നാട്ടുവിശേഷം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാട്ടുവിശേഷം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കാത്തിരിപ്പ്

കൂട്ടുകാരൊക്കെ പരീക്ഷ പാസ്സായിട്ടും ഒറ്റ പേപ്പർ 'സപ്പ്ളി ' വന്നോണ്ട്,  എവിടെയാണോ അവിടെ തന്നെ കിടക്കേണ്ടി വന്ന 'പതിനാറാമന്റെ' അവസ്ഥ. ടണലിനപ്പുറത്തെ അണയാത്ത ആ വെളിച്ചമെന്ന പ്രതീക്ഷയിലാണവനും ചുറ്റുമുള്ള  ഈ ലോകവും!

(കോവിഡ് 19 വ്യാപനത്താൽ കഴിഞ്ഞയാഴ്ച -18th to 23rd August 2020- അടാട്ട് പഞ്ചായത്ത്  മുഴുവനായും കണ്ടൈൻമെൻറ് സോൺ ആയിരുന്നു . ഈ ആഴ്ചയിൽ പല വാർഡുകളെയും ഒഴിവാക്കി, പതിനാറാം വാർഡ്  ഇപ്പോഴും  കണ്ടൈൻമെൻറ് സോൺ  ആയി തുടരുന്നു)

2020 മേയ് 3, ഞായറാഴ്‌ച

ഒരു ലോക് ഡൗൺ അപാരത

അങ്ങനെ ഒരു കുത്തിയിരിപ്പുകാലം.

അപ്പുറത്തെ ടറസ്സിൻ്റെ മൂലയിൽ ഏകാകിയായ് ഒരു അഞ്ചാം നമ്പർ പന്ത് (ഇപ്പൊ ഫുഡ്ബോളിന് നമ്പറുകൾ ഉണ്ടോ എന്നറിയില്ല, പക്ഷേ ഒരു കാലത്ത് മൂന്നാം നമ്പർ, അഞ്ചാം നമ്പർ എന്നൊക്കെ കേട്ടിരുന്നു). ഓർമക്രമം കീഴ്മേൽ മറഞ്ഞപ്പോൾ രേഖ (മെമ്മറിലേൻ) ഫാസ്റ്റ് റിവേഴ്സിസിൽ നേരെ ചെന്നു തട്ടി നിന്നത് തൊണ്ണൂറുകളുടെ ഒരു (ചായകുടി കഴിഞ്ഞ) വൈകുന്നേരത്ത്. അതായത് വീട്ടിൽ പോയി വേഷം മാറി വന്നാൽ വോളിബോളിൽ  സ്ഥാനം പോകുമെന്ന 'നിലനിൽപ്പീയ' പ്രശ്നം ഉള്ളതിനാൽ, കാക്കി യൂണിഫോമിനുള്ളിൽ കളിക്കാനുള ട്രൗസറിട്ട് പോയി വൈകുന്നേരം 'സൺവിൻ സ്റ്റോർ കോർണറിൽ' വണ്ടിയിറങ്ങി നേരെ കോർട്ടിൽ ക്രാഷ് ലാൻ്റ് ചെയ്തിരുന്ന കാലം എന്നും വ്യാഖ്യാനം. (ബീവറേജസ് മൊത്തം അടവായ ലോക് ഡൗൺ കാലത്തും എങ്ങിനെ ഒപ്പിച്ചെടുക്കുന്നു എന്നിങ്ങനെയുള്ള കുത്തിതിരുപ്പുകളേ,  ''കടക്ക് പുറത്ത്'' ന്ന് 😀)

ഒരു ലോക്ഡൗൺ അപാരത:


മണി നാലരയായി. നെറ്റ് കെട്ടാൻ നേരായില്യേ. ശെന്തായീ ചെക്കന് ഇങ്ങനെ ഉത്തരവാദിത്യമില്യാണ്ടായാ. ശ്രീകുമാറെ ആ ബോളിങ്ങ് എടുക്കടോ.


എന്താ രാമ, ഇങ്ങനെ വൈക്യാ മൂന്ന് ഗെയ്മ്  കളിക്കാൻ പറ്റ്വോ? നിങ്ങക്കൊക്കെ പറഞ്ഞ സമയത്ത് കോർട്ടി വന്നാ എന്താ കൊഴപ്പം.

ഏയ് ചൂടാവല്ലെ ഡോ. ഹേയ്, കാറ്റ് കൊറവാലോ ശ്രീകു. ഇന്നലെ അടിച്ചതല്ലേ.

അയ്ന് ഞാനാ കാറ്റ് കളഞ്ഞെ?

അതല്ല ബോൾ താ, നേരം പോയ്

Mr,ബോംബ്, രഥം ബാബ്വേട്ടൻ്റെ സൈക്കിൾ കടയിലേക്ക് പോട്ടെ.

ഹാ. ഒരിത്തിരി കൂട്ടിയടിച്ചോ, ബാക്ക് നിക്കാ സ്ഥിരം മറ്റോ --നാ, സ്ഥിരം കളി തൊടങ്ങാൻ നേരം നേരെ 'മേനോനായി' വന്ന് നിക്കും. കോർട്ട് വരക്കാനുല്യ, നെറ്റ് കെട്ടാനുല്യ. സാരഥിയേട്ടൻ്റെ ഒരോ സ്മാഷിനും അവൻ്റെ കൈ തറമ്പണം. ഹൗ, പമ്പ് എത്ര അടിച്ചട്ടും കാറ്റ് കേറ്ണില്ലലോ. 'ജവാൻ', 'ജോഹർ' സഹോദരങ്ങൾ ഇല്യാത്തേൻ്റ കൊറവാ. ഇനിപ്പോ സൂചി പഞ്ചറാ?

നീയടിച്ചേ, മണി അഞ്ചായി. ആ ശശ്യേട്ടൻ ഇപ്പൊ കാറ് സൈഡാക്കിണ്ടാകും. തെറി തൊടങ്ങ്യാ പിന്നെ മഹാ മോശാ.

വോളി കോർട്ടിലെത്തുമ്പോ മുന്നെ കൂട്ടി സ്ഥാനം പിടിച്ച് ഫ്രൻ്റ് സെൻററായി വടക്കുംനാഥൻ ചന്ദ്രശേഖരൻ, വലത്കുട്ടൻകുളങ്ങര രാമദാസ്, ഇടത് മംഗലാംകുന്ന് ഗണപതി, ബാക്ക് സെൻ്റർ തെച്ചിക്കോട്ട്കാവ്, സെർവ് കോങ്ങാട് കുട്ടിശങ്കരൻ. ബാക്ക് കോർണർ കാലി. ഈരാറ്റുപേട്ട അയ്യപ്പൻ കാണിയായും- മദപ്പാട് കാലായോണ്ട് ഡോക്ടർ റെസ്റ്റ് പറഞ്ഞേക്കാത്രേ.

വടക്കുംനാഥൻ ചന്ദ്രശേഖരൻ തെക്ക്ന്ന് വരുണോള്ളോ. അപ്പൊ ഒരു സീറ്റും പോയ  മട്ടാ

ഒളരിക്കര കാളിദാസൻ അഞ്ചരക്ക്  നാലാം കാലത്തിലേ എങ്ങൂ. കാലിൻ്റെ കൊഴ തെറ്റിരിക്യാ.

നന്തിലത് അർജ്ജുനന് പണി ഇന്ന് ദൂര്യാ, എത്താൻ വൈകും. അപ്പോൾ മി.സന്തോഷ് ആദ്യ ഗെയ്മിൽ ക്രമപട്ടിക പ്രകാരം ഞാൻ ഇറങ്ങുക, രണ്ടാമത്തേതിൽ നിങ്ങൾ. വരൂ കോർട്ട് വരക്കാം. ആ കശുമാവിൻ്റെ കൊമ്പ് ചാഞ്ഞ് നിക്കണോടത്തക്ക് കേറ്റി വരക്കണ്ട ട്ടാ. പൂവ് മൊത്തം കൊഴിയും, കശുവണ്ടി ലേലം ഇക്കൊല്ലം മമളല്ലേ. ആ കാശോണ്ട് നെറ്റ് മാറ്റാനുള്ളതാ.

അപ്പുറത്തെ ടറസ്സിൽ പന്തിനുടമ എട്ടു വയസ്സൻ പയ്യൻസും വെയ്റ്റിങ്ങ് ഫോർ വിസിൽ. ബാക്കിയൊക്കെ  വായനക്കാരന് പൂരിപ്പിക്കാൻ....



2010 മേയ് 26, ബുധനാഴ്‌ച

ആല്‍ത്തറയിലെ വെടിക്കെട്ടുകാര്‍.

