2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

തലമുറകളിലൂടെ

" ആമരമീമരമാമരമീമരം, ചന്ദ്രന്‍ ചൊല്ലിത്തളര്‍ന്നു. മുത്തശ്ശി കാതില്‍ ഈറ്റിച്ച അമൂല്യസുധ; എത്രതന്നെ ശ്രമിച്ചിട്ടും മന്ത്രണം രാമനാമത്തില്‍ ചെന്നെത്തുന്നില്ല. മടുപ്പ് മറച്ചുവെയ്ക്കാതെ ചന്ദ്രന്‍ ചോദിച്ചു, " വാല്മീകിയ്ക്ക് എങ്ങനെയാ അത് കഴിഞ്ഞത്?"
പോന്മുടിത്തറവാടിന്റെ ചോദ്യകുതൂഹലം ആര് വയസ്സായ കുശാഗ്രബുദ്ധിയില്‍ ആവര്‍ത്തിക്കുന്നത് ദേവകിമുത്തശ്ശി അറിഞ്ഞു... മുത്തശ്ശിയില്‍നിന്ന് തിരിഞ്ഞ് ചന്ദ്രന്‍ പക്ഷിയുടെ വിലാപത്തിലും കൊച്ചു കുഞ്ഞുങ്ങളുടെ നിസ്സഹായതയിലും മുഴുകി, വേടന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വിശക്കുന്നു, മാറില്‍ തറഞ്ഞ അമ്പുമായി പക്ഷി തപിക്കുന്നു, മരക്കൊമ്പില്‍നിന്ന് ഇണയുടെ വിഫലമായ മൃതസഞ്ജീവനി.
"മുത്തശ്ശി," ചന്ദ്രന്‍ പറഞ്ഞു, "എനിയ്ക്ക് രാമനെ ഇഷ്ടമല്ല"
"രാമനിന്ദ പാപമാണ്, കുട്ടീ," ദേവകിയമ്മ പറഞ്ഞു.
"എന്താ പാപം?"
സംഭാഷണം ചെവികൊണ്ട് തന്റെ ചാരുകസേരയില്‍ക്കിടന്ന മുത്തച്ച്ചന്‍ ചിരിച്ചു, "കുട്ടീ അങ്ങിനെ ചോദിക്കാന്‍ പടിയ്ക്കൂ,"

"തലമുറകള്‍" ആദ്യ ഖണ്ഡിക വായിച്ച തലമുറിയന്‍ ചെക്കന്‍ സീതയ്ക്ക് Inspirin കഴിക്കേണ്ടി വന്നു. പേനയെടുത്ത് വാളാക്കാന്‍ അവന്റെ പൂര്‍വികന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. എന്നാല്‍ സംഗതി തലമുറകളെ പറ്റി തന്നെ. അല്ല, സീത എങ്ങനെ ചെക്കനായി,. " അതോ, രാമന്‍ ആണ് ചെക്കനാകേണ്ടത്, പക്ഷെ അത് ബ്ലോഗ്‌ എഴുതുന്ന അഞ്ചാം തലമുറിയന്‍ബ്ലോഗന്റെ നാമമാകുന്നു. മുമ്പൊരുതവണ നാമത്തില്‍ ഒരു "മേടം" എഴുതിയത് ചെക്കനത്ര പിടിച്ചിട്ടില്ല. അതുകൊണ്ട് സീതചെക്കന്‍ എന്ന ചീതക്കുട്ടിയുടെ തലമുറകള്‍ക്കിടയിലെ പ്രയാണത്തിന്റെ കഥ

