2009 ജൂൺ 24, ബുധനാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം -4

മുന്‍പത്തെ പോസ്റ്റിന്റെ തുടര്‍ച്ച ---
രാത്രി കലാപരിപാടിയൊക്കെ കഴിഞ്ഞു ഓരോരുത്തനും വീട്ടിലെത്തുമ്പോള്‍ പുഞ്ചിരി തൂകിയിരിക്കുന്ന പഠന പുസ്തകങ്ങള്‍ . നാണ്‌ാരെ പറയുന്ന പോലെ "ഇതു നോവലില്‍ പറയുന്നത്". ശരിക്ക് പറഞ്ഞാല്‍, വൃത്തികെട്ട ഈ വര്‍ഗത്തിനെ കാണുമ്ബൊള്‍് അപ്പോഴത്തെ അവസ്ഥ പറയാണെങ്കില്‍ "ഉള്ള കാശിനു പട്ടയുമടിച്ച്‌ ഒന്നുമാകാതെ, ഇതെല്ലാം എന്തിനായിരുന്നു" എന്ന ഭാവത്തില്‍ നില്‍ക്കുന്ന സര്‍ക്കസ്‌ കുഞ്ഞയ്യപ്പേട്ടന്റെ മാനസികാവസ്ഥായിരുന്നു അപ്പോള്‍.
ഇനി വാസൂന്റെ ഭാഷയില്‍ കുറച്ച് ആലങ്കാരികമായി തെന്നെ പറയണംച്ചാല്‍ ഇന്ന പിടിചോളിന്‍. "കളിയുടെ ആലസ്യവും, സന്ദ്യയെന്ന സുന്ദരിതന്‍ സൌന്ദര്യവും നുണഞ്ഞു നാലുകെട്ടിലെത്തുമ്പോള്‍, ഒരു ചെറു പുഞ്ചിരിയോടെ എതിരേറ്റീരുന്ന പുസ്തകങ്ങള്‍. അവരെ കാണുമ്പോള്‍ ദ്രൌപദിയെ പോലും ചൂതില്‍ നഷ്ടപ്പെട്ട് കൌരവ സഭയില്‍ നമ്രശിരസ്കനായി നില്‍ക്കുന്ന യുധിഷ്ടിരനെയാ ഓര്മ്മ വര്യാ ". എന്താ പോരെ.

വാടാ ഒരു കൈ നോക്കാമെന്ന് വെല്ലു വിളിച്ചു നില്‍ക്കുന്ന സയന്‍സ്. അതിനുള്ളില്‍ അഹങ്കാരത്തോടെ അതാ ഇരിക്കുന്നു ലോകത്തുള്ള എല്ലാ കണ്ടുപിടുതതങ്ങളിലും കൈ വെച്ച ന്യൂട്ടെട്ടന്‍. എല്ലാ കണ്ടുപിടുതങ്ങളെയും രണ്ടു "കുഞ്ഞു കുട്ടി" അണുവിനെ കൊണ്ടു അവസാനിപ്പിച്ച ഐന്ന്സ്ററീന്‍ എന്ന വെടിക്കെട്ടുകാരന്‍ ജോസേട്ടന്‍ (തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിലൂടെ കവിത വിരിച്ച ആളാണ് ജോസേട്ടന്‍) . ന്യൂട്ടണ്‍'സ ലോ പഠിക്കുമ്പോള്‍ ഒരുമ്പെട്ടോന്റെ തലയില്‍ ആപ്പിളല്ല ഇടിത്തീയാണ് വീഴെണ്ടിയിരുന്നത് എന്ന് തോന്നിയിരുന്ന നിമിഷങ്ങള്‍. ഇന്നേരമായിരിക്കും കളിയില്‍ പറ്റിയ പരിക്കിന്റെ ഒക്കെ നീറ്റല്‍ പുറത്തു വരുന്നത്. ഈ വേദനയെങ്ങാനും പുറത്തു കാണിച്ചാല്‍ ഇടിയുടെ പെരുന്നാളാകുമെന്ന ഭീകര സത്യം അറിയുന്നത് കൊണ്ടു "മൌനം വിദ്വാനു ഭൂഷണം" ആയിരുന്നു ഭാവം.
മേല്പ്പറഞ്ഞ ഈ ദുര്യോടന ദുശാസനന്മാര്‍ക്കിടയിലും “Cheeses from Liverpool” എഴുതിയ Jerome.K Jerome ,ഇന്ദുലേഖ എന്ന മോഹന കാവ്യം സൃഷ്‌ടിച്ച ചന്തു മേനോന്‍. കബൂളിവാലയിലൂടെ പുതിയ ഒരു ലോകം തന്നെ തുറന്നിട്ട ടാഗോര്‍, പരിണാമ സിദഥാന്തലൂടെ ലോകത്തിലെ മതങ്ങളെ മൊത്തം വെല്ലു വിളിച്ച Nexalite Darwin. ,ഇവരൊക്കെ പഠന പുസ്തകങ്ങളിലെ ആരാദ്യ പുരുഷന്മാരായിരുന്നു എന്ന് പറഞ്ഞാല്‍ അത് ജാടയാകില്ല.