അമ്പലത്തിനടുത്തെ ആല്‍ത്തറ ഒരുപാട് തവണ മുന്‍പും വിഷയമായി വന്നിട്ടുള്ളതാണ്. അതിന്റെ കാരണം എന്താണെന്ന് വച്ചാല്‍, ആല്‍ത്തറ അമ്പലംകാവിന്റെ അവിഭാജ്യ ഘടകമാണ്എന്നതാണ്. ആല്‍ത്തറകള്‍ ഓരോ ഗ്രാമത്തിന്റെയും അവിഭാജ്യ ഘടകമാണ് എന്ന് പറയുന്നതാണ് ശരി. സന്ധ്യസമയത്തെ ആല്‍ത്തറയിലെ കൂടിച്ചേരല്‍ ഓരോ അടാട്ട്കാരന്റെയും ദിനചര്യയുടെ ഭാഗമാണ്. പ്രവാസിയായവന്ടെ നിശബ്ദ ദുഖവും. ഒരു കാലത്ത് മുണ്ടന്‍ ജോസേട്ടന്‍ എന്ന പുലിയുടെ മാളത്തില്‍ പരിശീലനം അഭ്യസിച്ച ശിഷ്യന്മാര്‍ പലരും അദ്ധേഹത്തിന്റെ മാളം തകര്‍ത്തപ്പോള്‍ അവരവരുടെ അങ്കത്തട്ട് ആല്‍ത്തറയിലേക്ക് മാറ്റി. പൊതുവേ പറഞ്ഞാല്‍ VKN ബാധ കൂടിയവര്‍. അടാട്ടിന്റെ സ്വന്തം VKN മാര്‍. "പാടാത്ത വീണയും പാടും" എന്ന് പാടി "ഒരു തുള്ളിയകത്ത് ചെന്നാല്‍" എന്നും, "അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ " എന്ന് പാടി "അലമ്പായേനെ" എന്നും, എന്ന് കൂട്ടി ചേര്‍ത്ത് പാടാന്‍ കെല്‍പ്പുള്ളവര്‍.
പദ്മരാജന്‍, ഭരതന്‍ സിനിമാ കളരിയിലൂടെ വളര്‍ന്ന ജയരാജും, ബ്ലെസ്സിയും സ്വതന്ത്ര സംവിധായകരായ പോലെ ഇവര്‍ വാതിച്ചു തിരികൊളുത്തി കൊണ്ടിരുന്നു. അങ്ങിനെ അവിടത്തെ സായന്തനങ്ങള്‍ സ്വര്ഗതുല്ല്യമായി. തൃശൂര്‍ പൂരത്തിന്റെ ജോസേട്ടനെ വെല്ലുന്ന ഗുണ്ടും അമിട്ടും ആല്‍ത്തറയില്‍ പൊട്ടിവിടര്‍ന്നു, ഇപ്പോഴും വിടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭൂമിക്കു മുകളിലും ആകാശത്തിനു താഴെയും , സമയമുണ്ടെങ്കില്‍ ബഹിരാകാശത്തെ പറ്റിയുമുള്ള വിഷയങ്ങള്‍ ഇവിടെ സംസാരവിഷയം. പൊട്ടി വിടര്‍ന്ന അമിട്ടുകള്‍ക്ക് വര്ണ്ണങ്ങളേറെയായിരുന്നു. ഞങ്ങടെ അനിയേട്ടനും, കൃഷ്ണകുമാരേട്ടനും, ജോസഫേട്ടനും മത്സരിച്ചു തിരി കൊളുത്തി.
അങ്ങിനെ പൊട്ടി വിടര്‍ന്ന ഏതാനും അമിട്ടുകള്‍.

ഒരേ വാഴയില്‍ രണ്ടു കുലകള്‍ - സംവിധാനം ജോസഫ്‌ and Crew

അതെ ആല്‍ത്തറയിലെ ഒരു സന്ധ്യാ നേരം. ചാവക്കടടുത്തു ഒരു വീട്ടില്‍ ഒരു വാഴയില്‍ രണ്ടിനത്തില്‍ പെട്ട കുലകള്‍ എന്ന് Mr.X . ഒരു സൈഡില്‍ പൂവന്‍, മറ്റേ സൈഡില്‍ പളയംകുടന്‍. ഈ അമിട്ട് വിരിഞ്ഞ ഉടനെ ആല്‍ത്തറയിലെ വേദി തിരുവമ്പാടി, പാറമേക്കാവ് വിഭാകങ്ങളെ പോലെ വാക്കുകള്‍ കൊണ്ടു കുടമാറ്റം തുടങ്ങി. ഇത് നടക്കുന്ന പ്രശ്നമേ ഇല്ലെന്നു ശശിയേട്ടന്റെ നേത്രത്തത്തിലുള്ള തിരുവമ്പാടി. "ഏയ് ചെലപ്പോ നടക്കാം" എന്ന് പാറമേക്കാവ്. തര്‍ക്കം രൂക്ഷമായി. ഇതിനിടയില്‍ ഇതെല്ലം കേട്ട് , ബീടി സൈഡ് ചുണ്ടില്‍ വച്ച് ജോസഫേട്ടന്‍ തന്റെ തനതു ശൈലിയില്‍ താളാത്മകമായി" അ വാഴ അവടെ നിന്ന് കൊലച്ചോട്ര, നിങ്ങക്ക് വെല്ല ചെലവൂണ്ട" . അങ്ങനെ അ വിഷയത്തിനു സമാധാനായി.

കേരള ഗവര്‍ണര്‍ മരിച്ചതിങനെ സംവിധാനം Aniyettan and Crew

ഗവര്‍ണര്‍ surjit Singh Barnala തന്നെ ആണെന്നാണ്‌ ഓര്‍മ്മ. ഏതോ ഒരു ചികിത്സയില്‍ വന്ന പിഴവ് മൂലമാണ് ഗവര്ണ്ണ-റുടെ മരണം എന്ന് പത്രങ്ങളില്‍ വിവാദം. വിഷയം പേരാമംഗലം പോലീസ് സ്റ്റേഷനില്‍ വിഷയമായി വന്നു. അന്ന് അനിയേട്ടന്‍ പേരാമംഗലം സ്റ്റേഷനില്‍ ആണ്ജോലി.ഓ അത് പറഞ്ഞപ്പോ ഒരു കാര്യം, അടാട്ടുകാരനല്ലാത്ത വായനക്കാര്‍ക്ക്. അനിയേട്ടന്‍ എന്ന പ്രസ്ഥാനത്തെ കുറിച്ച് ഒരു ചെറിയ ആമുഖം. അദ്ധേഹം ആല്‍ത്തറ പരിസരത്ത് എത്ത്യാല്‍ ആല്‍ത്തറയില്‍ ആള്‍കൂട്ടം തനിയെ വന്നു ചേരും. കാന്തം കടലാസ്സിന്റെ അടിയില്‍ വച്ചാല് കടലാസിലെ മണ്ണ് കാന്തത്തിന്റെ അടുത്തേക്ക് കൂടുന്ന അതെ പ്രതിഭാസം. Faraday's law, Burnauli's theorem എന്നൊക്കെ പോലെ ഇതിനെ "പച്ചുമാന്‍സ് law of marginal utility" എന്ന് പറയും. അനിയേട്ടന്‍ വന്നാല്‍ ആല്‍ത്തറയിലെ utility ഗ്രഫ് കുതിച്ചുയരും.

വിഷയത്തിലേക്ക് തിരിച്ചെത്താം. ഗവര്ണ്ണറുടെ മരണ കാരണമായി പേരാമംഗലം പോലീസിന്റെ വിലയിരുത്തല്‍ ഇങ്ങന്യാത്രേ. "ചുള്ളന്റെ വയറു പോളിച്ച് നോക്ക്യപ്പോ ശക്തന്‍ മര്ക്കെറ്റിലെ പിന്‍ഭാഗം പോല്യെര്‍ന്നു - ആകെ അളിഞ്ഞ്‌ കേടക്കല്ലേ, ഒപ്പറേഷനു മുന്‍പ് എനിമ കൊടക്കാന്‍ മരന്നുടാ, ചുള്ളന്‍ കാല്യായി അത്രേന്നെ. " വളരെ വിഷമകരമായ വിഷയത്തിന്റെ post mortem report പെരാമംഗലം സ്റ്റേഷനില്‍ നിമിഷാര്‍ദ്ധം കൊണ്ട് അങ്ങിനെ അടിക്കുറിപ്പായി.

യുദ്ധം എങ്ങിനെ പരിഹരിക്കാം? സംവിധാനം ജോസഫ്‌ and Crew
കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും‌ ആല്‍ത്തറയില്‍ വളരെ ആധികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്."ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, മ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "

ഇപ്പൊ ഓര്‍മ്മയില്‍ വന്നത് ഇത്ര മാത്രം. ഇത് ഇനിയും തുടരുന്നതാണ്.

2010 ഏപ്രിൽ 22, വ്യാഴാഴ്‌ച

എത്തീട മോനെ മ്മടെ പൂരം.

"കോട്ട വരെ, കോട്ട വരെ, റൌണ്ടീ പൂവില്ല്യാട്ടാ" - പൂരത്തിന് കിട്ടുന്ന, നെറ്റി മാത്രം മൂടുന്ന കടലാസ് തൊപ്പിയുമിട്ടു (സിനിമയുടെയും, രാധാസ് സോപ്പിന്റെയും പരസ്യമുള്ള), ചിരിയന്‍്കണ്ടത്ത് ബസ്സിലിരുന്ന് കിളിയന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ഉറപ്പിക്കാം, വടക്കുംനാഥനെ വണങ്ങാന്‍ കണിമംഗലം ശാസ്താവ് എത്തീനു. പൂരത്തിന് റൌണ്ട് ബ്ലോക്ക്‌ ചെയ്തതിനാല്‍ ബസ്‌ പടിഞ്ഞാറേ കോട്ട വരെ എന്നാണ് കക്ഷി പറയുന്നേ..