ഓരോ തലമുറക്കും ഒരു മുഖമുദ്ര എന്നൊന്ന് ഉണ്ടെങ്കില്‍ അതിവിടെ ചൊല്ലാന്‍ ശ്രമിക്കാം.
ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിച്ച മുത്തച്ചന്മാരില്‍ നിന്ന് , ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചുനിന്നവര്ക്കിടയിലൂടെ സീതചെക്കന്റെ ഒരു യാത്ര.
കാലം ഇശ്ശി പിന്നിലേക്ക്‌ Rewind ചെയ്തപ്പോള്‍ ചാത്തന്‍ കോളില്‍ വെള്ളമിറങ്ങിയ സമയമായിരുന്നു. സന്ദ്യ മൂടിയ അരണ്ട വെളിച്ചത്തില്‍ പാറപ്പുറത്ത് തപ്പിക്കുഴി കളിക്കുമ്പോള്‍ ഉദിച്ച ആശയമായിരുന്നു പിണ്ടി വഞ്ചി ഇറക്കുക എന്നത്.
പിറ്റേന്ന് തന്നെ അത് പ്രാവര്‍ത്തികമാക്കാന്‍ സങ്കതിന്റെ സമ്മതം. ബാലറ്റിലൂടെ അതികാരത്തിലെത്തിയ മന്ത്രിസഭയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഉണ്ണികള്‍ക്ക് പിന്നെ വേറെയെന്തു ചിന്തിക്കാന്‍. എല്ലാവര്ക്കും പാഠങ്ങള്‍ ചൊല്ലിത്തരുന്ന മാഷിന്റെ അനുവാദവും. പിണ്ടികള്‍ കൂട്ടിക്കെട്ടി വെള്ളത്തിലിട്ടപ്പോള്‍് അതൊരു തോണിയായി. കൂട്ടി യോജിപ്പിച്ച് നിര്‍ത്താന്‍, കുരുത്തോലത്തണ്ട് ആണിയുടെ വേഷം കെട്ടി. എല്ലാവരും കയറിയിരുന്നു തുഴഞ്ഞു നീങ്ങുമ്പോള്‍ സമയം എന്ന കഥാപാത്രത്തിനു വലിയ വിലയൊന്നുമുണ്ടായിരുന്നില്ല. തുഴഞ്ഞെത്തിയത് അങ്ങ് ദൂരെ കെട്ടിന്ടവിടെ. സൂര്യന്‍ ചതി എന്ന സംഭവം അപ്പോഴേക്കും നടത്തിയിരുന്നു. ബ്ടും എന്ന് പറഞ്ഞു അങ്ങേര് താണുപോയി. വിവരം ഓരോ വീട്ടിലുമറിഞ്ഞപ്പോള്‍ അത് പിന്നീടെറങ്ങാന്‍ ഇരിക്കുന്ന "കോളിളക്കം" എന്ന ചലച്ചിത്രമായി. സംഭവങ്ങള്‍ ഇനിയും കാണും, പക്ഷെ തലമുറയെ പറ്റി പറയാന്‍ ചീതക്കുട്ടിക്കു ഇത്ര മാത്രം. പരീക്ഷിച്ചു പയറ്റി അനുഭവങ്ങള്‍ ഉണ്ടാക്കി അതിന്റെ അനന്തരഫലങ്ങള്‍ അവനവന്‍ അറിയുക എന്ന മന്ത്രം തലമുറയുടെ മുഖമുദ്രയായി.പിന്നീടവര്‍ പലരും നാവികരായി... സിനിമാ നടന്‍ ജയന്‍ അന്ന് നാവികസേനയില്‍ നിന്നും സിനിമയിലേക്ക് വന്നിട്ടില്ലാത്തതുകൊണ്ട് അന്ന് "ചിറ്റിലപ്പിള്ളി മിനി" എന്ന സിനിമ കൊട്ടക ഇല്ല. തൃശൂര്‍ ജീവിത നൌക പടം. (N.S മാധവ സങ്കേതം )

ഒരു ഗ്ലാസ്‌ ചുക്കുവെള്ളം മോന്തി ചീത അടുത്ത ഫ്രേയ്മിലേക്ക്. അതില്‍ ചീതക്കുട്ടി കണ്ടത് കാല്‍പ്പനികത തളം കെട്ടി കിടക്കുന്നതും, ഗള്‍ഫ്‌ spray മണക്കുന്നതും, എണ്ണ ക്കമ്പനിക്കാരുടെയും , വന്ജിക്കാരുടേതുമായ ഒരു മിശ്രാജി തലമുറ. കൂട്ടം തങ്ങളുടെ മുന്‍ഗാമികള്‍ തീര്‍ത്ത മായാത്ത തപ്പിക്കുഴിയുടെ ഗൃഹാതുരതയുടെ പാടുകളെ ലാളിച്ചുകൊണ്ട് "ഇനിയെങ്ങനെ മുന്നോട്ട്" എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഓണത്തിനു എല്ലാ വീടുകളില്‍നിന്നും ത്രിക്കാരപ്പനെ മോഷ്ടിച്ച് ഗ്രാമചാതുര്യനില്‍ പ്രതിഷ്ടിച്ചു ചരിത്രത്തില്‍ ഇടം നേടാനുള്ള തത്രപ്പാടിലായിരുന്നു അവര്‍. പല വീടുകളിലും ത്രിക്കാരപ്പന് കാവല്‍ നിന്നിരുന്ന കാലമത്രേ അത്.