പഠന കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, നമുക്കു വീണ്ടും അമ്പലംകാവ് മൂലയിലേക്ക് തന്നെ പോകാം. .. ഇനി പറയാന്‍ പോകുന്നത് ഗ്രാമങ്ങളിലെ ഒളിമ്പിക്സ് ആയിരുന്ന പഞ്ചായത്ത് മേളകള്‍ എന്ന കേരളോത്സവങ്ങളെ കുറിച്. സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങിയിരുന്ന ഈ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങും. ഒരുക്കങ്ങളെ കുറിച്ചു പറയുമ്പോള്‍ ഓട്ടം പ്രാക്ടീസ് ചെയ്യ്യാന്‍ എന്ന വ്യാജേന അതിരാവിലെ നടത്താറുള്ള വിക്രിയകളെ കുറിച്ചു എങ്ങിനെ പറയാതിരിക്കും. പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ വീട്ടില്‍ നിന്നും ചാടും. പിന്നെ ഓരോ വീട്ടില്‍ കയറി ഓരോരുതനെയും വിളിച്ചിറക്കി കൊണ്ടു വരിക എന്നതാണ് പണി. ഇതിന്റെ കാര്‍മികത്വം ജോഷി , റാവു എന്നീ സ്ഖാക്കള്‍്ക്കാ. വിളിയുടെ ഉത്തരമായി വീട്ടില്‍ വെളിച്ചം കണ്ടാല്‍ അവന്‍ വരുമെന്നാണ് സിഗ്നല്‍. ഈ സാങ്കേതികത്വം ഏറ്റവും കൂടുതല്‍ ഉപയോകിച്ചത് ദിനേശന്‍ എന്ന ഞങ്ങളുടെ "കൊമ്പന്‍". വിളി കേട്ട ഉടനെ കൊമ്പന്‍ ലൈറ്റ് ഇടും. വരുമെന്ന പ്രതീക്ഷയില്‍ എല്ലാവരും അടുത്ത വീട്ടിലേക്ക് പോകുമ്പോളായിരിക്കും കൊമ്പന്റെ "രണ്ടാമുറക്കം" . അമ്പലംകാവ് മൂല മുതല്‍ അടാട്ട് ചന്ത വരെയാണ് ഓട്ടം.ഓട്ടം കഴിഞ്ഞു വന്നാല്‍ പിന്നെ EXERCISEആണ്. DAMPELSആയി ഉപയോകിച്ചിരുന്നത് അമ്പലംകാവില്‍ വെടിപോട്ടിക്കാന്‍ ഉള്ള കതിനയായിരുന്നു. ഏറ്റവും വലിയ കതിനാ തേടിപ്പിടിച്ചു അലറിയിരുന്ന ഞങ്ങളുടെ കൊണ്ടരാന്‍. പാണ്ടി നയിച്ചിരുന്ന അരി്വെപ്പുകാര് എന്ന സംഘം ചെറിയ കതിനകളില്‍ അഭയം പ്രാപിച്ചിരുന്നു എന്നതും ഇവിടെ ഇപ്പോഴാണ് ഓര്‍ത്തത്‌ . ഓട്ടത്തിനിടയില്‍ പിറവിയെടുത്ത കഥകളുടെ ഒരു നിര തന്നെയുണ്ട്‌. ഒരു തലമുറ പിന്ഗാമികള്‍്ക്ക് കൊടുക്കുന്ന നിധിയായ കഥകള്‍. ഇങ്ങനെ ഞങ്ങള്‍ മുന്‍ തലമുറയില്‍ നിന്നും കേട്ട ഒരു ഓട്ട കഥ ഇവിടെ വിവരിക്കുന്നു.
അവരുടെ കാലത്തു കൊഴിയായിരുന്നത്രേ അലാറം. ഏറ്റവുമാദ്യം കൊഴികൂവല്‍ കേട്ടവന്‍ മറ്റുള്ളവരെ വിളിച്ചുര്ത്തുഠ എന്ന് അലിഖിത നിയമം. അങ്ങിനെ ഒരു ദിവസം ഓട്ടവും EXERCISE കഴിഞ്ഞിട്ടും നേരം പുലരുന്നുമില്ല പപ്പേട്ടന്റെ RAJDOOT വരുന്നുമില്ല. പുലരിയുടെ നിഘൂടമായ നിശബ്ദദയെ ഭേതിച്ചുകൊണ്ടുള്ള പപ്പേട്ടന്റെ രാജ്ദൂതില്‍ ഉള്ള വരവായിരുന്നു നേരം വെളുക്കാന്‍ പോകുന്നതിന്റെ ലക്ഷണം. പിന്നെയും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടനത്രേ സൂര്യന്‍ സുഗുനേട്ടന്ടെ വീടിന്റെ മുകളില്‍ വന്നു "GOODMORNING" പറഞ്ഞത് . അന്ന് കോഴി നേരത്തെ കൂവിയതാണോ , സൂര്യന്‍ വൈകി ഉദിച്ചതാണോ എന്ന ചര്ച്ച ഇന്നും നടക്കുന്നു ആല്‍ത്തറയില്‍.