ദാ കാണണദണ് "Elite"- ആര്യന്പാടത്ത് സാമ്പിള്‍ വെടിക്കെട്ട്‌ കാണുമ്പോള്‍ അന്ന് (എന്ന് ,ന്ന് ചോദിച്ചാല്‍, അന്നെന്നെനു ഉത്തരം) കണ്ടിരിന്ന ഒരേഒരു ചുവപ്പ് വെളിച്ചം, അത് elite ഹോട്ടലിന്റെതു മത്രം. അടാട്ടുന്ന് നോക്കുമ്പോള്‍ കാണണ അ 'ചോപ്പ'വെളിച്ചണ് ഗടി ഞങ്ങടെ തൃശ്ശൂര് .

അരമനീം, പ്രതീക്ഷീം കാല്യ, കവിതെലോന്നു മുട്ടാം - ഞ്ച്ചാല്‍ പൂരം പ്രമാണിച്ച് "പ്രതീക്ഷ" "അരമന" എന്നീ ബാറിലെ ദാഹജലം കാല്യാ, ദൂരെള്ള കവിത ബാറില് ഒന്ന് പോയി നോക്കാംനു സാരം .

ഇന്ന് അബ്ദുള്ള ആറാ മോനേ കളി - തൃശൂര്‍ പൂരത്തിന് തീയെറ്ററുകളില് അന്ന് പല ചിത്രങ്ങളുടെയും രണ്ടാം എഡിറ്റിംഗ് നടക്കും. ഒരുകൊല്ലം ജോസ് തിയേറ്ററില് അന്നത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്ന "His Highness Abdulla", സിബി മലയില്‍ അനാവശ്യമായി കുത്തി കയറ്റി എന്ന് തൃശൂര്‍കാര്‍ക്ക് തോന്നിയ പല രംഗങ്ങളും വെട്ടി ആറ് show വരെ ഓടി . പിറ്റേന്ന് വന്ന കമന്റ്‌ - ഇന്ന് അബ്ദുള്ള ആറാ മോനേ കളി.

എരമ്പി- പൂരത്തിന് പൂരപ്പറമ്പില്‍ നിന്ന് കിട്ടുന്ന സംഭാരവും മോന്തി അതിലെ പച്ച മെളകും മാറ്റി, ഗ്ലാസ്സിനെയും അത് കൊടുത്തവനെയും നോക്കി തൃശൂര്‍ സ്റ്റൈല്‍ കള്ളച്ചിരിയോടെ പറയും "എരമ്പി ചക്കരെ, എരമ്പി നീയ് ".

മടത്തില്‍ വരവിനും, തെക്കോട്ടിറക്കത്തിനും, കുട മാറ്റത്തിനും, ഇലഞ്ഞിത്തറ മേളത്തിനും , വെടിക്കെട്ടിനും ഒക്കെ അപ്പുറം ഞങ്ങള്‍ തൃശൂര്‍ ത്രിശുകാര്ക്ക് ഇതുപോലെ കുറെ വെടിക്കെട്ട്‌ കൂടെയുണ്ട് തൃശൂര്‍ പൂരവുമായി ചേര്‍ന്ന്.
നാളെ തൃശൂര്‍ പൂരം ആയ സ്ഥിതിക്ക് , അങ്ങിനെ ചില സംഗതികള്‍ ജയരാജ്‌ വര്യര്‍് പൊരിക്കുന്നത് താഴെ വായിക്കാം(മാതൃഭുമിയില്‍ വന്നത് )

കണ്ട പൂരം... കേട്ടതും
ജയരാജ് വാര്യര്‍ (മാതൃഭൂമി article: Posted on: 08 Apr 2010)
വെളിയന്നൂരില്‍ ബസ്സിറങ്ങി പലേടത്തുനിന്നും സംഭാരം കുടിച്ച്, കടുകിട്ട ബലൂണുകള്‍ വീശി, താളംപിടിച്ച് ആനച്ചൂരും പന്തത്തിന്റെ ഗന്ധവും ആസ്വദിച്ച ബാല്യം തന്നെയാണ് ഇന്നും. കൊമ്പും കുഴലും തീര്‍ക്കുന്ന 'പെപ്പരപേ' എന്ന ശബ്ദത്തിന് സമാനമായി ഒരു ബലൂണുണ്ടായിരുന്നു. ഊതിവിട്ടാല്‍ അത് 'പേ' എന്നാണ് ശബ്ദിക്കുക. കടുകിട്ട ബലൂണും 'പേ' എന്ന് മിണ്ടുന്ന ബലൂണും കിട്ടിയാല്‍ അന്ന് ആഹ്ലാദമായിരുന്നു.ആനകളും വാദ്യകലാകാരന്മാരുമായിരുന്നു അന്നത്തെ താരങ്ങള്‍. പൊന്നില്‍കുളിച്ച കരിവീരന്മാരും വിയര്‍പ്പില്‍ മുങ്ങിയ വാദ്യമേളക്കാരും എന്നും വിസ്മയം ജനിപ്പിച്ചവരായിരുന്നു.കാലം ഒരുപാട് കഴിഞ്ഞിട്ടും നമ്മെ ചിന്തിപ്പിക്കുന്ന ഏറ്റവും വലിയ ആഘോഷം തന്നെയാണ് തൃശ്ശൂര്‍ പൂരം. മതേതരമഹിമയുടെ ഉയര്‍ന്ന മസ്തകം, ഘടകകക്ഷികള്‍ക്ക് (പൂരങ്ങള്‍ക്ക്) തുല്യസ്ഥാനം, കാഴ്ചക്കാര്‍ക്ക് ഒരേ മനം, ഒരേ സ്വരം... ഒരേ താളം.ഒരേ കോമ്പൗണ്ടില്‍ താമസിക്കുന്നവര്‍ തമ്മില്‍ പരസ്​പരം അറിയാത്ത കാലമാണിത്. പുതിയ കോളനി, ഫ്‌ളാറ്റ് സംസ്‌കാരം- അവര്‍ക്കുള്ള സന്ദേശമാണ് ഈ പൂരം.
ദേവീദേവന്മാരുടെ കണ്ടുമുട്ടല്‍, പരസ്​പരം തിരിച്ചറിയാത്ത അയല്‍ക്കാര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍. ദേവദേവനായ വടക്കുന്നാഥനെ വണങ്ങി, പരസ്​പരം കണ്ടുമുട്ടി താളത്തില്‍ അലിഞ്ഞ്, ചമയത്തില്‍ക്കുണുങ്ങി പിരിഞ്ഞുപോകുന്ന പൂരങ്ങള്‍.ഷര്‍ട്ടും പാന്റ്‌സും ജുബ്ബയും ചുരിദാറും ചെരിപ്പും ധരിച്ച് ജാതിമതങ്ങള്‍ക്കതീതരായി ക്ഷേത്രമതിലകത്ത് ആര്‍ക്കും പ്രവേശനം നല്‍കുന്ന സമത്വസുന്ദരദിനം.ആകാശച്ചിറകില്‍ ഒരേ ഈണത്തില്‍ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം. ഇരുട്ടിന്റെ മഹാഗര്‍ഭത്തില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം വെളിച്ചവും പൊന്നും പൂവും വിതറി ആകാശച്ചെരുവില്‍ പൂത്തിറങ്ങുന്ന പൂര രാത്രി.കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ റോഡില്‍വെച്ച് ഒരാളെ കണ്ടു. ഡല്‍ഹിയിലാണ് ജോലി. പൂരത്തിന് പത്തുദിവസം മുമ്പ് പതിവായി നാട്ടിലെത്തുന്ന പൂരസ്നേഹി.''പത്തൂസം മുമ്പ് ഇമ്മളെത്തും. ലീവ് കിട്ടീലെങ്കിലും ജോലി പോട്ടേന്നുവെയ്ക്കും. മ്മക്ക് എന്തൂട്ട് തേങ്ങ്യാ? മ്മക്ക് പൂരം കഴിഞ്ഞിട്ടേള്ളൂ ജോലീം കീലീം... പൂരം മ്മക്ക് അലക്കണം... പൂരംന്ന് പറഞ്ഞാ പെടക്ക്യന്നെ.. പെടാന്ന് പറഞ്ഞാ... ജാതി പെടാ...''വര്‍ഷങ്ങള്‍ക്കുമുമ്പ് പത്തനംതിട്ടയില്‍നിന്ന് ഒരാള്‍ പൂരം കാണാന്‍ വന്നു. കൂട്ടുകാരന്റെ ക്ഷണപ്രകാരമാണ് വരവ്. സാക്ഷാല്‍ തൃശ്ശൂര്‍ക്കാരനായ ചങ്ങാതി സംഘാടകരില്‍ പ്രധാനിയുമാണ്. മൊബൈല്‍ ഫോണോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലമാണ്. അമ്പലത്തിന്റെ മുമ്പില്‍ വന്നിട്ട് കമ്മിറ്റി ഓഫീസില്‍ കയറി രാമചന്ദ്രനെ ചോദിച്ചാല്‍ മതി എന്നാണ് പറഞ്ഞിരുന്നത്.പത്തനംതിട്ടക്കാരന്‍ എത്തിയപ്പോള്‍ രാത്രിയായി. ക്ഷേത്ര ഓഫീസിലെത്തി ചോദിച്ചു.രാമചന്ദ്രന്‍ ഒണ്ടോ?ഓഫീസിലെ ഗൗരവക്കാരന്‍ പറഞ്ഞു.''പ്പന്നെ ഇവിടെ ഇണ്ടാര്‍ന്നു. കുളിപ്പിക്കാന്‍ കെണ്ടോയി''.പത്തനംതിട്ടക്കാരന്‍ ഞെട്ടി. 'ഈശ്വര...രാമചന്ദ്രനെ കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുന്നു. അപ്പോള്‍...?വീണ്ടും ഒന്നുകൂടെ കറങ്ങിയശേഷം മറ്റൊരു കമ്മിറ്റിയംഗത്തോട് തിരക്കി.''നമ്മുടെ രാമചന്ദ്രനെ കണ്ടോ?കമ്മിറ്റിക്കാരന്‍ പറഞ്ഞു: ''അയ്... ഇപ്പന്നെ കൊണ്ടോയേള്ളോ... പട്ട ഇടുക്കാന്‍ പോയിരിക്ക്യാ...''''എന്റമ്മേ... കുളിപ്പിച്ചതും പോരാതെ... വീണ്ടും പട്ടയടിക്കാന്‍ പോയോ..?പത്തനംതിട്ടക്കാരന്‍ ശരിക്കും വിയര്‍ക്കാന്‍ തുടങ്ങി. ഒന്നുംകൂടി കറങ്ങിത്തിരിഞ്ഞ് ഓഫീസിലെത്തി. ഇത്തവണ കണ്ടുപിടിക്കും, തീര്‍ച്ച.'രാമചന്ദ്രന്‍ എവിടെ ഒണ്ട്?''ഓഫീസില്‍ ഇരുന്ന മൂന്നാമന്‍ കമ്മിറ്റി പറഞ്ഞു: 'തലേക്കെട്ട് കെട്ടിക്കാന്‍ കൊണ്ടുപോയി'(ആദ്യം കുളിപ്പിച്ചു...പിന്നെ പട്ടയടിച്ചു..., ഇനി തലേക്കെട്ടും കെട്ടിച്ചാല്‍ പൂരം കുശാലായല്ലേ.)അവസാനം രണ്ടും കല്പിച്ച് രാമചന്ദ്രനെ തിരിച്ചറിയാന്‍ ഒരു സൂചന 'ക്ലൂ' (അന്നില്ലാത്തത്) നല്‍കി.''നല്ലപോലെ തടിച്ച്...വെളുത്ത് മീശയില്ലാത്തയാളാ രാമചന്ദ്രന്‍...''കമ്മിറ്റിക്കാരന്‍ പറഞ്ഞു.''മാഷേ, ഇവിടെ ഒരു രാമചന്ദ്രനെ ഉള്ളൂ. അതും വെളുത്തിട്ടല്ല. കറുത്ത് തടിച്ച്... രണ്ടുകൊമ്പും നാലുകാലും രണ്ട് ചെവിയുമുള്ള രാമചന്ദ്രന്‍.''അപ്പോഴാണ് ആഗതന് വിഷയം പിടികിട്ടിയത്.ഇതൊരു കഥയാണോ യാഥാര്‍ത്ഥ്യമാണോ ഫലിതമാണോ? അറിയില്ല.