പ്രൊജക്റ്റ്‌ implementation ന്‍റെ ഭാഗമായി മൂന്നുപേര്‍, ഓരോരുത്തരായി ഏതോഒരു വീടിന്റെ മതില്‍ ചാടി. കാലില്‍ കുപ്പിച്ചില്ല് കേറിയ ഒന്നാമന്‍ വേദന കടിച്ചമര്‍ത്തി നില്‍ക്കുമ്പോള്‍ രണ്ടാമന്‍ land ചെയ്യുന്നു. ഉറക്കെ കരയാന്‍ തുടങ്ങിയ രണ്ടാമന്റെ വായപൊത്തിക്കൊണ്ട് " മിണ്ടരുത്, ഇനി ഒരുത്തനും കൂടിണ്ട്, അവനും അറിയട്ടെ കല്ലും മുള്ളും കാലുക്ക്‌ മെത്തൈ എന്ന ശരണംവിളി, അത് കഴിഞ്ഞ് മൂന്നുപെര്‍ക്കും കൂടി കൂട്ടക്കരച്ചിലാകാം "

ഇതേ തലമുറയില്‍ മറ്റൊരു വിഭാഗത്തെയും ചീത കണ്ടു. കാല്‍പ്പനികതയുടെ വസന്ത കാലം കേരളമാകെ കൊണ്ടാടുമ്പോള്‍ അതിന്റെ മണം അടാട്ടുമെത്തിച്ചവര്‍.
Commander
Pep, അളിഞ്ഞ വാര്‍ത്തകള്‍,ചെമ്പകരാമന്‍ എന്നിങ്ങനെയുള്ള നാടകങ്ങളും, കടമനിട്ട കവിതകളും, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കാലില്‍ പട്ടി കടിച്ചു നില്‍ക്കുന്ന പാടു കൂറ്റന്‍ plaster of paris പ്രതിമ അമ്ബലംകാവ് സെന്ററില്‍ ഒരു സുപ്രഭാതത്തില്‍ ഉയര്ന്നതും, ആകാശവാണിയില്‍ "കണ്ടതും കേട്ടതും" വിസ്മയിച്ച് നിന്നിരുന്ന അടാടുകാരും, ഒപ്പം ചീതക്കുട്ടിയും. ചീതക്കുട്ടിക്കു അന്ന് ആരാധന എന്ന വികാരമുണ്ടായി.
ചിറ്റിലപ്പിള്ളി മിനിയില്‍ അന്ന് സിനിമ "മീനമാസത്തിലെ സൂര്യന്‍".

ഫോണിലൂടെആരെയെങ്കിലും അത്യാവശ്യമായി വിളിക്കാന്‍ പോസ്റ്റ്‌ ഓഫീസിലെ ടീച്ചറുടെ കാരുണ്യത്തിനായി വരി നിന്നിരുന്ന കാലം.

ടാക്സി എന്നാല്‍ പെട്രോളേട്ടന്റെ ടാക്സി. തൃശ്ശൂരില്‍ നിന്നുള്ള ബസ്സെന്നാല്‍ ജീസസ്സ്, ക്രൈസ്റ്റ്, ചാലക്കന്‍ , ചിര്യന്‍കണ്ടത്ത് , അതിലെ ഡ്രൈവന്‍ മാരായി (ഗുരു സൂക്തം : ഡ്രൈവര്‍ എന്നത് ബഹുവചനമാകുന്നു, ഡ്രൈവന്‍ എന്നത് ഏകവചനം) 50 km/h എന്തെന്നറിഞ്ഞിട്ടില്ലാത്ത പോളേട്ടന്, ഗിരിജേട്ടന്‍ , പിന്നെ 50 നു താഴെ എന്തെന്നറിഞ്ഞിട്ടില്ലാത്ത ഓലക്കുടയുടെ പുതിയ രൂപമായ രാജേഷ്‌ എന്ന ബസ്സിന്റെ ഡ്രൈവന്‍. കണ്ടക്ടന്‍ മാരായി ഈച്ച, പുഷ്പന്‍ എന്നീ ഓമനപ്പേരിലറിയുന്നവര്‍.