പറഞ്ഞു വന്നത് പഞ്ചായത്ത് മേളകളെ കുറിച്ച്. ക്ലബ്ബ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. കല കായിക വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന്റെ കുത്തകാവകാശികളായി ബ്ലൂ സ്റ്റാര്‍ മരതകയും ആര്‍ട്സ് ക്ലബ്ബ് പുരനാട്ടുകരയും. സമ്മാനദാനചടങ്ങില്‍ "ബ്ലൂ സ്റ്റാര്‍ മരതക" എന്ന ബാലെന്ദ്രേട്ടന്റെ നീട്ടിയുള്ള വിളി ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു. മൊത്തം പോയിന്റ്‌ നിലയില്‍ ഞങ്ങളുടെ ക്ലബ്ബ് ആയ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്ട് ക്ലബ്ബ്, അടാട്ട് മൂന്നോ നാലോ സ്ഥാനതായിരുന്നെന്കിലും തിരഞ്ഞെടുത്ത ഇനങ്ങളായ ക്രോസ് കണ്‍ട്രി , ഷട്ടില്‍ ബട്മിന്റോന്‍, ശാസ്ത്രീയ സംഗീതം, കവിതാരചന, തിരുവാതിരക്കളി, എന്നീ ഇനങ്ങളില്‍ മുടിചൂടാമാന്നന്മാരായിരുന്നു ഞങ്ങള്‍.

വാശിയേറിയ മത്സരം നടന്നിരുന്ന ഇനം പിന്നെ നാടകമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയിപ്പിച്ചിരുന്ന നടകവേദികള്‍. പേരുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പൊ തന്നെ അതിന്റെ ആ ചൂടു കേറും . SAMUEL BECKETTന്‍റെ "ഗോഥോയെ കാത്തു"എന്ന നാടകവുമായി പുറനാട്ടുകര ക്ലബ്ബ്, ചെമ്പകരാമന്‍ എന്ന നാടകവുമായി രചനയിലും സംവിധാനത്തിലും ഏവരേയും ഇരുത്തിയ തോമാസേട്ടന്‍, "മരിക്കാനാ പേടി, കിഴവനും കഴുതയും" എന്നീ നാടകങ്ങളുമായി ഞങ്ങളുടെ സ്വന്തം ഗോപാലേട്ടന്‍. പുതുമയുടെ പര്യായമായ അദ്ധേഹത്തെ കുറിച്ചു പറയാന്‍ ഒരു പോസ്റ്റ് തന്നെ വേണ്ടി വരും. അതുകൊണ്ട് ഇപ്പൊ തത്‌കാലം നിര്ത്തുന്നു.

2009 ജൂൺ 17, ബുധനാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം -3

നക്ഷത്രങ്ങളേ കാവല്‍:

