"മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
സ്വര്‍ണ്ണ പുഷ്പങ്ങള്‍ കൈയ്യിലേന്തിയ സന്ധ്യയും പോയ് മറഞ്ഞൂ......
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടു പക്ഷി തന്‍ നൊമ്പരം
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
കണ്ണു ചിമ്മുന്ന താരകങ്ങളെനിങ്ങളില്‍ തിരയുന്നു ഞാന്‍...
എന്നില്‍ നിന്നുമകന്നൊരാ സ്നേഹ സുന്ദര മുഖഛായകള്
വേദനയോടെ വേര്‍പിരിഞ്ഞാലുംമാധുരി തൂകുമോര്‍മ്മകള്
മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍""
വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ഒരു മാസ്മരിക ലോകം സൃഷ്‌ടിച്ച ഗാനം, അല്ല കവിത. ഒരു കാലത്ത് രാത്രികളില്‍ മൊത്തം നേര്‍ത്ത ശബ്ദത്തില്‍ കേട്ടിരുന്ന ആ ദിനങ്ങളെ ഓര്‍ത്തു പോയി.
ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തിക്കാന്‍ കഴിവുള്ള ഏതാനും ഗാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഈ ഗാനം മനസ്സിന്റെ അടിത്തട്ടില്‍ നിന്നും മേലേക്കെടുക്കാന് സഹായിച്ച എന്റെ ഒരു ഉറ്റ സുഹൃത്തിനു വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു. ഒപ്പം O.N.V എന്ന തൂലികത്തുമ്പിനോടും, ഔസേപ്പച്ചന്‍ എന്ന സംഗീതത്തിനും നന്ദി പറയുന്നു.
ആ തൂലികയില്‍ നിന്നും ഇനിയും വേണം ഞങ്ങള്‍ക്ക് ഇതുപോലുള്ള അമ്രുതവര്ഷങ്ങള്‍. ..". ..യയാതിക്ക് മാത്രം എന്തേ ആ വരം കിട്ടാന്‍ ?"എന്ന് ഞങ്ങള്‍ ചോദിക്കുന്നു. വാര്ദ്ധക്യം സ്വീകരിക്കാന്‍ 'പുരു' ക്കള്‍ ഇവിടെ തയ്യാറായി നില്‍ക്കുമ്പോള്‍ ...
2012 ജനുവരി 25, ബുധനാഴ്‌ച
2011 നവംബർ 18, വെള്ളിയാഴ്‌ച
മടക്കുയാത്ര
2011 നവംബർ 7, തിങ്കളാഴ്‌ച
വിധി വൈപരീത്യത്തിന്റെ തിരുവാതിരക്കളി
പിള്ളയുടെ എട്ടു മാരക രോഗങ്ങളും മാറി , ആരോഗ്യ വകുപ്പിന് ആശംസകള്‍
ശംഭോ ശിവ ശംഭോ "ശുംമ്പോ" ശുഭം ശൂ .........
അമ്പോ, അപ്പൊ ആരാ ശശി. തീരുമാനായി സഖാവ് തന്നെ ..................
പൊതു പ്രവര്‍ത്തകള്‍ ജുഡിഷ്യറിയെ മാനിക്കണം: മുഖ്യമന്ത്രി.
എന്നെ ഒഴിവാക്കിയാല്‍ ഇനിയുള്ള ദിനങ്ങള്‍ സന്തോഷ് പണ്ഡിറ്റ് versus മലയാള സിനിമയായിരിക്കും , - അപ്പൊ ശശി - സംശയില്ല്യ ജനങ്ങള്‍
"വിധി വൈപരീത്യത്തിന്റെ തിരുവാതിരക്കളി "
2011 ഒക്‌ടോബർ 16, ഞായറാഴ്‌ച
തിരുത്തിന്മേല് കാളി കാക്കണേ....