പാട്ട് ഉറക്കെ കേള്‍ക്കാന്‍ amplifier നെ ഓമനപ്പേരായി ആംപ്ലി എന്ന്‍ വിളിച്ചിരുന്ന കാലം. ഇവന് ഇടവും വലവുമായി നാലടി ഉയരത്തില്‍ സ്പീക്കര്‍ Box. ഇവന്മാര്‍ വീടുകളിലെ ആഡംബരം. ആംപ്ലി രാജാവായി വാണിടിരുന്ന ഇടം കല്യാണ വീടുകളായിരുന്നു.

ജാതിഭേതമന്യേ കല്ല്യാണം എല്ലാവരുടെയും ഉത്സവമായിരുന്ന സമയം. Catering സര്‍വീസ് എന്ന വാക്ക് കേട്ടുകേള്‍്വി പോലുമില്ല. പായസം വയ്ക്കാനുള്ള ഉറുളിയും മറ്റും മനക്കലില്‍നിന്ന് കൊണ്ടു വന്നു തിരിച്ചേല്‍പ്പിക്കുന്നതുവരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഏറ്റെടുത്ത് നടത്തിരുന്നു എന്ന് പറയുമ്പോള്‍, നീല ഷര്‍ട്ടിനു മാച്ചുള്ള നീലക്കര ഡബിള്‍ മുണ്ട് ചുറ്റി ആദ്യ പന്തിയില്‍ഇരുന്ന് സാമ്പാറില്‍ ഉപ്പു പോര എന്ന് പറയുന്ന, So called ' യാഥാര്‍്ത്ത്യവുമായി അടുത്ത് നില്‍ക്കുന്ന ഇന്നത്തെ യുവത്വം 'പുച്ചച്ചിരി ചിരിച്ചേക്കാം. അതവരുടെ നഷ്ടം- ഊര്‍ധ്വന്‍ വലിച്ചു കിടക്കുന്ന ഇടവേളകളില്‍ കോടിയ ചുണ്ടുമായി ഇതൊക്കെ ഓര്‍ത്തു ചിരിക്കാന്‍ ഒരവസരം കൂടി അവര്‍ക്ക് നഷ്ടായിനെന്നെ.

ഓരോ വിവാഹ തലേന്നുകളിലും കഥകളുടെ പുതിയ അദ്ധ്യാങ്ങള്‍ ചേര്‍ക്കപ്പെട്ടു.
ദഹണണത്തിന്റെ ചുക്കാന്‍ പിടിച്ച് , ചുമന്ന ട്രൌസറിന് മുകളില്‍ അനിയേട്ടന്‍ തോര്‍ത്ത്‌ മുണ്ട് ചുറ്റിയാല്‍ അത് കല്യാണപ്പണികളുടെ കൊടിയേററമായീനര്ത്ഥം. പിന്നെയങ്ങോട്ട് (ആങ്ങ്യ ഭാഷയിലുള്ള) നിര്ദേശങ്ങളുടെ കഥകളി പ്രയോകങ്ങളാണ്. ഈ പ്രയോകങ്ങള്‍ decode ചെയ്യാനായി വലം കൈ ആയി കയ്യാളന്മാര്‍. അനിയേട്ടന്‍ പാലില്‍ പന്സാരിടാന്‍ കാണിക്കുമ്പോള്‍ എല്ലാം അറിയുന്നവര്‍ എന്ന ഭാവമുള്ള ഈ കയ്യാളന്മാര്‍ ഓണ്‍ലൈന്‍ കമ്മെന്ററി പാസ്സാക്കും, "എയ്യ് ഇങ്ങന്യാ പന്‍സാരിടാ", അവിയലിന് നുര്ക്കുമ്പൊള്‍ ഉടനെ കലക്കും " ഇത് പോരാട്ട, തീപ്പെട്ടികൊള്ളി പോലെ വേണം കഷ്ണം", ഇത് കേട്ട് നുരുക്കുന്നവരിലെ പയ്യന്‍സ് തിരിച്ചടിക്കും "ന്നാ പോയി കൊരട്ടി വാഗീസ്സിനെ വിളിക്കെടോ". ഇവരുടെ പ്രധാന പണി ഒരു പണിയും എടുക്കാതെ നിര്‍ദേശങ്ങള്‍ നല്‍കുക എന്നുള്ളതാണ്. രാത്രി പന്ത്രണ്ടുമണിയാകുംമ്പോഴേക്കും ഏതെങ്കിലും മൂലയ്ക്ക് ഇവര്‍ സൈടായിട്ടുണ്ടാകും. ഇവരെ ഞങ്ങള്‍ അരി വെപ്പുകാര്‍ എന്ന് പറയും. പിറ്റേ ദിവസം എല്ലാം ഒരുങ്ങി കഴിയുമ്പോള്‍ അതിഥികളുടെ മുന്‍പില്‍ ഇവടെ വെളമ്പ്‌ നാടകങ്ങള്‍ വെളമ്പ്‌, ഇലയില്‍ മുട്ടിച്ചാ വെളമ്പാ, എന്നിങ്ങനെയുള്ള കഥകളിപദങ്ങള്‍ .
ചിറ്റിലപ്പിള്ളി മിനിയില്‍ അന്ന് സിനിമ "തൂവാനത്തുമ്പികള്‍ ".