മറ്റു തൃശൂര്‍ പൂരം വിശേഷങ്ങള്‍ താഴയൂള്ള മാതൃഭൂമി link ക്ലിക്ക് ചെയ്‌താല്‍ വായിക്കാം.
http://www.mathrubhumi.com/thrissurpooram/index.php

2009 ജൂലൈ 10, വെള്ളിയാഴ്‌ച

അമ്പലംകാവിലെ അണ്ട കടാഹ വിസ്മയങ്ങള്‍

ഷാജഹാന്‍ തന്റെ പ്രണയിനിക്ക് സമര്‍പ്പിച്ച താജ് മഹല്‍ പോലെ, ഞങ്ങള്‍ അടാട്ടുകാര്‍ക്കും ഉണ്ടായിരുന്നു , അല്ല ഉണ്ട് ഒരു പാടു സ്ഥലങ്ങള്‍. അതെ നമ്മടാള് പറയും പോലെ "അണ്ട കടാഹ വിസ്മയങ്ങള്‍" .
സഹ്യര്‍ദ്രിയുടെ സൌന്ദര്യത്തെ വെല്ലുവിളിച്ചിരുന്ന അടാട്ട് കുന്ന് ഇപ്പോള്‍ സുന്നത്ത് കഴിഞ്ഞിട്ടും പഴയ സൌന്ദര്യം ഒട്ടും കളയാതെ "ജെ . ഡി. എഫ്‌ " മൂല എന്ന പുനര്‍ നാമം സ്വീകരിച്ചപ്പോള്‍ വേദനിച്ചവര്‍ ഉണ്ടായിരുന്നു.(ഇവിടെ ഇരുന്നു അടിക്കുന്ന വീരന്റെ നാമധേയം പിന്നീട് സ്ഥല പേരായി എന്ന് ചരിത്രം) പക്ഷെ ഈ വട്ടം ആ സ്ഥലം പോയി കണ്ടപ്പോള്‍ ഓര്മ്മ വന്നത് "തൂവനതുംബികളില്‍" ജയകൃഷ്ണനും ക്ലാരയും ചിലവഴിച്ച കുന്നുംപുറത്തെ ആ രസികന്‍ സീന്‍ ആണ്. മണ്ണെടുത്ത്‌ മൊട്ടയായി നില്‍്ക്കുന്ന കുന്ന് ഇപ്പോളും കിടിലന്‍ തന്നെയാ എന്ന് പറഞ്ഞു ആരോ. ആ പറഞ്ഞവനു തന്നെയാവട്ടെ ആദ്യത്തെ തേങ്ങ . മൊത്തം അടട്ടിന്റെ സൌന്ദര്യം രാത്രിയുടെ നിലാവില്‍ കാണിച്ചുകൊടുത്തു , കാഴ്ചയില്‍ മതിവരാതെ നില്‍കുന്ന പ്രവാസിയെ തോളില്‍ തട്ടി "കാണാം നമുക്കു ഇനി അടുത്ത വരവില്‍ " എന്ന് പറഞ്ഞു യാത്രയാക്കുന്നു ഈ സ്ഥലം.