"ഉദകപ്പോള" വഴി "തൂവാനതുമ്പികള്‍" എന്ന സുന്ദരവിസ്മയം വടക്കും നാഥന് മുന്‍പില്‍ സമര്‍പ്പിച്ച പത്മരാജന്റെ നോവലിന്റെ ആ പേരു തന്ന്യാവട്ടെ സബ് ടൈറ്റില്‍. അതെന്തായാലും അവടെ നിക്കട്ടെ. പറഞ്ഞു വന്നത് പാറപ്പുറത്തെ രാത്രികളെ കുറിച്ചു. ഗാനമേള ഒക്കെ കഴിഞ്ഞു വരുമ്പോള്‍ മണി ഏകദേശം എട്ട് എട്ടര ആയിക്കാണും. ഭൂമിയില്‍ മേഘ മാലകള്‍ സൃഷ്ടിച്ചു കൊണ്ടു മടിക്കുത്തിലെ "വില്‍സന്‍ " ചൂട്ടുകള്‍ ഇപ്പൊ കലാപരിപാടി തുടങ്ങിയിട്ടുണ്ടാകും. അടാട്ടിനടുത്തുള്ള പെരാമന്കലമ്, ചൂണ്ടല്‍ എന്നീ സ്ഥലങ്ങളിലെ ഒട്ടു കമ്പനി യിലെ ചൂള പൊളിച്ചാലുള്ള പ്രതീതിയാണ് പിന്നേ പാറപ്പുറത്ത്. "ആത്മാവിനൊരു പുക" എന്ന പ്രയോഗം ഇവിടെ സ്മരിക്കുന്നു. ഞങ്ങള്‍ക്കിടയിലെ കൊമ്പന്‍ എന്ന ദിനേശന്റെ അച്ഛനാണെന്ന് പറഞ്ഞു മേക്കായി അയ്യപ്പെട്ടനെ കാണിച്ചു കൊണ്ടു കൊമ്പന്റെ വിലയേറിയ ആ ചൂട്ടു അവന്‍ വിദൂരതയിലേക്ക് ഉപേക്ഷിച്ചതും, പിന്നേ കൊമ്പന്‍ രഘുവിനോട് പറഞ്ഞ ഗീതോപദേശവും .....കുത്ത്, കുത്ത്, കുത്ത്, (ഇവിടെ പറയാന്‍ ചില സാങ്കേതിക പ്രശ്നം ഉള്ളത് കൊണ്ടു ട്യ്പ്പുന്നില്ല)

ഇന്നേരം ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നാമിന്നികളായി രംഗപ്രവേശം ചെയ്തിട്ടുണ്ടാവും. ആകാശ ഗംഗയിലെ ഒരുപാടു നക്ഷത്രങ്ങള്‍ക്കിടയിലെ, ഒരേ വരിയില്‍ നിന്നിരുന്ന മൂന്നു നക്ഷത്രങ്ങള്‍ !!! (ഓറിയോണ്‍ എന്ന വേട്ടക്കാരന്‍). അവ ഞങ്ങള്‍ക്കെന്നും പ്രിയപ്പെട്ടവയാണ് . ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും അന്ന് പാറപ്പുറത്ത് ഞങ്ങള്‍ക്കിടയില്‍ ഇരുന്നിരുന്ന ഏതൊരുത്തനും , ഈ നക്ഷത്രങ്ങളെ കാണുമ്പോള്‍ ഇതിനെ ചുറ്റിപറ്റിയുള്ള സംഭവങ്ങള്‍ ഓര്‍ക്കാതിരിക്കില്യ. "വില്‍‌സണ്‍" തമ്പുരാന്‍ ആണേ, "ഓ .സി. ആര്‍." തമ്പുരാട്ടി ആണേ സത്യം.

സംഭവം ഇങ്ങനെ. ആകാശത്തിലെ ത്രിമൂര്‍ത്തി നക്ഷത്രങ്ങളെ തുടര്‍ച്ചയായി നാല്പതോ നാല്പ്പതഞ്ഞോ ദിവസം കണ്ടാല്‍ മനസ്സില്‍ വിചാരിക്കുന്ന ഏത് ആഗ്രഹവും നടക്കുമെന്ന് ഏതോ ഒരുത്തന്‍ പറഞ്ഞു. അങ്ങിനെ ഓരോരുത്തനും ഓരോ ആഗ്രഹങ്ങളില്‍ മുഴുകി ദിവസേന വാന നിരീക്ഷണം തുടങ്ങി. ആഗ്രഹങ്ങളുടെ ഭീകരതയില്‍് സൌരയൂഥത്തിലെ വെല്യ കാര്‍നോരായ സൂര്യമാന്‍ പോലും ഞെട്ടി. ചെറിയ കാര്‍നോരായ ചന്ദ്രൂനോട് കല്‍പ്പിച്ചു. "ലൈറ്റ് ഓഫ്‌" (വിവര്‍ത്തനം: വിളക്കനക്ക് ഒരുമ്പെട്ടോനെ) . അങ്ങിനെ മനസ്സില്ല മനസ്സോടെ അമാവാസി സൃഷ്ടിച്ചു ചന്ദ്രന്‍ ഭൂമിയിലെ തൂവാനതുമ്പികളായ ഈ തെമ്മാടിക്കൂട്ടത്തിന്റെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. സൂര്യന്‍ അന്ന് ആ സ്റ്റാന്റ് എടുത്തില്ലായിരുന്നെങ്കില്‍് എന്തൊക്കെ നടന്നേനെ . സൂര്യ ദേവോ നമ: ചന്ദ്ര ദേവോ നമ:

2009 ജൂൺ 12, വെള്ളിയാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം - 2




---മുന്‍പത്തെ പോസ്റ്റിന്റെ തുടര്‍ച്ച ---

നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു . അന്നത്തെ വിജയികളായ ടീമിന്എതിര്‍ ടീമിന്റെ വക കിട്ടിയിരുന്ന ട്രോഫി ആയിരുന്നു അനിയേട്ടന്റെ കടയിലെ സര്‍വത്ത്. "TORINO" എന്നപേരില്‍ അന്ന് പ്രശസ്തമായിരുന്ന ശീതള പാനീയം ഞങ്ങളുടെ ആര്‍ഭാടത്തിന്റെ അതിര്‍വരമ്പ് നിര്‍ണയിച്ചിരുന്നു . കത്രിക (സിസര്‍) വില്‍‌സണ്‍ (WILLS) എന്നീ നാമധേയം പൂണ്ട ചൂട്ടുകള്‍ അതീവ രഹസ്യമായി പാപഭാരത്തോടെ മടിക്കുത്തില്‍ ഇടം നേടിയിരുന്നതും ഈ സായം കാലങ്ങളില്‍. മീനം, മേടമാസങ്ങളിലെ ജല ക്ഷാമം രൂക്ഷമായ കാലമാനെങ്ങില്‍ പിന്നെയുള്ള കലാപരിപാടി കുളിയാണ്.

കുളിയെ പറ്റി പറയുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. സോപ്പ് വാങ്ങുന്ന സംഗതി ROTATION സിസ്റ്റം ആണ്. മിക്കതും "ചോപ്പ " നിറത്തില്‍ കൂവള കായയുടെ കാടിന്യമുള്ള ലൈഫ് ബോയ്‌ ആയിരിക്കും ഒഫീഷ്യല്‍ സ്പോണ്‍സര്‍ ഓഫ് ബാത്ത്. അറ്റ കൈക്ക് "ഇയ്യപ്പന്‍" എന്ന തൃശൂര്‍ ന്‍റെ മാത്രം സന്തതി ആയ ഒരു ബ്രണ്ടും പരീക്ഷിച്ചിട്ടുണ്ട്. ഇവന്റെ പ്രത്യേകത എന്ടാനെന്ന്നു വെച്ചാല്‍, എല്ലാ തൃശൂര്‍ കാരെയും പോലെ എത്ര വെള്ളടിചാലും ജമ്മമുന്ടെങ്ങില്‍ അവന്‍ വെള്ളത്തില്‍ താന്നു പോകില്യാ എന്നതാ.
കുളി സ്ഥലങ്ങള്‍ മധു ഏട്ടന്റെ മോട്രും പുര അല്ലെങ്കില്‍ ശിവന്റെ അമ്പലക്കുളം . "ലിറില്‍ "എന്ന സോപ്പിന്റെ പേരു "രിളില്‍" എന്നാക്കിയ പട്ടര്‍ജിയെ വാഴ്ത്തുന്നു ഇവിടെ. പിന്നെ നേരെ വെച്ചടി അമ്പലപ്പറമ്ബിലെ പാറപപുറേതതക്കാ. അന്നത്തെ കളിയിലെ ഓരോരുത്തന്റെയും പിഴവുകള്‍,ഗാട്ട് കരാര്‍, നരസിംഹ റാവു ന്‍റെ "തുറന്ന വാതില്‍ " സാമ്പത്തിക നയം ശരിയോ? എന്നീ വിഷയങ്ങള്‍ മുതല്‍ രാഗം, രാംദാസ്‌, ബിന്ദു, സ്വപ്ന, "സതി" ആയി അഗ്നിയില്‍ ആത്മാഹുതി ചെയ്തു "പാര്‍വ്വതി" ആയി ഉയര്തെഴുന്നേറ്റ "ഗിരിജ" ("തറവാട്" എന്നും ഞങ്ങള്‍ പറയും) എന്നീ സിനിമ തീയറ്ററുകളില്‍ ഇറങ്ങിയ പുതിയ സിനിമകളുടെ നിരൂപണം വരെ എത്തി നിന്നിരുന്ന ചര്‍ച്ചകള്‍.

പത്മരാജന്‍, ഭരതന്‍, സിബിമലയില്‍-ലോഹിതദാസ്, ഹരിഹരന്‍, എം. ടി. , അജയന്‍, വേണു നാഗവള്ളി ഇവരെ നെഞ്ചോടു ചേര്ത്തു ഒരു പക്ഷം. അടൂരിലും അരവിന്ദനിലും അപ്പുറം കടക്കാതെ ഇടതുപക്ഷം മറുഭാഗത്ത്.