ചീത തളര്‍ന്നു, പിന്നീട് കുറച്ചു നാള്‍ ചീതക്കുട്ടിക്കു ആശയദാരിദ്യത്തിന്ടെ അസുഖം ഭാധിച്ചു കിടപ്പിലായി. അസുഖം മാറി ഉഷാറായപ്പോള്‍ കാലചക്രത്തെ 600RPM ല്‍ കറക്കി. Frame ല്‍ തെളിഞ്ഞത് മഞ്ഞ പതിറ്റടി പറ്റുമ്പോള്‍ മൊട്ട ബിസ്കറ്റുമായി മൊട്ടത്തലയന്‍ ചേട്ടനും, പപ്പടവുമായി വേലപ്പേട്ടന്‍ , Good Morning ബാബുമോന്‍ എന്നും പറഞ്ഞ് സിമെന്റ് ചാക്കുമായി ശ്രീധരേട്ടനും സൈക്കിളില്‍ വരുന്ന അടാട്ടാണ്.

മൊട്ടബിസ്കറ്റേട്ടന്‍: അടാട്ടുകാര്‍ക്ക് വൈകുന്നേരത്തെ ചായക്ക്‌ കടി എന്ത് എന്ന ചോദ്യത്തിനു ഉത്തരം കിട്ടണമെങ്കില്‍ മൊട്ടത്തലയന്‍ ചേട്ടന്‍ സൈക്കിളില്‍ ബിസ്കറ്റുമായി എത്തിയേ തീരൂ. ഒരേ പ്രായത്തില്‍ നില്‍ക്കുന്നതില്‍ "ദേവാനന്തിനെ" വെല്ലു വിളിച്ചിരുന്ന ഇദ്ദേഹം പെട്ടന്നൊരു ദിവസം വരാതെയായി. അത് മരണത്തിലൂടെയല്ല എന്ന് കരുതാന്‍ ഇഷ്ടപ്പെടുന്നു ചീത തന്‍ മനം.

വേലപ്പേട്ടന്‍: Scotland കാരന്‍ കൊല്ലന്‍ മാക്മില്ലന്‍, സൈക്കിള്‍ എന്തിനു കണ്ടുപിടിച്ചു എന്ന ചോദ്യതിനുത്തരമായി വേലപ്പ - മൊട്ടബിസ്ക്കറ്റാതി- ശ്രീധര എന്നീ കവിത്രയങ്ങള്‍ക്ക് വേണ്ടി എന്ന് പറയാന്‍ ഇഷ്ടപ്പെടും ചീതക്കുട്ടി.
"എവിടേക്ക സൈക്കിളില്‍ പോണേ ?", "ഇവടെ കൊടുങ്ങല്ലൂരു വരെ" എന്ന് പറയുന്ന ചിലര്‍ക്ക് വേണ്ടിയും എന്നും ഉത്തരമുണ്ടാത്രേ. പാവറട്ടി, ചിറ്റാട്ടുകര , ആളൂര്‍, മറ്റം താണ്ടി അമ്പലംകാവിലെത്തി കളത്തുംപടിയുടെ (Sonwin Senior)കടയില്‍ നിന്നുകൊണ്ട് ബീടിക്കു തീ കൊളുത്തുന്നത് ഒരു കാഴ്ചയായിരുന്നു ചീതക്ക്. ഇത് കാണാന്‍ വേണ്ടി മാത്രം, അന്നൊക്കെ ചീത തന്റെ അച്ഛമ്മയുടെ കൂടെ, കളത്തുംപടിചേട്ടന്ടെ കടയില്‍ സാമാനം വാങ്ങുക എന്ന നാടകം അഭിനയിക്കാന്‍ സ്ഥിരമായി വരാറുണ്ട്. ഓരോ ചെറിയ കെട്ടുകളാക്കി പപ്പടം കയ്യിലിട്ടു താളാത്മകമായി കൈകാര്യം ചെയ്യുന്ന സംഗീതത്തിനൊപ്പമായിരുന്നു ആ നാടകം. ഒപ്പം കളത്തുംപടി ചേട്ടന്റെ "അരവെട്ടു മിട്ടായി" എന്ന സമ്മാനവും.

