2009 മേയ് 29, വെള്ളിയാഴ്‌ച

"ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം-ഭാഗം 1


"പോയ കാലം എത്ര സുന്ദരമായിരുന്നെന്നു ഓര്‍മ്മപ്പെടുത്തുന്ന ഇന്നലെകളെ പ്രേമി ക്കുകയാ ഞാനിപ്പോള്‍ ".
ഇങ്ങനെ ഒരു ചിന്തക്ക് ഉള്ള ത്രെഡ് വരാന്‍ കാരണം വാരൃര്, പാണ്ടി, രഘു (ഈ പറഞ്ഞ എല്ലാവരും ഇപ്പോള്‍ ഓരോ സ്ഥലത്താണ്) എന്നീ സുഹൃത്തുക്കളുമായുള്ള പഴയ പോസ്റ്റില്‍ പറഞ്ഞ "അടാട്ടിന്റെ ഇന്നലെകളെ" കുറിച്ചു, പലപ്പോഴായുള്ള സംസാരമായിരിക്കാം. ("വൈകുന്നേരത്തെ കളിയും കഴിഞ്ഞു അമ്പലപ്പറമ്പിലെ പാറയില്‍ സൂര്യനെയും യാത്രയാക്കി ചിലവഴിച്ചിരുന്ന സന്ദ്യകളുടെ കഥകള്‍"). പിന്നെ തൃശ്ശൂരിനെ പറ്റിയുള്ള "അഞ്ചു വിളക്ക് " എന്നപുസ്തകം വായിച്ചതും (സി . എസ. കൃഷ്ണന്‍ എഴുതിയത്) .

സുഹൃത്തുക്കളുടെ ഒരു ഇടവേളയ്ക്കു ശേഷമുള്ള കൂടിക്കാഴ്ചകള്‍ അവരെ ഓരോരുത്തരെയും എത്തിക്കുന്നത് ഇതുപോലുള്ള ഒരു മാന്സികാവസ്തയിലായിരിക്കും എന്ന് തോന്നുന്നു(ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നു തിരിച്ചെത്തിയാല്‍ ഒരാഴ്ചയോളം ഉണ്ടാകുന്നപ്രതിഭാസം - ഇതിന് ഞങ്ങള്‍ അടാട്ടുകാരന്റെ ഭാഷയില്‍ "അരയാലിന്റെ കാറ്റു പറ്റിച്ച പണി" എന്ന് പറയും) അത് എഴുതി ഫലിപ്പിക്കാന്‍ കുറച്ചു പണിയാണ് . എന്നാലും ഒരു ശ്രമം ആകാമെന്ന് തോന്നി. ഇനിയുള്ളത് ഭാഷയുടെ വലിയ സാന്കേതികത്വം ഒന്നുമില്ലാതെ, തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള അടാട്ടിന്റെ ഇന്നലകളിലേക്ക് ഉള്ള ഒരു നോട്ടം മാത്രം. അത് പറയുമ്പോള്‍ പശ്ചാത്തലത്തെ കുറിച്ചും ഒരു വിവരണം ആകാം എന്ന് തോന്നി.

അമ്പലംകാവിന്റെ അന്നത്തെ ചിത്രം ഏകദേശം ഇങ്ങനെ. അമ്പലംകാവ് മൂല വരെ ടാറിട്ട റോഡ് , അത് കഴിഞ്ഞാല്‍ കുറൂര്‍ പാറ വരെ "വെട്ടൊഴി" (ഈ വാക്കും ഇന്നത്തെ തലമുറയുടെ നഷ്ടങ്ങളില്‍ ഒന്നുമാത്രം). ഓലക്കുട (രാജേഷ്‌), ചിരയാങ്കണ്ടത്, ചാലക്കല്‍്, ക്രൈസ്റ്റ് ഇവ തൃശ്ശൂരിനെ അടട്ടുകാരനുമായ് കൂടിയിനക്കിയുരുന്ന വാഹനങ്ങള്‍. സമയത്തെ അറിയിച്ചു കൊണ്ടു പുലര്‍ച്ചെ അമ്പലംകാവിലെ വെടിയും വൈകുന്നേരം വായനശാലയിലെ കോളാമ്ബിയില്‍് ഉസ്താദ്ബിസ്മില്ലാ ഖാന്‍ ഷെഹനായി സന്ഗീതത്താല്‍ ഊതിയുനര്തിയുനര്തിയിരുന്ന ആകാശവാണി പ്രക്ഷേപണവും .ഫാക്ടംഫോസ് ഇരുപതു ഇരുപതു പരസ്യവും, വയലും വീടും, ഗോപനും, രാമചന്ദ്രനും സുഷമയും വാര്‍ത്തകള്‍ വിളമ്പി ഓരോ വീടിലെ അങ്ങതുല്യരായിരുന്ന ആ കാലം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന അടട്ടുകാരന്‍ ഇന്നും ഉണ്ട്. (ഇതു എല്ലാ കേരളീയന്റെയും കൂടി നഷ്ടം) വായനശാലയുടെയും വലിക്കുന്നവന്ടെയും ആത്മാവിന്‍ പുകയായി കാജ ബീഡി യുടെ മണം മത്തുപിടിപ്പിക്കുന്ന ഓര്‍മയായി ഇന്നും. (ഇപ്പോള്‍ അത് മാള്‍്ബ്രോ അല്ലെങ്ങില്‍ വില്‍്സ് ആയി എന്ന മാറ്റം മാത്രം, മണം ഇപ്പോളും ഉണ്ട്)

