന്മാരായിരുന്നു എന്ന് പറഞ്ഞാല്‍ അത് ജാടയാകില്ല.
പഠന കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, നമുക്കു വീണ്ടും അമ്പലംകാവ് മൂലയിലേക്ക് തന്നെ പോകാം. .. ഇനി പറയാന്‍ പോകുന്നത് ഗ്രാമങ്ങളിലെ ഒളിമ്പിക്സ് ആയിരുന്ന പഞ്ചായത്ത് മേളകള്‍ എന്ന കേരളോത്സവങ്ങളെ കുറിച്. സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങിയിരുന്ന ഈ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങും. ഒരുക്കങ്ങളെ കുറിച്ചു പറയുമ്പോള്‍ ഓട്ടം പ്രാക്ടീസ് ചെയ്യ്യാന്‍ എന്ന വ്യാജേന അതിരാവിലെ നടത്താറുള്ള വിക്രിയകളെ കുറിച്ചു എങ്ങിനെ പറയാതിരിക്കും. പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ വീട്ടില്‍ നിന്നും ചാടും. പിന്നെ ഓരോ വീട്ടില്‍ കയറി ഓരോരുതനെയും വിളിച്ചിറക്കി കൊണ്ടു വരിക എന്നതാണ് പണി. ഇതിന്റെ കാര്‍മികത്വം ജോഷി , റാവു എന്നീ സ്ഖാക്കള്‍്ക്കാ. വിളിയുടെ ഉത്തരമായി വീട്ടില്‍ വെളിച്ചം കണ്ടാല്‍ അവന്‍ വരുമെന്നാണ് സിഗ്നല്‍. ഈ സാങ്കേതികത്വം ഏറ്റവും കൂടുതല്‍ ഉപയോകിച്ചത് ദിനേശന്‍ എന്ന ഞങ്ങളുടെ "കൊമ്പന്‍". വിളി കേട്ട ഉടനെ കൊമ്പന്‍ ലൈറ്റ് ഇടും. വരുമെന്ന പ്രതീക്ഷയില്‍ എല്ലാവരും അടുത്ത വീട്ടിലേക്ക് പോകുമ്പോളായിരിക്കും കൊമ്പന്റെ "രണ്ടാമുറക്കം" . അമ്പലംകാവ് മൂല മുതല്‍ അടാട്ട് ചന്ത വരെയാണ് ഓട്ടം.ഓട്ടം കഴിഞ്ഞു വന്നാല്‍ പിന്നെ EXERCISEആണ്. DAMPELSആയി ഉപയോകിച്ചിരുന്നത് അമ്പലംകാവില്‍ വെടിപോട്ടിക്കാന്‍ ഉള്ള കതിനയായിരുന്നു. ഏറ്റവും വലിയ കതിനാ തേടിപ്പിടിച്ചു അലറിയിരുന്ന ഞങ്ങളുടെ കൊണ്ടരാന്‍. പാണ്ടി നയിച്ചിരുന്ന അരി്വെപ്പുകാര് എന്ന സംഘം ചെറിയ കതിനകളില്‍ അഭയം പ്രാപിച്ചിരുന്നു എന്നതും ഇവിടെ ഇപ്പോഴാണ് ഓര്‍ത്തത് . ഓട്ടത്തിനിടയില്‍ പിറവിയെടുത്ത കഥകളുടെ ഒരു നിര തന്നെയുണ്ട്. ഒരു തലമുറ പിന്ഗാമികള്‍്ക്ക് കൊടുക്കുന്ന നിധിയായ കഥകള്‍. ഇങ്ങനെ ഞങ്ങള്‍ മുന്‍ തലമുറയില്‍ നിന്നും കേട്ട ഒരു ഓട്ട കഥ ഇവിടെ വിവരിക്കുന്നു.
