2009, ഏപ്രിൽ 14, ചൊവ്വാഴ്ച

വേലായുധ ചരിതം രണ്ടാം ഘണ്ഡം

അടാട്ട് എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ വേലായുധേട്ടന്‍, (മുണ്ടന്‍) ജോസേട്ടന്‍ എന്നീ രണ്ട് മഹത് പ്രതിഭാസങ്ങള്‍ ഉണ്ടായിരുന്നു. വാക്കിനെ ആയുധമാകിയ കലാകാരന്മാര്‍.
അവര്‍ ഒരു തലമുറയ്ക്ക് പകര്‍ന്നത് ഇതിഹാസമാലകളായിരുന്നു. എസ്.കെ. പൊറ്റെക്കാട് "ഒരു ദേശത്തിന്ടെ കഥ" എന്ന നോവലില്‍് "ബസ്ര കുഞ്ഞാപ്പു" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍, വെല്ലുവിളിയുമായി വന്നവര്‍്.
ഈ പോസ്റ്റ് അവര്‍ക്കായി സമര്‍പ്പിക്കുന്നു.

"ഞങ്ങള്‍ മുണ്ടഃ-വേലായുധ പ്രതിഭാസങ്ങള്‍. ചിത്രശലഭമാകാനും, മേഘമാലകളാകാനും മാനാകാനും മനുഷ്യനാകാനും ധാരാസിംഗ് ആകാനും ജയലളിത തന്‍ തോഴനാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരികള്‍" ഞങ്ങളുടെ കഥനം ഇതാ...... . (കടപ്പാട് പദ്മരാജന്‍ - ഞാന്‍ ഗന്ധര്‍വന്‍ )

--------------------------------------------------

വേലായുധേട്ടന്‍ ഒരു കല്യാണത്തിന് പോയ കഥ :

"കെട്ട് കഴിഞ്ഞു . ചോറ് വിളമ്പാന്‍ നേരമായപ്പോള്‍ അതാ അറിയുന്നു പപ്പടം വരുതിട്ടില്ലെന്നു. മുഖ്യ ദാതന്നകാരന് ആകെ വെപ്രാളം . ഞാന്‍ പറഞ്ഞു ഉര്ളി അടുപത്തു വെച്ചു അപ്പുറത്ത് ഒരു പായ വിരിക്കു എന്ന്. കെട്ട് നിന്നവര്ക് ഒരു പിടിയുമില്ല . എണ്ണ തിളച്ചു വന്നപ്പോള്‍ പപ്പടം ഓരോന്നായി തിളച്ച എന്നയിലേക്ക് ഡിസ്കസ് ത്രോ അറിയുന്ന പോലെ പാറി. പപ്പടം എണ്ണയില്‍ മുങ്ങി മറിഞ്ഞു പായയില്‍ വീണു. പത്തു മിനിട്ടിനുള്ളില്‍ ആയിരം പെര്കുള്ള സദ്യക്കുള്ള പപ്പടം തയ്യാര്‍."

കണ്ടുനിന്ന ഗൃഹനാഥന്‍ വേലയുധേട്ടന്റെ കൈ പിടിച്ചു കുലുക്കി പറഞ്ഞത്രേ. വേലു നീയെന്തേ മാനം കതല്ലോ എന്ന് . കെട്ട് നിന്ന ഞങ്ങള്‍ സ്ഥബ്ദര്‍.

-------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്