അതിനിടയിലായിരിക്കും ഞങ്ങളുടെ ആസ്ഥാന ഗായകരായ. "കൊമ്പനും, മന്നുവും, വെടിയും, മൂപ്പനും " നീല രാവിലിന്നു നിന്റെ താരഹാരമിളക്കിയും (കുടുംബസമേതമ്), "പത്തു വെളുപ്പിന് മുറ്റത്ത് നില്‍കണ കസ്തൂരി മുല്ലക്ക് കാതു കുത്തിയും" (വെങ്കലം), കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടിയും" (കിരീടം), ഉച്ച വെയിലേറ്റു തളര്‍ന്ന പാറയെ പാടി ഉണര്‍ത്തിയിരുന്നത്‌ - ഈ ശീലങ്ങലെല്ലാം ഞങ്ങള്‍ പാരമ്പര്യമായി മുന്‍ തലമുറയില്‍ നിന്നും പൂണ്ടത്. ആ തലമുറയുടെ കൂടിച്ചേരലിന്റെ മായാത്ത ഓര്‍മ്മയായ്‌,"തപ്പിക്കുഴി" എന്ന കളിയുടെ പാടുകള്‍ ഇന്നുമുണ്ട് അമ്പലംകാവ് പാറമേല്‍.

ഇന്നേരമായിരിക്കും വലതു വശത്തെ നട വഴിയിലൂടെ ദീപാരാധന തോഴാനെന്ന പേരില്‍ അമ്പലംകാവിന്‍ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയപ്പെട്ടിരുന്ന തരുണികള്‍ നടന്നകലുന്നത്. ഇടം കണ്ണിലൂടെയെലു‌ാ ഒരു കള്ള നോട്ടത്തിന്‍ പ്രതീക്ഷയില്‍ ഗാനാലാപനത്തിന്റെ തരനക ദൈര്‍ഗ്യം ഏറിയിരുന്നത് പ്രകൃതിയുടെ മറ്റൊരു വികൃതി. നളന്മാര്‍ എന്ന കാമുകവേഷമായി ഒരു ന്യൂന പക്ഷം ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയിലും. "കാണികള്‍ ഒരുപാടു ഉണ്ടെങ്കിലും അരങ്ങിലെ നളന്‍ ആടുന്നത് തെരഞ്ഞെടുക്കപ്പെട്ട ദമയന്തി ക്ക് വേണ്ടി മാത്രമത്രേ !!!".
ഈ നളന്മാരെ കളിയാക്കി ഇടതുപക്ഷത്തിന്റെ ഒരു ഭൂരിപക്ഷം മറുവശത്തും. അന്നേരം ഇടതുപക്ഷത്തിലെ അസുരന്മാര്‍ ആയ പയ്യന്‍സ് ഇറക്കിയിരുന്ന, കറുത്ത നര്‍മ്മത്തില്‍ ചാലിച്ച ഒരു ഡയലോഗ് ഓര്‍മയില്‍ വരിയാ. സര്‍വ്വകലാശാല എന്ന സിനിമയിലെ നെടുമുടി കാച്ചുന്നത്.

" പടിഞ്ഞാറ് മാറുന്ന സൂര്യന്‍ വിളറിയ വെളിച്ചത്തില്‍ ബ്രഷ് മുക്കി മനസ്സില്‍ വരക്കാറുള്ള ഒരു ചിത്രമുണ്ടല്ലോ; അത് യാത്ര പറയുന്ന കാമുകിയുടെതോ , തഴഞ്ഞ കാമുകിയുടെതോ ആയിരിക്കും!!!"

ഇന്നേരം ദീപാരാധനയുടെ മണിനാദം, ആകാശത്തെ സിന്ദൂര വര്ന്നമാക്കിയ സൂര്യന്‍, അരയാലിന്‍ ഇളം കാറ്റ ഇതിന്റെ ഒക്കെ സമ്മിശ്രമായ അന്ടരീക്ഷം സൃഷ്ടിക്കുന്ന ഒരു തിമില വറവുണ്ട് മനസ്സില്‍..... ഹൊ ...... പറയാന്‍ ഇപ്പൊ വാക്കുകള്‍ ഇല്ല്യ.(ഇനി അടുത്ത പോസ്റ്റില്‍ ആകാം)