കുന്നിന്‍ പുറത്തു നിന്നും ഇറങ്ങി നേരെ വന്നാല്‍ ഉള്ള ഇടവഴി . നേരെ എത്തി മുണ്ടന്‍ സ്മാരകം പണ്ടു നിന്നിരുന്ന ഇടം . അതെ, നേരത്തെ പോസ്റ്റില്‍ പറഞ്ഞ ജോസേട്ടന്റെ ആസ്ഥാനമായിരുന്ന തുന്നല്‍ കട മണ്ണോടു ചേര്‍ന്നപ്പോള്‍ വിദൂരങ്ങളില്‍ ഇരുന്ന് വേദനിച്ചു ഒരുപാടുപേര്‍. മുണ്ടന്‍ സ്മാരകം ഒരു കാലത്ത് അടാടിന്റെ , ഹൃദയമായിരുന്നു, സ്പന്ദനമായിരുന്നു, പിന്നെന്തൊക്കെയാണോ അതോക്ക്യായിരുന്നു. ജയലളിതയും, ദാരസിങ്ങും, സ്പീല്‍ ബര്‍ഗും, പെലെയും ജോസേട്ടന്റെ കളിതോഴന്മാരായി വിളയാടിയിരുന്ന പുലിമട. ഒരു തലമുറയുടെ "ഇന്നെന്ത്‌ ?" എന്ന ചോദ്യത്തിന്റെ ഉത്തരം. അവിടെ പിറവിയെടുത്ത ഇതിഹാസങ്ങളുടെ ചെറിയ ഒരു മണം അടിക്കാന്‍ പഴയ പോസ്റ്റ് ഒന്നു നോക്ക്യാല്‍ നന്നാവും. ജോസേട്ടന്‍ തിരിച്ചു വരികയാണെങ്കില്‍ അമേരിക്കയിലും ദുബായിലും ബോംബയിലും ഒക്കെ ഉള്ള ഒരുപാടു പ്രവാസികള്‍ അടാട്ട് സ്ഥിരതാമാസമാകും എന്നത് കുറച്ചു അതി ഭാവുകത്വത്തോടെ തന്നെ ഇവിടെ പറയുന്നു. അതിരാവിലെ തന്നെ ജോസേട്ടന്റെ അമൃത വാണി ഒരക്ഷരം പോലും വിടാതെ കേട്ടു കൊണ്ടു അവസാനം "താന്‍ ഈ പറയുന്നതു മുഴുവന്‍ നുണയല്ലെടോ?" എന്നും പറഞ്ഞിറങ്ങി അത് മുഴുവന്‍ പ്രസിദധമാക്കിയിരുന്ന ഒരു കൂട്ടം പ്രസാദകര്‍, ആത്മാര്‍ഥതയുടെ പര്യായമായി..... ഒട്ടും പരിഭവമില്ലാതെ വീണ്ടും ഈ ചാക്രിക പ്രവൃത്തി തുടര്‍ന്നിരുന്ന ദിവസങ്ങള്‍. കുറച്ചു അങ്ങട് മുന്നോട്ടു വച്ചാല്‍ വായനശാല . വായനശാല - നാടക റിഹേഴ്സല്‍ മുതല്‍ മൂട്ട പിടുതതങ്ങളുടെ വരെ കേന്ദ്രമായിരുന്ന ഈ സ്ഥലം ; അടാട്ടിന്റെ സാംസ്കാരിക കേന്ദ്രം ഇന്നു നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ കഷ്ടം തന്യാ. നാല് വശവും മൂടികെട്ടി കോണ്‍ക്രീറ്റ് കാടാക്കിയത് മുതല്‍ തുടങ്ങിയ കഷ്ട കാലം ഇനിയും തീര്‍ന്നിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടു അധികം ആ വഴക്ക് പോണ്ട.
നേരെ ഇറങ്ങിയാ നമ്മള്‍ ആല്‍തതറ എത്തി. അനിയേട്ടന്‍, കൃഷ്ണകുമാരേട്ടന്‍, ജോസഫേട്ടന്‍ എന്നീ നിര വക്കുകള്‍ കൊണ്ടു അംഗം കുറിക്കുന്ന തട്ട്. ആല്‍ത്തറയില്‍ ഇരുന്നുള്ള സന്ദ്യകളിലെ കൂട്ടം കൂടല്‍ സത്യന്‍ അന്തികാട് സിനിമയിലെ രംഗങ്ങളുടെ പുനസ്രിഷ്ടിയാകും.ഇക്കാരണം കൊണ്ടു തന്നെ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന ചിത്രം കണ്ടപ്പോളുണ്ടായ സന്തോഷം കുറച്ചൊന്നുമല്ല. (നിങ്ങള്‍ ഗ്രാമങ്ങളെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ആ സിനിമ ഒന്നു പോയി കാണുക)ശിശിര - വസന്ത - ഹേമന്ത- ഗ്രീഷ്മ -വര്‍ഷങ്ങളില്‍ വിവിധഭാവങ്ങളില്‍ നില്‍കുന്ന ഈ പരിസരം ഞങ്ങള്‍ അടാട്ടുകാരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നു തന്നെ. ഇരിക്കട്ടെ ഒരു തേങ്ങ കൂടി ആല്‍തറ ദേവിക്ക്. നേരെ നടന്നു പോസ്റ്റ് ഓഫീസിലെ ഇടവഴി യിലെത്തി.
പോസ്റ്റ് ഓഫീസിനെ പറ്റി പറയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പറയാതെ വയ്യ. പോസ്റ്റ് ഓഫീസിലെ കറുത്ത കറക്കുന്ന ഫോണ്‍, പോസ്റ്റ് മാന്‍ പ്രേമേട്ടന്‍, ടീച്ചര്‍. കറക്കുന്ന ഫോണ്‍ - അടട്ടുകാരനെ നിമിഷര്ധം കൊണ്ടു പുറം ലോകവുമായി , എന്ന് പറഞ്ഞാല്‍ തൃശൂര് വരെ (കാരണം ലോക്കല്‍ മാത്രേ ഉണ്ടായിരുന്നു ഉള്ളോ) ബന്ദിപ്പിചിരുന്ന യന്ത്രം. നമ്പര്‍ കറക്കുമ്പോള്‍ ഉള്ള കര കര ശബ്ദം .....
പിന്നെ പ്രേമേട്ടന്‍- പ്രേമലേഖനങ്ങള്‍ മാത്രം എത്തിച്ചു കൊടുത്തിരുന്നത് കൊണ്ടല്ല പ്രേമേട്ടനായത്. അത് അദ്ധേഹത്തിന്റെ പേരാണ്. കാമുകീ കാമുകന്മാര്ര്‍ക്കും, ഊമക്കതെഴുതിയിരുന്നവര്ക്കും ഏക ആശ്രയം പ്രേമേട്ടന്‍. നിഷ്കളങ്കമായ ആ ട്രേഡ് മാര്‍ക്ക്‌ ചിരി. അതിലൂടെ കൈമാറിയിട്ടുള്ള സന്ദേശങ്ങള്‍, അവയ്ക്ക് വല്ല കണക്കുമുണ്ടോ? തിരുത്തിലെ സയിവിനു കത്ത് വന്നാല്‍ മാത്രമാണ് പ്രേമേട്ടന്റെ മുഖത്തെ ചിരി മായുന്നത്. കാരണംരണ്ടു രണ്ടര കിലോമീറ്റര്‍ നടന്നും പിന്നെ മഴക്കാലമാനെന്കില്‍ വന്ജിയിലും യാത്ര ചെയ്താലാ തിരുതിലെതാ. നേരെ നമുക്കു രണ്ടടി വടക്കോട്ട്‌ വെച്ചു സണ്‍ വിന്റെ കടയിലെത്താം. ആനകളുടെ പടങ്ങള്‍ വെട്ടിയെടുത്തു ചുമര് അലങ്കരിച്ചിരുന്ന സണ്‍ വിന്‍. ഇപ്പൊ ആ ചുമരില്‍ ഒന്നും കാണാനില്ല. പത്രോസേട്ടന്റെ ഭാഷയില്‍ സണ്ണി എന്ന സണ്‍ വിന്‍. ഓ പത്രോസേട്ടന്‍- അമ്പലംകാവിന്റെ മറ്റൊരു മുഖ മുദ്ര അതാണ്‌ പത്രോസേട്ടന്‍. സ്നേഹം എന്ന വാക്ക് അവതാരമായി പിറവിയെടുത്തപ്പോള്‍ അത് പത്രോസേട്ടനായി. പത്രങ്ങളില്‍ നിന്നും പത്രങ്ങളിലെക്കുള്ള പ്രയാണത്തിനിടയില്‍ എല്ലാറ്റിനും സാക്ഷിയായി പത്രോസേട്ടനുണ്ടാകും സണ്‍ വിന്റെ ബെന്ജിന്മേല്‍. ഇപ്പോള്‍ ഇരിപ്പ് ആല്‍തതറയിലാക്കി. വെടിക്കെട്ടില്ലാത്ത തൃശൂര്‍ പൂരം ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റോ , അതുപോലെയാ പത്രോസേട്ടന്‍ ഇല്ലാത്ത അമ്പലംകാവ്. ഒരു എം. ടി. ഭാഷയില്‍ പറയാണെങ്കില്‍ ജനനവും, മരണവും, പ്രേമവും കണ്ട പാത്രോസേട്ടന്‍. ഗുഡ് മോണിംഗ് പറയുമ്പോള്‍ അട്ടഹാസതോടെയുള്ള ആ മറുപടി ചിരി ഏത് അടാട്ടുകരനാ മറക്കാന്‍ കഴിയാ?

രണ്ടടി തെക്കോട്ട്‌ വെക്കാം നമുക്കിനി. ഹൈ , വലതു വശത്ത് അമ്പലം കാവ് ദേവിയോട് ചേര്‍ന്നു നില്ക്കുന്നു ഭീമ വേഷത്തില്‍ ആരായാലും ആല്‍ത്തറയും. "കുട്ടിക്കാലം "എന്ന മലയാള വാക്ക് കേള്‍കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ആദ്യ ചിത്രം. ആല്‍ത്തറ ഞങ്ങളില്‍ എന്ത് ഭാവമാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ഇപ്പൊ വാക്കില്ല. തപ്പിയെടുത്തിട്ട് പിന്നീടെഴുതാം. എന്നാലും ഇപ്പൊ പറയാണെങ്കില്‍ ഈ ഒരിടവും ഒരു അണ്ട കടാഹ സ്പോട്ട് തന്നെ. കാലത്തു മുതല്‍ പോകുന്ന ബസുകളുടെ കണക്കെടുതിരുന്നും, വഴിയിലൂടെ പോകുന്നവനെ കുറിച്ചു പറഞ്ഞും, പോകുന്നവളെ കുറിച്ചു പറഞ്ഞും ചിലവഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും അടാട്ട്.
നേരെ തെക്കോട്ട്‌ വക്കാം ഇനി. ലക്ഷൃം കുറൂര്‍ പാറയാണ്. ആര്യംപാടം മൂലയിലെതിയപ്പോഴേക്കും കവി സമ്മേളനം പോലെ എന്തോ ഒരു അന്തരീക്ഷം. ഏതോ മഹാ കവി ഇരുന്നു പാടുന്നു
ആടുപാമ്പേ ആടാടുപാമ്പേആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

അതെ നിങ്ങള്‍ വിചാരിച്ചത് ശര്യന്യാ . തിരുവില്‍ നില്‍ക്കുന്ന ഈ മന്ദിരം കള്ള് ഷാപ്പ്‌ തന്നെ. ആര്ര്‍ക്കും ഒരു ശല്യവുമില്ലാതെ ആടുപാമ്പേ കളിക്കുന്ന ഒരുപാടു കലാകാരന്മാരെ വാര്‍ത്തെടുത്ത അടാട്ടിന്റെ കലാമണ്ഡലം.