മൈതാനത്തിന്റെ വിസ്തൃതിയില്‍ പിശുക്ക് കാട്ടിയിരുന്ന അമ്പലംകവിന്റെയ് "ഇടെന്‍ ഗാര്‍ഡന്‍ " ആയി Volleyballcourt .
വോളീബോള്‍ ഒരു ലഹരിയായിരുന്ന കാലം. പണിക്കു പോയിരുന്നവര്‍ പണി എവിടെയായാലും അഞ്ചു മണിക്ക് കോര്‍ട്ടില്‍ ഹാജര്‍. സ്കൂളില്‍ പോയിരുന്നവര്‍ ഞങ്ങള്‍, അടിയില്‍ കളിക്കാനുള്ള ട്രൌസരുമീട്ടു സ്കൂളില്‍ നിന്നും നേരേ എത്തിയിരുന്നത് കോര്‍ട്ടില്‍. എത്താനുള്ള സമയം അഞ്ചു മിനിട്ട് വൈകിയാല്‍ കഴിഞ്ഞില്ലേ കഥ . പിന്നെ സാരഥി യേട്ടന്റെയ് തെറിവിളി കേള്‍ക്കയും വേണം , സീറ്റ് വായനശാല സ്റ്റേജില്‍ കാണിയായിട്ടും. കളിയിലെ ഓരോ പൊസിഷനിലും ഓരോ പേര്‍ കുത്തകാവകാശവുമായ് . അടിയാള്‍ മാരായി ഉയരം ധാനമായി ലഭിച്ച കേരള പോലീസ് താരം മൂപ്പനും, പാണ്ടിയും, രഘുവും, സാരഥി ഏട്ടനും, സര്‍വീസ് കൃഷ്ണകുമാരേട്ടന്‍, ലിഫ്റ്റ്‌ ശശി ഏട്ടന്‍, ബാക്ക് സെന്റര്‍ പപ്പടം (ബിജു) എന്നിങ്ങനെ . "ഐ ഷാല്‍ " പ്രയോകത്തിനിടയില്‍ ആര്ക്കെങ്ങിലും ബോള്‍ മിസ്സ്‌ ആയാല്‍ പിന്നെ തെറിവിളിയുടെ ഗാനാലാപനമാണ്. നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു. (ബാക്കിയുള്ള എഴുത്ത് ഇനി അടുത്ത പോസ്റ്റില്‍ )

2009 മേയ് 20, ബുധനാഴ്‌ച

ഭാഷയുടെ വ(ത)ളര്ച്ച

ഭാഷയുടെ വളര്‍ച്ചയെ പറ്റി ആലോചിക്യായിരുന്നു. ഒരുത്തന്റെ അല്ലെങ്കില്‍ ഒരുത്തിയുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അക്ഷരങള്‍ കൊണ്ട് വാക്കുകള്‍ പിറവി കൊണ്ടു . ഈ വാക്കുകള്‍ വികാരങ്ങളെ ഓരോ കഥാപാത്രമാക്കി അവതരിപ്പിച്ചപ്പോള്‍ ഭാഷ പിറവി കൊണ്ടു. സംസാരിച്ചുരുന്ന ഭാഷ എഴുത്തിലൂടെ കൈമാറിയപ്പോള്‍ അത് സാഹിത്യമായി. ഈ കഥാപാത്രങ്ങള്‍ ഒരു കൂട്ടം വരേണ്യ വര്‍ഗം മാത്രം എടുത്തു ആടാന്‍ തുടങ്ങിയതോടെ സാഹിത്യം ബുദ്ധിജീവികളുടെ മാത്രം കുത്തകയായി. സംസാര ഭാഷ, സാഹിത്യം എന്നിങ്ങനെ രണ്ടു ഭാഷ കളുടെ പിറവി അതിന്റെ വളര്ച്ചക്കല്ലേ കടിഞ്ഞാണിട്ടത്?