2009 മേയ് 29, വെള്ളിയാഴ്‌ച

"ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം-ഭാഗം 1


"പോയ കാലം എത്ര സുന്ദരമായിരുന്നെന്നു ഓര്‍മ്മപ്പെടുത്തുന്ന ഇന്നലെകളെ പ്രേമി ക്കുകയാ ഞാനിപ്പോള്‍ ".
ഇങ്ങനെ ഒരു ചിന്തക്ക് ഉള്ള ത്രെഡ് വരാന്‍ കാരണം വാരൃര്, പാണ്ടി, രഘു (ഈ പറഞ്ഞ എല്ലാവരും ഇപ്പോള്‍ ഓരോ സ്ഥലത്താണ്) എന്നീ സുഹൃത്തുക്കളുമായുള്ള പഴയ പോസ്റ്റില്‍ പറഞ്ഞ "അടാട്ടിന്റെ ഇന്നലെകളെ" കുറിച്ചു, പലപ്പോഴായുള്ള സംസാരമായിരിക്കാം. ("വൈകുന്നേരത്തെ കളിയും കഴിഞ്ഞു അമ്പലപ്പറമ്പിലെ പാറയില്‍ സൂര്യനെയും യാത്രയാക്കി ചിലവഴിച്ചിരുന്ന സന്ദ്യകളുടെ കഥകള്‍"). പിന്നെ തൃശ്ശൂരിനെ പറ്റിയുള്ള "അഞ്ചു വിളക്ക് " എന്നപുസ്തകം വായിച്ചതും (സി . എസ. കൃഷ്ണന്‍ എഴുതിയത്) .

സുഹൃത്തുക്കളുടെ ഒരു ഇടവേളയ്ക്കു ശേഷമുള്ള കൂടിക്കാഴ്ചകള്‍ അവരെ ഓരോരുത്തരെയും എത്തിക്കുന്നത് ഇതുപോലുള്ള ഒരു മാന്സികാവസ്തയിലായിരിക്കും എന്ന് തോന്നുന്നു(ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നു തിരിച്ചെത്തിയാല്‍ ഒരാഴ്ചയോളം ഉണ്ടാകുന്നപ്രതിഭാസം - ഇതിന് ഞങ്ങള്‍ അടാട്ടുകാരന്റെ ഭാഷയില്‍ "അരയാലിന്റെ കാറ്റു പറ്റിച്ച പണി" എന്ന് പറയും) അത് എഴുതി ഫലിപ്പിക്കാന്‍ കുറച്ചു പണിയാണ് . എന്നാലും ഒരു ശ്രമം ആകാമെന്ന് തോന്നി. ഇനിയുള്ളത് ഭാഷയുടെ വലിയ സാന്കേതികത്വം ഒന്നുമില്ലാതെ, തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള അടാട്ടിന്റെ ഇന്നലകളിലേക്ക് ഉള്ള ഒരു നോട്ടം മാത്രം. അത് പറയുമ്പോള്‍ പശ്ചാത്തലത്തെ കുറിച്ചും ഒരു വിവരണം ആകാം എന്ന് തോന്നി.

അമ്പലംകാവിന്റെ അന്നത്തെ ചിത്രം ഏകദേശം ഇങ്ങനെ. അമ്പലംകാവ് മൂല വരെ ടാറിട്ട റോഡ് , അത് കഴിഞ്ഞാല്‍ കുറൂര്‍ പാറ വരെ "വെട്ടൊഴി" (ഈ വാക്കും ഇന്നത്തെ തലമുറയുടെ നഷ്ടങ്ങളില്‍ ഒന്നുമാത്രം). ഓലക്കുട (രാജേഷ്‌), ചിരയാങ്കണ്ടത്, ചാലക്കല്‍്, ക്രൈസ്റ്റ് ഇവ തൃശ്ശൂരിനെ അടട്ടുകാരനുമായ് കൂടിയിനക്കിയുരുന്ന വാഹനങ്ങള്‍. സമയത്തെ അറിയിച്ചു കൊണ്ടു പുലര്‍ച്ചെ അമ്പലംകാവിലെ വെടിയും വൈകുന്നേരം വായനശാലയിലെ കോളാമ്ബിയില്‍് ഉസ്താദ്ബിസ്മില്ലാ ഖാന്‍ ഷെഹനായി സന്ഗീതത്താല്‍ ഊതിയുനര്തിയുനര്തിയിരുന്ന ആകാശവാണി പ്രക്ഷേപണവും .ഫാക്ടംഫോസ് ഇരുപതു ഇരുപതു പരസ്യവും, വയലും വീടും, ഗോപനും, രാമചന്ദ്രനും സുഷമയും വാര്‍ത്തകള്‍ വിളമ്പി ഓരോ വീടിലെ അങ്ങതുല്യരായിരുന്ന ആ കാലം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന അടട്ടുകാരന്‍ ഇന്നും ഉണ്ട്. (ഇതു എല്ലാ കേരളീയന്റെയും കൂടി നഷ്ടം) വായനശാലയുടെയും വലിക്കുന്നവന്ടെയും ആത്മാവിന്‍ പുകയായി കാജ ബീഡി യുടെ മണം മത്തുപിടിപ്പിക്കുന്ന ഓര്‍മയായി ഇന്നും. (ഇപ്പോള്‍ അത് മാള്‍്ബ്രോ അല്ലെങ്ങില്‍ വില്‍്സ് ആയി എന്ന മാറ്റം മാത്രം, മണം ഇപ്പോളും ഉണ്ട്)