മുന്‍പില്‍ നില്ക്കുന്ന ആര്യന്‍ പാടം. വേനലവധിക്ക് ഫുട്ബാള്‍ കളിച്ചിരുന്ന സ്ഥലം എന്ന പേരിലാണ് ആര്യന്‍ പാടം ചരിത്രത്തില്‍ കുറിക്കപ്പെടെണ്ടത് എന്ന് പറയും ഞങ്ങള്‍. കൊയ്ത്തു കഴിഞ്ഞു നിരപ്പായി കിടക്കുന്ന ഇവിടെ കളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ ഉള്ള വൈക്കോലിന്റെയും ഉണങ്ങിയ ചേറിന്റെയും കലര്ന്ന ഒരു മണമുണ്ട്. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. വലതു കാലിലും ഇടതു കാലിലും ഒരേ കാലിന്റെ ബൂട്ട് ഇട്ടു ഇറങ്ങി എല്ലാവരെയും അമ്പരപ്പിച്ച രാധേട്ടന്‍, അങ്ങിനെ എത്രയെത്ര അവധാരങ്ങള്‍ക്ക് പിറവി കൊടുത്തു ഈ ഇടം. അടുത്ത വെടി ആര്യന്‍ പാടത്തിനും അവിടെ പിറവിയെടുത്ത കഥാപാത്രങ്ങള്‍ക്കും വേണ്ടി. നേരെ തെക്കോട്ട്‌ വച്ചു കുരിശു പള്ളി വഴി കുറൂര്‍ പാറയില്‍ എത്തി ഇപ്പൊ. ഏത് പ്രളയത്തിലും മു‌ടാത്ത കുറൂര്‍ പാറ - കൊയ്ത്തു കാലമായാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ഈ സ്ഥലം ഒരു നിഘൂട സൌന്ദര്യത്തിന്റെ ഇടമാണ്. ഇവിടെ ഇരുന്നുള്ള സൂര്യാസ്തമയക്കാഴ്ച, അതിന്റെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ ഞാന്‍ ആളല്ലേ. ....
കുറൂര്‍ പാറയില്‍ നിന്നു പടിഞ്ഞാട്ടു പുത്തന്‍ കോള്‍ വഴി വച്ചു മുള്ളൂര്‍ ബണ്ടില്‍ എത്തിയപ്പോള്‍ അവിടെ കണ്ടത് കായലിനോട് കിന്നാരം പറഞ്ഞു നില്ക്കുന്ന കല്പ്പവൃക്ഷങ്ങളെ. (ചോദ്യം: തെങ്ങ് എന്ന് പറഞ്ഞാല്‍ പോരെ മോനേ. . ഉത്തരം: പോര പോസ്റ്റ് അവസാനിക്കാറായി, അപ്പൊ കുറച്ചു കനം വേണമെന്നു പറഞ്ഞിട്ടുണ്ട് ഗുരുക്കള്‍ ). എന്താണ് പറഞ്ഞെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞ തെങ്ങ് ഒരു കുഞ്ഞുണ്ണി മാഷ്‌ ഫാന്‍ ആയിരുന്നു.

"അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ സൃഷ്ടിച്ചതീശ്വരനെന്നെ നന്നായ്‌ ,
എന്നിട്ടതില്‍ ബാക്കിയെടുത്താവാം ഒപ്പിച്ചതീ പ്രപഞ്ചത്തെയും"

അതെ പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന അണ്ടകടാഹത്തിലെ രണ്ടു വിസ്മയങ്ങള്‍. കുറൂര്‍ പാറയും, മുള്ളൂര്‍ ബണടുഠ. സിന്ദൂര വര്‍ണ്ണം ചാര്‍ത്തിയ സന്ദ്യ തന്‍ ചായത്തില്‍ സുന്ദരിയായി നില്‍കുന്ന കുറൂര്‍ പാറയുടെ എതിര്‍ ഭാഗത്ത് വെല്ലുവിളിയായി നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മുള്ളൂര്‍. അടാട്ടുകാരന്റെ അസ്തിത്വത്തെ വാര്‍ത്തെടുത്ത അണി്യറകള്‍. രാത്രിയുടെ ആലസ്യത്തില്‍ ചിലവഴിക്കാറുള്ള സൌഹൃദത്തിന്റെ ഒത്തുചേരലുകള്‍ ,ഓരോരുത്തന്റെയും സ്വത്വമാക്കിയ വിസ്മയക്കാഴ്ച്ചകള്‍. .....

ഗൃഹാതുരത എന്താണെന്നറിയാതിരുന്ന നാളുകളില്‍ ഈ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കിയിരുന്നത് "ഇന്നലെകള്‍ എന്ന ഓര്‍മ്മകളുടെ ധാന്യ ശേഖരവും, അതില്‍ ഏകാകിയായ സ്വപ്നാടകന്റെ നാളെകള്‍ക്ക് വേണ്ടിയുള്ള കതിരുകളുമായിരുന്നു" ................. മരങ്ങള്‍ തോളുരുമ്മി നില്‍ക്കുന്ന ഗ്രാമം മാത്രം ലോകമായിരുന്ന അവന്‍ പുതിയ വാതയാനങ്ങള്‍ തേടി യാത്രയാരാമ്പിച്ചപ്പോള്‍, നഷ്ടപ്പെട്ട ഈ സ്വപ്ന ഭൂമി കയ്യെത്താ ദൂരെയായി. എങ്കിലും ഈ പെരുവഴിയമ്പലട്തില്‍ എത്തിയവന് ആ സ്വപ്നഭൂമിയിലെക്കുള്ള ഒരു ഇടത്താവളം, അല്ലെങ്കില്‍ ജീവിതത്തിന്റെ സായന്തനതിലുള്ള ഒരു പ്രതീക്ഷ തന്‍ ചൂണ്ടുപലകയാകട്ടെ ഈ പോസ്റ്റ് എന്നാശിച്ചു കൊണ്ടു അവസാനത്തെ തേങ്ങയും ഉടക്കുന്നു, ഇത്രയും വായിച്ചിരുന്ന നിങ്ങള്‍ക്ക് വേണ്ടി.

ശുഭം...............

2009 ജൂലൈ 8, ബുധനാഴ്‌ച

മുണ്ട വേലായുധ ചരിതം


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അമ്പലംകാവിന്റെ നിത്യഹരിത നായകന്മാര്‍ ആയ ജോസേട്ടനിലെക്കും വേലയിധേട്ടനിലെക്കും വീണ്ടും ഒന്നു കൂടി തിരിച്ചു പോകാമെന്ന് തോന്നുന്നു. കാരണം അത് കാലത്തിന്റെ ആവശ്യമത്രേ. ഇങ്ങനെയുള്ള "സംഗതികള്‍" പേറ്റന്റ്‌ ചെയ്യാമെന്ന ഒരവസ്ഥ വരികയാണെങ്കില്‍ തീര്ച്ചയായും ഫയല്‍ ചെയ്യുന്ന ഓഫീസിലെ ആള്‍ ശരിക്കും തെണ്ടിയത് തന്നെ . അതുകൊണ്ട് ഇനി പറയുന്ന സംഗതികള്‍ "അമ്പലംകാവ് കോപ്പി റൈറ്റ് നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു".
(കാലം: "ഒരിടത്തൊരു ഫയല്‍വാന്‍" എന്ന സിനിമ റിലീസ് ചെയ്തിരുന്ന സമയം) ജോസേട്ടന്‍ ഒരു നാള്‍ തന്റെ പൂര്‍വ സുഹൃത്ത് ദാര സിംഗിനെ കാണാന്‍ പോയി. രണ്ടു പേരും സംസാരമൊക്കെ കഴിഞ്ഞപ്പോള്‍ ദാര സിങ്ങിന് ഒറ്റ വാശി. "പഴയപോലെ " രണ്ടു പേര്‍ക്കും ഗുസ്തി ഒന്നു പരീക്ഷിക്കണം എന്ന്. ദാര സിങ്ങിന്റെയ്‌ നിര്ഭന്തത്തിനു അവസാനം ജോസേട്ടന് വഴങ്ങേണ്ടി വന്നു. ഇനി കുറച്ചു നേരത്തേക്ക് സ്ക്രീനില്‍ പൊട്ടലും ചീറ്റലും മാത്രം. അടുത്ത രംഗത്തില്‍ ജോസേട്ടന്‍ കാലത്തു പല്ലു തേച്ചു കൊണ്ടു വീടിനു ഉമ്മറത്ത്‌ നില്‍കുമ്പോള്‍ ദാരസിംഗ് ചടഞ്ഞു കൂടി ടൂത്ത് പേസ്റ്റ് എടുത്തു ഇരിക്കുന്നു. ജോസേട്ടന്‍ പറഞ്ഞു -" തേക്കു ദാരൂ, എന്താ കുട്ടികളെ പോലെ ". പിന്നെ നിര്ഭന്തിപ്പിച്ചപ്പോളാണ് കാര്യം മനസ്സിലായത്, ദാരുവിന്റെ പെരുവിരല്‍ ഓടിഞ്ഞിരിക്കുന്നു. അതിന് ശേഷം ജോസേട്ടന്‍ ഒരിക്കലും ദാരസിങ്ങുമായ് ഗുസ്തി പിടിച്ചിട്ടില്ലത്രേ.

2009 ഏപ്രിൽ 16, വ്യാഴാഴ്‌ച

യുദ്ധം എങ്ങിനെ പരിഹരിക്കാം?

കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും‌ ആല്‍ത്തറയില്‍ വളരെ ആദികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അത് ഞങ്ങളുടെ ആല്‍്ത്തറ സമ്മേളനങ്ങളുടെ പ്രത്യേകതയാണ് . ഭൂമി താഴെയും ആകാശത്തിനു മുകളിലുമുളള എല്ലാ വിഷയങ്ങളും ഇവിടെ ചര്ച്ചവിഷയമാകും. തലമുറകള്‍ അറിവും സംസ്കാരവും കൈമാറിയിരുന്നത് ഈ സംമ്മേളനങ്ങളില്‍്. പലര്‍ക്കും നാമധേയങ്ങള്‍ വീണിരുന്നതും ഇവിടെ .
അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്.
"ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, നമ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "

2009 ഏപ്രിൽ 14, ചൊവ്വാഴ്ച

ഇതെന്താ ജോസേ ഈ ഷര്‍ട്ട് ഇങ്ങനെ ???

ഞങ്ങളുടെ നാട്ടിലെ ഒരാള്‍ ജോസേട്ടന്‍െറ കടയില്‍ ഷര്‍ട്ട് തുന്നിക്കാന്‍ കൊടുത്തു. ഷര്‍ട്ട് തുന്നി വന്നപ്പോള്‍ ഒരു കയ്യിനു നീളം കൂടുതല്‍. ഷര്ട്ടിന്‍് ഉടമ " ഇതെന്താ ജോസേ ഇങ്ങനെ? "
ക്ഷുബിധനായ ജോസേട്ടന്‍ " അത് താന്‍ അളവെടുക്കുമ്പോ ചരിഞ്ഞു നിന്നട്ടല്ലേ"

ഒരു കയറു കൊണ്ടു പത്തു ആനകളെ പിടിക്കുന്ന വിധം

ഇതും വേലയുധേട്ടന്റെ മാത്രം പേറ്റന്റ്

" ഒരു കയറില്‍ ശര്‍്ക്കര പുരട്ടി കയര്‍ കാട്ടിലെ ഒരു മരത്തില്‍ കെട്ടിയിട്ടു. പിറ്റേ ദിവസം കാലത്തു നോക്കിയപ്പോള്‍ ഒരു കയറില്‍ പത്തു ആനകള്‍ വരി വരിയായ് തൂങ്ങി കിടക്കുന്നു."
"അതെങ്ങിനെ വെലയുധേട്ടാ? "
"അതോ ആദ്യത്തെ ആന വന്നു ശര്‍്ക്കരയും കയറും കൂടി തിന്നു . തിന്നിട്ടു കയറും പിന്ഢ്വും കൂടി ഇടുന്നു . അത് എടുത്തു അടുത്ത ആന തിന്നും , അങ്ങിനെ അങ്ങിനെ അങ്ങിനെ പത്തു ആനകള്‍ കയറില്‍"
ഇതു പറഞ്ഞു തീര്ന്നതും ഏതോ shrodhaavinte ബോധം പോയതും ചരിത്രം.

വേലായുധ ചരിതം രണ്ടാം ഘണ്ഡം

അടാട്ട് എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ വേലായുധേട്ടന്‍, (മുണ്ടന്‍) ജോസേട്ടന്‍ എന്നീ രണ്ട് മഹത് പ്രതിഭാസങ്ങള്‍ ഉണ്ടായിരുന്നു. വാക്കിനെ ആയുധമാകിയ കലാകാരന്മാര്‍.
അവര്‍ ഒരു തലമുറയ്ക്ക് പകര്‍ന്നത് ഇതിഹാസമാലകളായിരുന്നു. എസ്.കെ. പൊറ്റെക്കാട് "ഒരു ദേശത്തിന്ടെ കഥ" എന്ന നോവലില്‍് "ബസ്ര കുഞ്ഞാപ്പു" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍, വെല്ലുവിളിയുമായി വന്നവര്‍്.
ഈ പോസ്റ്റ് അവര്‍ക്കായി സമര്‍പ്പിക്കുന്നു.

"ഞങ്ങള്‍ മുണ്ടഃ-വേലായുധ പ്രതിഭാസങ്ങള്‍. ചിത്രശലഭമാകാനും, മേഘമാലകളാകാനും മാനാകാനും മനുഷ്യനാകാനും ധാരാസിംഗ് ആകാനും ജയലളിത തന്‍ തോഴനാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരികള്‍" ഞങ്ങളുടെ കഥനം ഇതാ...... . (കടപ്പാട് പദ്മരാജന്‍ - ഞാന്‍ ഗന്ധര്‍വന്‍ )

--------------------------------------------------

വേലായുധേട്ടന്‍ ഒരു കല്യാണത്തിന് പോയ കഥ :

"കെട്ട് കഴിഞ്ഞു . ചോറ് വിളമ്പാന്‍ നേരമായപ്പോള്‍ അതാ അറിയുന്നു പപ്പടം വരുതിട്ടില്ലെന്നു. മുഖ്യ ദാതന്നകാരന് ആകെ വെപ്രാളം . ഞാന്‍ പറഞ്ഞു ഉര്ളി അടുപത്തു വെച്ചു അപ്പുറത്ത് ഒരു പായ വിരിക്കു എന്ന്. കെട്ട് നിന്നവര്ക് ഒരു പിടിയുമില്ല . എണ്ണ തിളച്ചു വന്നപ്പോള്‍ പപ്പടം ഓരോന്നായി തിളച്ച എന്നയിലേക്ക് ഡിസ്കസ് ത്രോ അറിയുന്ന പോലെ പാറി. പപ്പടം എണ്ണയില്‍ മുങ്ങി മറിഞ്ഞു പായയില്‍ വീണു. പത്തു മിനിട്ടിനുള്ളില്‍ ആയിരം പെര്കുള്ള സദ്യക്കുള്ള പപ്പടം തയ്യാര്‍."

കണ്ടുനിന്ന ഗൃഹനാഥന്‍ വേലയുധേട്ടന്റെ കൈ പിടിച്ചു കുലുക്കി പറഞ്ഞത്രേ. വേലു നീയെന്തേ മാനം കതല്ലോ എന്ന് . കെട്ട് നിന്ന ഞങ്ങള്‍ സ്ഥബ്ദര്‍.

-------------------------------------------------------------

2009 ഏപ്രിൽ 9, വ്യാഴാഴ്‌ച

പരശൊ, ഞങ്ങള്‍ അടാട്ടുകാര്‍് നിന്‍റെ യഥാര്‍ത്ത പിന്മുറക്കാര്‍


ഒരു നാള്‍ പരശു ആശയ ദാരിദ്ര്യം അനുഭവിച്ചു കൊണ്ട് പിന്നീട് തേക്കിന്‍കാട് എന്ന് പേരുവന്നേക്കാവുന്ന സ്ഥലത്ത് തെക്കു വടക്കു നടക്കുകയായിരുന്നു. അങ്ങിനെ നടക്കേ പരശുവിന്റെ സര്ഗാതമഗദ സടകുടഞ്ഞെനീട്ടു. ഉടനെ എടുത്തു തന്‍റെ മഴു. കൊടുത്തു ഒരേറ്. അതാ പൊങ്ങി വരുന്നു വട്ട മാങ്ങ ചെത്തിയ പോലെ ഒരു നാട്. പരശുവിന് ആഹ്ലാദം അടക്കാനായില്ല. ഇതാഘോഷിച്ചേ ഒക്കൂ. എടുത്തു മടിയില്‍നിന്നു വീരഭദ്രനെ (അത് വാറ്റു ചാരയമായിരുന്നെന്നു ചരിത്രകാരന്മാര്‍, പുണ്യാഹമായിരുന്നെന്ന് നമ്പൂരീശന്‍ , ആ തര്‍ക്കം ഇന്നും തുടരുന്നു) . എന്തായാലും ഒറ്റ വലിക്ക് സാധനം "ഫ്ലാറ്റ്". കൊടുത്തു ഒരേറ് കിഴക്കോട്ട്. കുപ്പി ചെന്ന് വീണത്‌ പിന്നീട് "അടാട്ട്" എന്ന് പേരു വന്നേക്കാവുന്ന സ്ഥലത്താത്രെ . പരശുവിന്‍റെ കുപ്പി കാലിയായിരു‌ന്നില്ല സുഹൃഃത്തുക്കളെ. കുപ്പി ചെന്നു വീണത്‌ അടാട്ട് കുറൂര്‍ പാറയില്‍. അടിയിലെ ദ്രാവകം പാറയെ മുക്കി പുന്ന്യാളനാക്കി . അന്ന് തുടങ്ങി ഞങ്ങള്‍ അടാട്ടുകാര്‍ക്ക് ആ ദ്രവകത്തോടുള്ള പ്രേമം. തലമുറകളായുള്ള പ്രേമം.