ശ്രീധരേട്ടന്‍: പറ്റി പറയുമ്പോള്‍ സൈക്കിള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ കൊള്ളാന്‍ മില്ലന്‍ കൂട്ടിയ PayLoad ന്‍റെ എല്ലാ കണക്കുകളും തെറ്റാണെന്ന് പറയേണ്ടിവരും. ഒരു പെട്ട്യോട്രഷയില്‍ വരുന്ന Load സിമന്റ്‌ അദ്ദേഹം സൈക്കിളില്‍ കൊണ്ടു വരും . ഹലോ എന്ന ചോദ്യത്തിനു Good Morning ബാബു മോന്‍ എന്ന ഉത്തരം സ്ഥായിയായുള്ള ശ്രീധരേട്ടനും എവിടയാന്ന് ചീതക്കുട്ടിക്കു ഒരു നിശ്ശല്ല്യ.

ഇവരൊക്കെ ചീതക്കുട്ടി ഇപ്പൊ വന്നു നില്‍ക്കുന്ന തലമുറ കണ്ടു വളര്‍ന്ന കഥാപാത്രങ്ങളെന്നു പറയാന്‍ ആണ് ഈ കയ്യാങ്കളി . അത് കൊറച്ചു കൂടിപ്പോയില്ലേ എന്ന് ചോദിച്ചാല്‍ കൂടിപ്പോയി എന്ന് തന്നെ ഉത്തരം. വികാരങ്ങള്‍ക്ക് മേല്‍ വാക്കുകള്‍ക്ക് കടിഞ്ഞാണിടാനുള്ള നാണു സൂത്രം ഇവടെ പ്രായോഗ്യമല്ല. ഈ തലമുറയ്ക്ക് മുന്‍പ് frame ല്‍ തെളിഞ്ഞവരെ പോലെ , എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് ചെയ്യാന്‍ മോഹണ്ട്. അങ്ങിനെ വീണ്ടും അവര്‍ പാറപ്പുറത്ത് കൂട്ടം കൂടുന്നു. അതില്‍ Challenge എന്ന ക്ലബ്‌ ഉദയം ചെയ്യുന്നു. കൂപ്പണ്‍ വച്ച് നറുക്കെടുപ്പുകള്‍ നടക്കുന്നു. അതൊരു Challenge ആയി തന്നെ അസ്തമിക്കുന്നു. ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമകള്‍ "അമൃധം ഗമയ", "നാടോടിക്കാറ്റ്", "ലയനം". വീണ്ടും ആര്‍ട്ട്‌ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ അടാട്ട് എന്ന പേരില്‍ Challenge പുന സ്രിഷ്ടിക്കപ്പെടുത്തു. പിന്നീടങ്ങോട്ട് സംഭവം ബഹുലേയനായ കഥ. ആദ്യ വാര്‍ഷികത്തില്‍ തൃശൂര്‍ orchestra യുടെ പാര്‍ഥന്‍ വന്നു "കേരളം കേരളം"പാടി അടാട്ടുകാരെ കയ്യിലെടുത്തു, അടുത്ത വര്ഷം Atle orchestra , സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പുകൊണ്ട് കളമിട്ട് കൊടിഉയര്‍ത്തല്‍. കൊടി ഉയര്‍ത്തിയപ്പോള്‍ ഓറഞ്ച് താഴെയായി, വീണ്ടും അഴിച്ചു വീണ്ടും ഉയര്‍ത്തല്‍, ഓണത്തിനു വായനശാലയിലെ പൂക്കളമത്സരത്തില് സമ്മാനം കിട്ടാത്തതിന് Judge നെ വിമര്‍ശനം, കല്യാണത്തിന് ദഹണണത്തിനു പോക്ക്, അതിന് കിട്ടിയ കാശെടുത് ഷോട്ട് പുട്ട്, ജാവലിന്‍ ഇത്യാദി കള്‍, പഞ്ചായത്ത് മേളയില്‍ ഫുട്ബോള്‍ കളിയില്‍ "അടുത്ത ഗോളി നീ തന്നെ" എന്ന് പട്ടരോടു പറഞ്ഞു GoalKeeper വാങ്ങിപ്പിക്കല്‍, ആ Gloves, പട്ടരില്ലാത്തപ്പോള്‍ എടുത്തു ചക്ക മൊളഞ്ഞു തുടക്കല്‍, രക്ത ഗ്രൂപ്പ്‌ നിര്ണ്ണയക്യാമ്പ്, ഓണത്തിനു "ചാക" എന്ന ഗോപാലേട്ടന്റെ നാടകം, ബള്‍ബ്‌ Team എന്ന ഉപ വിഭാഗം അങ്ങനെ അങ്ങനെ പറയാന്‍ ഏറെയുണ്ട് ചീതക്ക്. ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ ദേവാസുരം. ഈ പോസ്റ്റിനു നീളം കൂടുന്നു എന്ന രാമന്റെ താക്കീതു മാനിച്ചു ചീത അടുത്ത തലമുറയിലേക്കു കടക്കാന്‍ നേരായി.