അവരുടെ കാലത്തു കൊഴിയായിരുന്നത്രേ അലാറം. ഏറ്റവുമാദ്യം കൊഴികൂവല്‍ കേട്ടവന്‍ മറ്റുള്ളവരെ വിളിച്ചുര്ത്തുഠ എന്ന് അലിഖിത നിയമം. അങ്ങിനെ ഒരു ദിവസം ഓട്ടവും EXERCISE കഴിഞ്ഞിട്ടും നേരം പുലരുന്നുമില്ല പപ്പേട്ടന്റെ RAJDOOT വരുന്നുമില്ല. പുലരിയുടെ നിഘൂടമായ നിശബ്ദദയെ ഭേതിച്ചുകൊണ്ടുള്ള പപ്പേട്ടന്റെ രാജ്ദൂതില്‍ ഉള്ള വരവായിരുന്നു നേരം വെളുക്കാന്‍ പോകുന്നതിന്റെ ലക്ഷണം. പിന്നെയും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടനത്രേ സൂര്യന്‍ സുഗുനേട്ടന്ടെ വീടിന്റെ മുകളില്‍ വന്നു "GOODMORNING" പറഞ്ഞത് . അന്ന് കോഴി നേരത്തെ കൂവിയതാണോ , സൂര്യന്‍ വൈകി ഉദിച്ചതാണോ എന്ന ചര്ച്ച ഇന്നും നടക്കുന്നു ആല്‍ത്തറയില്‍.
പറഞ്ഞു വന്നത് പഞ്ചായത്ത് മേളകളെ കുറിച്ച്. ക്ലബ്ബ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. കല കായിക വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന്റെ കുത്തകാവകാശികളായി ബ്ലൂ സ്റ്റാര്‍ മരതകയും ആര്‍ട്സ് ക്ലബ്ബ് പുരനാട്ടുകരയും. സമ്മാനദാനചടങ്ങില്‍ "ബ്ലൂ സ്റ്റാര്‍ മരതക" എന്ന ബാലെന്ദ്രേട്ടന്റെ നീട്ടിയുള്ള വിളി ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു. മൊത്തം പോയിന്റ് നിലയില്‍ ഞങ്ങളുടെ ക്ലബ്ബ് ആയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട് ക്ലബ്ബ്, അടാട്ട് മൂന്നോ നാലോ സ്ഥാനതായിരുന്നെന്കിലും തിരഞ്ഞെടുത്ത ഇനങ്ങളായ ക്രോസ് കണ്‍ട്രി , ഷട്ടില്‍ ബട്മിന്റോന്‍, ശാസ്ത്രീയ സംഗീതം, കവിതാരചന, തിരുവാതിരക്കളി, എന്നീ ഇനങ്ങളില്‍ മുടിചൂടാമാന്നന്മാരായിരുന്നു ഞങ്ങള്‍.
വാശിയേറിയ മത്സരം നടന്നിരുന്ന ഇനം പിന്നെ നാടകമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയിപ്പിച്ചിരുന്ന നടകവേദികള്‍. പേരുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പൊ തന്നെ അതിന്റെ ആ ചൂടു കേറും . SAMUEL BECKETTന്‍റെ "ഗോഥോയെ കാത്തു"എന്ന നാടകവുമായി പുറനാട്ടുകര ക്ലബ്ബ്, ചെമ്പകരാമന്‍ എന്ന നാടകവുമായി രചനയിലും സംവിധാനത്തിലും ഏവരേയും ഇരുത്തിയ തോമാസേട്ടന്‍, "മരിക്കാനാ പേടി, കിഴവനും കഴുതയും" എന്നീ നാടകങ്ങളുമായി ഞങ്ങളുടെ സ്വന്തം ഗോപാലേട്ടന്‍. പുതുമയുടെ പര്യായമായ അദ്ധേഹത്തെ കുറിച്ചു പറയാന്‍ ഒരു പോസ്റ്റ് തന്നെ വേണ്ടി വരും. അതുകൊണ്ട് ഇപ്പൊ തത്‌കാലം നിര്ത്തുന്നു.