പറഞ്ഞു വന്നത് പരശു ചേട്ടന്റെ മഴുവിനോളം പഴക്കമുള്ള ഞങ്ങളുടെ രണ്ട് തനതു കലകളാണ്‌ കള്ളുകുടിയും കഥകളിയും. രണ്ടിന്റെയുംപ്ലോട്ട് ഒന്നു തന്നെ, ഉത്ഭവവും. (മേല്പറഞ്ഞതിന്‍് പ്രകാരം) . ഇനി കഥയിലേക്ക് .90 കളിലെ ഒരു ഡിസംബര്‍ 31. Gilbey's ഊം Mc.Dowell's ഊം ആഡംബര വസ്തുക്കളായിരുന്ന അന്ത: കാലത്തു ആല കിണറ്റിലെ വെള്ളം കലര്‍ത്തി "old cask RUM" എന്ന വീരനെ സേവിച്ചിരുന്നു ഞങ്ങള്‍. ഞങ്ങള്‍ അടാട്ട് പുതുവര്ഷപ്പിറവിയില്‍് ആടിയിരുന്ന നളചരിതത്തിലെയും, കീചക വധത്തിലെയും, സുഭദ്രാ പരിണയത്തിലെയും ,നള ഭീമ അര്‍ജുനന്‍മാര്‍.

ചൂട്ടെവിടെ മക്കളേ ചങ്ക് എരിയുന്നു എന്ന് ആക്രോശിക്കുമ്പോള്‍് മുറിച്ചൂട്ടുമായ് വന്നിരുന്ന പാണ്ടി.
രണ്ടാം പെഗ്ഗില്‍ മൂന്നാം ഭാവത്തില്‍ ചിരിച്ചിരുന്ന പപ്പടം.
അഞ്ചു പെഗ്ഗും കഴിഞ്ഞ് സത്യവാന്‍ സാവിത്രി കളിച്ചിരുന്ന മൂപ്പന്‍, കൊണ്ട്രു, കൂറ, വിക്ടര്‍.
വൃശ്ചിക കാറ്റിനെ വെല്ലു വിളിച്ച് ബീഡി കത്തിച്ചിരുന്ന കൊമ്പന്‍.
തെങ്ങിന്‍ പട്ടയില്‍ ട്രപ്പീസ് കളിച്ഛിരുന്ന "വെടി"
പാറപ്പുറം എന്ന് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലെ ഗാന ഗന്ധര്‍വന്‍ മാരായ മന്നു‌ു, ഗോപാല്‍ജി. ഇവരൊക്കെ തന്നെയായിരുന്നു ഞങ്ങളുടെ കഥയില്ലേ നായക വേഷങ്ങള്‍. (മുഖത്തും അകത്തും പച്ച).

സമയം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു . വായനശാലയില്‍ volley ball കളിക്കാനുള്ള നെറ്റ്ഉയര്ന്നു.സൂര്യമാന്‍ സണ്‍വിന്റെ കടയോട് യാത്രാമൊഴി നല്കി മുള്ളൂര്‍ ഷാപ്പിലേക്ക് പോകാന്‍ മുറുക്കി ചുമന്ന ആകാശത്ത് നില്‍്ക്കാ . Background music ആയി ഉണ്ണി മാന്റെ കടയില്‍ നിന്നു "മുറുക്കി ചുമന്നതോ? മാരന്‍ മുത്തിച്ചു‌മപ്പിച്ചതോ? എന്തെങ്കിലുമാകട്ടെ . ഇപ്പൊ കളി ഒരു വിധമായി. സാരഥി-ശശി കൂട്ടയ്മയുടെ‌ തെറി വിളിയുടെ ശിങ്കാരിമേളം. മണി ഏഴായി, കളി കഴിഞ്ഞു.
കോര്‍ട്ടിനു പുറത്തൊരു കൂട്ടം ഒത്തു കൂടുന്നു. സൂര്യന്‍ അവരെ കത്ത് നില്കാഞ്ഞത് കൊണ്ടു ഇപ്പൊ സമയം എട്ടു മണിയായി. രാത്രിയിലെ കള്ളുകുടിക്കുള്ള (സാക്ഷര, സദാചാര പ്രേമികാള്‍് കഥകളി എന്ന് വായിക്കുക) തയ്യാറെടുപ്പിലാണവര്. മുഖത്തണിയാനുള്ള ആഭരണങ്ങള്‍ തയ്യാര്‍ എന്ന് ചുട്ടി കുത്തിന്റെ ആശാനായ പട്ടര്‍ജി. (കുടിക്കാനുളള വെള്ളം, തൊട്ടു നക്കാന്‍ അച്ചാര്‍ എന്നിവ അടങ്ങിയ കിറ്റ്‌ തയ്യാര്‍ എന്ന് വായിക്കുക).

അരങ്ങു പതിവു പോലെ പരശു പാവനമാക്കിയ കുറൂര്‍ പറ തന്നെ. ഇപ്പൊ സമയം ഒന്‍പതു മണി കഴിഞ്ഞു. അതുവരെ പാണ്ടിയും, കൊമ്പനും, മൂപ്പനും ഒക്കെ ആയിരുന്നവരെ നളനും ഭീമനും അര്‍ജുനനും ഒക്കെ ആക്കി മാറ്റി പട്ടര്‍ജി. വെള്ളം കുറച്ച് വെട്ടു ഗ്ലാസ്സാല്‍ ആളെ അയ്യപ്പനാക്കുന്ന വിദ്യ പട്ടര്‍ജിയുടെ രഹസ്യം (അന്നുമിന്നുമെന്നുമേ) . പച്ച വേഷം മുഖത്തണിഞ്ഞു (അച്ചാര്‍ തൊട്ടു നക്കി) നളനായും ഭീമനായും പിന്നീടവര്‍ അരങ്ങു തകര്ക്കുമ്പോള്‍, അവരെ ഈ കൊലത്തിലാക്കിയവരെ കുറിച്ച് രണ്ടു വാക്ക്.
കാണികളുടെ ഹര്‍ഷാരവം നായകന്മാര്‍ ഏറ്റു വാങ്ങുന്നത് കണ്ടു (ബോധം കേടുക എന്ന് വായിക്കാം) നിര്‍വന്നവസ്തയിലെതുന്ന നിര്‍വ്വാണവസ്തയില്‍ എത്തിയിരുന്ന അണിയറയിലെ രാജാക്കന്മാര്‍. പ്രജകളില്ലാത്ത രാജാക്കന്മാര്‍. അടാട്ടുകാര്‍ അവരെ ചുട്ടി കുത്തുകര്‍് എന്ന് വിളിച്ചു. വേഷമിടാതെ തന്നെ ഈ കലയെ ആസ്വദിച്ചിരുന്ന ഇവര്‍ക്ക് കാലാന്തരത്തില്‍ കോഴി, പട്ടര്‍, റാവു എന്നൂക്കെ പേരായി. റാവു പിന്നീട് പെരുടുത്ത കഥകളി നടനായി പരിണമിച്ചത്‌ ചരിത്രം.

അരങ്ങു നായകന്മാരെ കൊണ്ടു തിങ്ങി നിറഞ്ഞപ്പോള്‍ അണിയറയിലെ ആഭരണപ്പെട്ടി പുതു തലമുറയ്ക്ക് കൈമാറാന്‍ സമയം അതിക്രമിച്ചിട്ടും പിന്മുറക്കാരില്ലാതെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇവര്‍,
ചുട്ടികുത്തുകാര്‍.

ഇപ്പൊ സമയം പന്ത്രണ്ടു മണിയായി. ആരുടെയോ വാളില്‍ നടുങ്ങി പുതുവര്ഷം പൊട്ടി വിടര്‍ന്നു . കോറസ് ആയി കഥകളിപതം. രാഗം OCR, അരമന (അശോകന്‍)വൃത്തം- "Happy New Year പുണ്യാളാ OCR പുണ്യാളാ.

ഇന്ന് ഡിസംബര്‍ മുപ്പത്തി ഒന്നു രണ്ടായിരത്തി ഒന്‍പത്. പഴയ കഥയിലെ നായക വേഷങ്ങള്‍ ഒരു കയ്യില്‍ ചുവന്ന വീര്യമുള്ള ദ്രവകവുമേന്തി ബൂലോഗത്തിന്റെ പലയിടങ്ങളിലായി ഇരുന്ന് ഒരേ സ്വരത്തില്‍ പാടുന്നു. "ഞങ്ങളീ നാടിന്റെ ഓമനകള്‍, അമ്പലംകാവിന്റെ ഓമനകള്‍". മറു സ്വരത്തില്‍ അവരുടെ ഭാര്യമാര്‍ . "നിങ്ങള്‍ക്ക് വട്ടായോ?",
"അതെ ഞങ്ങള്‍ക്ക് വട്ടാണ് "

കര്‍മ്മ ഭൂമിയാം രണ്ടാനമ്മയോടൊപ്പം കഴിയുമ്പോളും അമ്പലംകവിന്റെ സ്മരണകള്‍ എ റ്റിനടക്കുന്ന ഞങ്ങള്‍ക്ക് വട്ടാണ് -അരയാലിന്റെ കാറ്റടിച്ച വട്ട്. ഒരിക്കലും മൂടാത്ത കുറൂര്‍ പാറയുടെ , നിലാവില്‍ കുളിച്ച സുന്ദരിയാം മുള്ളൂര്‍ ബണ്ടിന്റെ, വയനശാലയില്ലേ ബീഡിയുടെ മണത്തിന്റെ, വര്‍ക്കിയെട്ടന്റെ ആസവമടിച്ച ലഹരിയുടെ ഇതിന്റെയൊക്കെ മുഴു വട്ട്.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്