സായിപ്പ് നിരക്ഷരനായ ശകെസ്‌ പീരാനില്‍ നിന്നു ഭാഷയെ പരിപോഷിപ്പിച്ചപ്പോള്‍ നാം മലയാളികള്‍ വി. കെ. എന്‍ നെയും , ബഷീറിനെയും അകറ്റി നിര്ത്തി. കാരണം അവര്‍ ഭുദ്ധി ജീവികള്‍ അല്ലായിരുന്നല്ലോ. അല്ലെങ്കില്‍ താടിക്കരുടെ പേടി സ്വപ്‌നങ്ങള്‍ ആയിരുന്നല്ലോ. ഇതു മലയാളത്തില്‍ മാത്രം സംഭവിച്ച പ്രതിഭാസമാണോ. വായനക്കാരില്‍ ആരെങ്കിലും ബുദ്ധി ജീവികള്‍ ഉണ്ടെങ്കില്‍ , അല്ലെങ്കില്‍ ബുദ്ധിജീവികളില്‍ ഏതെങ്കിലും വായനക്കാര്‍ ഉണ്ടെങ്കില്‍ ഉത്തരം പറയാ.

"പയ്യന്‍ കഥകളിലെ" പയ്യന്റെ നീലിമയോടുള്ള പ്രേമം, കൊണാട്ട് പ്ലസിലെ ദോശ തീറ്റ എന്നിവ പഠന വിഷയമാകുന്ന ഒരു കാലം ഓര്‍ക്കാന്‍ രസമുള്ള സംഗതിയല്ലേ. അങ്ങിനെ വന്നാല്‍ ഒരു പക്ഷെ അടുത്ത തലമുറ യിലെ മോന്‍സ്റെര്സ് നമ്മോടു പറയുന്നതു "ഞ്ച്ചാല്‍ നല്ലകാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ല്യാരുന്നു ലെ കാര്നോരേ " എന്നായിരിക്കും. അതുകൊണ്ട് ഊര്ദ്വാന്‍, കുട്ടിചിന്നന്‍ (അന്ത്യ വായു) എന്നീ കലാകാരന്മാരുടെ രണ്ങപ്രവേഷത്തിനു മുന്പ് എന്തെങ്കിലും ഒക്കെ അങ്ങട് ചെയ്യ്യാ.

2009 ഏപ്രിൽ 16, വ്യാഴാഴ്‌ച

യുദ്ധം എങ്ങിനെ പരിഹരിക്കാം?

കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും‌ ആല്‍ത്തറയില്‍ വളരെ ആദികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അത് ഞങ്ങളുടെ ആല്‍്ത്തറ സമ്മേളനങ്ങളുടെ പ്രത്യേകതയാണ് . ഭൂമി താഴെയും ആകാശത്തിനു മുകളിലുമുളള എല്ലാ വിഷയങ്ങളും ഇവിടെ ചര്ച്ചവിഷയമാകും. തലമുറകള്‍ അറിവും സംസ്കാരവും കൈമാറിയിരുന്നത് ഈ സംമ്മേളനങ്ങളില്‍്. പലര്‍ക്കും നാമധേയങ്ങള്‍ വീണിരുന്നതും ഇവിടെ .
അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്.
"ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, നമ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "

2009 ഏപ്രിൽ 14, ചൊവ്വാഴ്ച

ഇതെന്താ ജോസേ ഈ ഷര്‍ട്ട് ഇങ്ങനെ ???

ഞങ്ങളുടെ നാട്ടിലെ ഒരാള്‍ ജോസേട്ടന്‍െറ കടയില്‍ ഷര്‍ട്ട് തുന്നിക്കാന്‍ കൊടുത്തു. ഷര്‍ട്ട് തുന്നി വന്നപ്പോള്‍ ഒരു കയ്യിനു നീളം കൂടുതല്‍. ഷര്ട്ടിന്‍് ഉടമ " ഇതെന്താ ജോസേ ഇങ്ങനെ? "
ക്ഷുബിധനായ ജോസേട്ടന്‍ " അത് താന്‍ അളവെടുക്കുമ്പോ ചരിഞ്ഞു നിന്നട്ടല്ലേ"

ഒരു കയറു കൊണ്ടു പത്തു ആനകളെ പിടിക്കുന്ന വിധം

ഇതും വേലയുധേട്ടന്റെ മാത്രം പേറ്റന്റ്

" ഒരു കയറില്‍ ശര്‍്ക്കര പുരട്ടി കയര്‍ കാട്ടിലെ ഒരു മരത്തില്‍ കെട്ടിയിട്ടു. പിറ്റേ ദിവസം കാലത്തു നോക്കിയപ്പോള്‍ ഒരു കയറില്‍ പത്തു ആനകള്‍ വരി വരിയായ് തൂങ്ങി കിടക്കുന്നു."
"അതെങ്ങിനെ വെലയുധേട്ടാ? "
"അതോ ആദ്യത്തെ ആന വന്നു ശര്‍്ക്കരയും കയറും കൂടി തിന്നു . തിന്നിട്ടു കയറും പിന്ഢ്വും കൂടി ഇടുന്നു . അത് എടുത്തു അടുത്ത ആന തിന്നും , അങ്ങിനെ അങ്ങിനെ അങ്ങിനെ പത്തു ആനകള്‍ കയറില്‍"
ഇതു പറഞ്ഞു തീര്ന്നതും ഏതോ shrodhaavinte ബോധം പോയതും ചരിത്രം.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്