ഇപ്പൊ അവര്‍ ഇരിക്കുന്നത് പാരപ്പുറത്തല്ല, മുള്ളുര്‍ ബണ്ടിലാ. വൈകുന്നേരം കളി കഴിഞ്ഞു, അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു കവിത, കാറ്റ് ചര്‍ച്ചകള്‍ എന്നിങ്ങനെ കാല്‍പ്പനികതക്കും, യാധര്ത്യതിനും ഇടയിലൂടെ ഒരു നൂലിന്മേല്‍ കളിയാ ഇവര്‍ക്കിഷ്ടം. പദ്മരാജനും, ഭരതനും , അടൂരും ആസ്വതിക്കുമ്പോള്‍ തന്നെ ഷാരൂഖ്‌ഖാന്‍റെ കുച്ച് കുച്ച്, Mohabatein വിട്ടുള്ള കളീല്ല്യ . നാലാള്‍ ഒരുമിച്ചിരുന്നു അന്ജാമന്റെ കാര്‍ന്നോരെ കുറ്റം പറയല്‍ ആണ് പ്രധാന ഹോബി. ഒരുത്തനെകൊണ്ട് നീ മുടി വളര്ത്തിപ്പിച്ച് , പാവല്ലേ ബുദ്ധീല്ല്യാത്ത കുട്ടി എന്ന് പറഞ്ഞു പരിതപ്പിച്ചു ഇവര്‍. ക്യാമറ കൊണ്ടു വന്നു കാണിച്ചു കൊടുതവന്ന്റെ ക്യാമറ വെള്ളത്തിലെറിഞ്ഞപ്പോള്‍ അവന്റെ മുഖത്തെ വികാരം അസ്വതിച്ചവര്‍.
ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ കുഞ്ചാക്കോ ബോബന്റെ നിറം.

രാമന്റെ രണ്ടാമത്തെ warning വന്നു. നിര്‍ത്തെടാ മോനെ....
ചീത ഇപ്പൊ ഒരു പരുവത്തിലായി. ഒരാവേശത്തിന്റെ പുറത്തു തുടങ്ങിയതാ, അവസാനിപ്പിക്കാന്‍ ഒരു തുമ്പും കിട്ടുന്നില്ലല്ലോ. ആപ്പീസിലെ ടെസ്കില്‍ വച്ചിട്ടുള്ള ടോപ്പില്‍ ഉള്ള ഗൂഗിളാനേ കുത്തിത്തുറന്ന്, തന്റെ സുഹൃത്ത് നാണുവുമായി ഒരു ചാറ്റില്‍ അവസാനിപ്പിക്കാം.
ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ "പലേരി മാണിക്ക്യം, അതിലെ കഥാപാത്രം പൊക്കന്‍ മുത്തശ്ശിയോടു ചോദിക്കുന്നു പ്രേതാത്മക്കളോട് മുത്തശ്ശിക്ക് സംസാരിക്കാമോ എന്ന്, മുത്തശ്ശി പറയുന്നു പിന്നേ.... നു , "
(ചിറ്റിലപ്പിള്ളിമിനി അതിന് മുന്‍പ് പുട്ടേണ്ടാതാ, പക്ഷെ കഥയുടെ ഒഴുക്ക് നിന്ന് പോകാതിരിക്കാന്‍ കഥാന്ത്യത്തില്‍ പൂട്ടുന്നതാണ്)