നോക്കേണ്ടവന് നോക്കേണ്ട പോലെ നോക്കിയാല്‍ നിഗൂഢസൌന്ദര്യം ഒളിഞ്ഞിരിക്കുന്ന ഞങ്ങടെ തിരുത്ത് . തിരുത്തില്‍ നിന്നുള്ള മടക്കു യാത്രയില്‍, വടക്ക് കിഴക്കോട്ടു നോക്കിയാല്‍ ദേശത്തെ കാക്കുന്ന ദേവന്മാരെ പോലെ മൂന്നു കുന്നുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ ഇപ്പോള്‍ പുഴക്കല്‍ പാടത്ത് മലര്‍ന്നടിച്ചു കിടക്കാ. ഒരു രക്ഷീല്ല്യ . തിരുത്തിന്മേല് കാളി കാക്കണേ.... 2011 ജൂൺ 26, ഞായറാഴ്‌ച
സിനിമ ഇങ്ങനെയേ പടൂ
ഇതിനൊരു മുഖവുര വേണ്ട . മലയാള സിനിമ cliche ക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിപ്പോള്‍ തുടങ്ങിയ പ്രതിഭാസമൊന്നുമല്ല. സിനിമ തുടങ്ങിയപ്പോള്‍ തന്നെയുള്ളതാകും. ഒരു കഥാ സന്ദര്‍ഭം പറയാന്‍ ഇങ്ങനെത്തെ രീതിയേ പാടുള്ളൂ എന്നുള്ള വാശി സംവിധായകര്‍ക്കും ഒരേ വാശിയാണ്. ഇയ്തിന്റെയൊക്കെ മൂല രൂപവും ഏതെങ്കിലും വിദേശ സൃഷ്ടിയുടെ ചുവടു പിടിച്ചായിരിക്കും. ഇങ്ങനെ കണ്ടു മടുത്ത കുറെ സംഗതികള്‍ കുറിക്കുന്നു താഴെ .
-അമ്മ അല്ലെങ്കില്‍ അച്ഛന്‍ മരിച്ച ഉടനെ വരും ഒരു ഗാനം. അതും ഷൂട്ട് ചെയ്ത രന്കങ്ങള് വീണ്ടും റിപ്ലേ ചെയ്തായിരിക്കും അധികവും.
- നായകന്‍ ഡല്‍ഹിയില്‍ പോയി വരുമ്പോള്‍ ഉടനെ കേറും ഒരു ജുബ്ബയും librarian കണ്ണടയും.
- ഇനിയിപ്പോള്‍ നായകന്‍ ഡല്‍ഹിയിലെ പത്രത്തിലാണെങ്കില് ഉറപ്പ്, ആയാല്‍ "ടൈംസ് ഓഫ് ഇന്ത്യ യില്‍ തന്നെ
- മോഡേണ്‍ ആയ നായകന്‍റെ കൂടെ മോഡേണ്‍ ആയ നായിക laptop ല്‍ നോക്കി cigerete വലിച്ചിരിക്കുന്ന നായിക. നായിക നായകനെ എട എന്നാകും വിളിക്കുന്നത്. - ബുദ്ധി ജീവികള്‍ പലരും പലരൂപത്തിലാണ് വരാറ്. മിക്കവാറും "ഇടതു പക്ഷ സഹായാത്രികരായിരിക്കുകയും" ചെയ്യും.
- രോഗത്തിന്റെ പേര് പറയാന്‍ ഡോക്ടര്‍ മാര്‍ പറയുന്ന ഡയലോഗ് ഇതേ ആകാന്‍ പാടുള്ളൂ " വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ ഇതിനെ ---- എന്ന് പറയും, ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗം" . പിന്നെ ഡോക്ടര്‍ മാര്‍ എല്ലാവരും സിനിമയില്‍ ഈശ്വര വിശ്വാസികലായിരിക്കും. Psycologist അആനെങ്കില്‍ അയാള്‍ക്ക് French beard കൂടിയേ തീരൂ.
ഇത്രോക്കെ തന്നെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്
- Raman
- Pune/ Adat, Maharashtra/Thrissur, India
- 'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'