ആന്കലേയം മലയാളീകരിച്ചപ്പോള്‍ ഇങ്ങന്യായിത്രേ
ചീത: "ഈ വര്ഷം ഓണത്തിനു താന്‍ നാട്ടില്‍ പൊണില്ല്യെ, ദുബായീനും എല്ലാവരും എത്തുന്ടല്ലോ"
നാണു: "ഇല്ല്യട മോള്‍ക്ക്‌ സ്കൂളുണ്ട്, ഇപ്പൊ ഇതാ ടീച്ചര്‍ നോട്ട് കൊടുത്തയച്ചിരിക്കുന്നു, മൂന്നൂസം മോടക്കാന്"
ചീത: " മൂന്നൂസം മോടക്കാന്പറഞ്ഞത് ടീച്ചറല്ലട്ട മ്മ്മടെ അമ്പലംകാവിലെ തള്ള്യാ നാണു: " ശര്യാ, പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്തുണ്ടാര്‍ന്നില്ല്യ, അതുകൊണ്ട് ഓഫീസില്‍ വേറെ രണ്ടു പേര്‍ ലീവെടുത്തു, ഇനിപ്പോ പറ്റില്ല്യ, അല്ല നീയിപ്പോ ബ്ലോഗ്‌ ഒന്നുമെഴുത്തില്ല്യെ"
ചീത: "തലമുറകളെ പറ്റി എഴുതാന്‍ മോഹംണ്ട് , ഓരോ തലമുറക്കും ഒരു പ്രത്യേക Identity ഉണ്ടല്ലോ അതൊക്കെ ഒന്ന് എഴുത്യാലോനാ, ഇപ്പോഴത്തെ ഈ തലമുറയ്ക്ക് ഒരു ചിത്രം, നൊസ്റ്റാള്‍ജിയ എന്നത് വേണ്ട അങ്ങനൊന്ന് ഇല്ല്യാന്ന എഴാംകടലിന്നക്കാരെ ഉള്ള എനിക്ക് ആരാധനയുള്ള ഒരു സുഫി വര്യന്‍ പറയുന്നത്, നാം ജീവിക്കുമ്പോള്‍ വരച്ചിട്ട ചിത്രങ്ങള്‍ പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ സുര്യതാപമേറ്റ് മഞ്ഞ നിറമാകുന്നു. അത് ആള്‍ക്കാര്‍ നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയും. അടുത്ത തലമുറ വന്നു അതൊക്കെ മാച്ചു പുതിയ ചിത്രങ്ങള്‍ വരക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതവരുടെ നൊസ്റ്റാള്‍ജിയ. അടുത്ത തലമുറയുടെ പുച്ചവും, വീണ്ടും മാക്കുന്നു, പുതിയത് സൃഷ്ടിക്കുന്നു. Henry David Thoreau എന്ന ഒരു രസികന്റെ ഒരു Quote കൂടി കുറിച്ച് ഈ ചാറ്റും എഴുതികൊണ്ടിരിക്കുന്ന പോസ്റ്റും നിരത്താ നാണു,
"Every generation laughs at the old fashions, but follows religiously the new.”
നാണു: "ശരിന്നാ"

frame ല്‍ "തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം കൊതിക്കാറുണ്ടെന്നും " background music ആയി

സ്ക്രീനില്‍ : കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
ചീതക്കുട്ടി & Crew

ഏറ്റവും വലിയ നുണയുടെ പര്യായമായ ഒരു text കൂടി കേറ്റാന്‍ മറന്നു ആദ്യം വേണ്ടതാ ഇനി ഇവടെ ഇരിക്കട്ടെ.

" ഇതിലെ കഥയും, കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്‌, ജീവിച്ചിരിക്കുന്നവരോ, കാളന്‍ നെയ്ത യവനിക പൊക്കി ഉള്ളില്‍ പോയവരോ ആയി ആരുമായി ഇതിനു സാമ്യമുണ്ടെങ്കില്‍ അത് തീര്‍ത്തും ആകസ്മികം മാത്രം"

രാമന്‍: നിര്‍ത്തെടാ ഇത്, ഇല്ല്യാച്ചാല്‍ കഴുത്തിനു പിടിച്ച് പൊറത്താക്കും"
ചീത: "ഞ്ച്ചാല് എല്ലാം തീര്‍ന്നുനര്‍ത്ഥം"
(ചിറ്റിലപ്പിള്ളി മിനി ഇപ്പൊ ഇല്ല്യാന്നും)

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്