മൈതാനത്തിന്റെ വിസ്തൃതിയില്‍ പിശുക്ക് കാട്ടിയിരുന്ന അമ്പലംകവിന്റെയ് "ഇടെന്‍ ഗാര്‍ഡന്‍ " ആയി Volleyballcourt .
വോളീബോള്‍ ഒരു ലഹരിയായിരുന്ന കാലം. പണിക്കു പോയിരുന്നവര്‍ പണി എവിടെയായാലും അഞ്ചു മണിക്ക് കോര്‍ട്ടില്‍ ഹാജര്‍. സ്കൂളില്‍ പോയിരുന്നവര്‍ ഞങ്ങള്‍, അടിയില്‍ കളിക്കാനുള്ള ട്രൌസരുമീട്ടു സ്കൂളില്‍ നിന്നും നേരേ എത്തിയിരുന്നത് കോര്‍ട്ടില്‍. എത്താനുള്ള സമയം അഞ്ചു മിനിട്ട് വൈകിയാല്‍ കഴിഞ്ഞില്ലേ കഥ . പിന്നെ സാരഥി യേട്ടന്റെയ് തെറിവിളി കേള്‍ക്കയും വേണം , സീറ്റ് വായനശാല സ്റ്റേജില്‍ കാണിയായിട്ടും. കളിയിലെ ഓരോ പൊസിഷനിലും ഓരോ പേര്‍ കുത്തകാവകാശവുമായ് . അടിയാള്‍ മാരായി ഉയരം ധാനമായി ലഭിച്ച കേരള പോലീസ് താരം മൂപ്പനും, പാണ്ടിയും, രഘുവും, സാരഥി ഏട്ടനും, സര്‍വീസ് കൃഷ്ണകുമാരേട്ടന്‍, ലിഫ്റ്റ്‌ ശശി ഏട്ടന്‍, ബാക്ക് സെന്റര്‍ പപ്പടം (ബിജു) എന്നിങ്ങനെ . "ഐ ഷാല്‍ " പ്രയോകത്തിനിടയില്‍ ആര്ക്കെങ്ങിലും ബോള്‍ മിസ്സ്‌ ആയാല്‍ പിന്നെ തെറിവിളിയുടെ ഗാനാലാപനമാണ്. നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു. (ബാക്കിയുള്ള എഴുത്ത് ഇനി അടുത്ത പോസ്റ്റില്‍ )

2009 മേയ് 20, ബുധനാഴ്‌ച

ഭാഷയുടെ വ(ത)ളര്ച്ച

ഭാഷയുടെ വളര്‍ച്ചയെ പറ്റി ആലോചിക്യായിരുന്നു. ഒരുത്തന്റെ അല്ലെങ്കില്‍ ഒരുത്തിയുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അക്ഷരങള്‍ കൊണ്ട് വാക്കുകള്‍ പിറവി കൊണ്ടു . ഈ വാക്കുകള്‍ വികാരങ്ങളെ ഓരോ കഥാപാത്രമാക്കി അവതരിപ്പിച്ചപ്പോള്‍ ഭാഷ പിറവി കൊണ്ടു. സംസാരിച്ചുരുന്ന ഭാഷ എഴുത്തിലൂടെ കൈമാറിയപ്പോള്‍ അത് സാഹിത്യമായി. ഈ കഥാപാത്രങ്ങള്‍ ഒരു കൂട്ടം വരേണ്യ വര്‍ഗം മാത്രം എടുത്തു ആടാന്‍ തുടങ്ങിയതോടെ സാഹിത്യം ബുദ്ധിജീവികളുടെ മാത്രം കുത്തകയായി. സംസാര ഭാഷ, സാഹിത്യം എന്നിങ്ങനെ രണ്ടു ഭാഷ കളുടെ പിറവി അതിന്റെ വളര്ച്ചക്കല്ലേ കടിഞ്ഞാണിട്ടത്?

സായിപ്പ് നിരക്ഷരനായ ശകെസ്‌ പീരാനില്‍ നിന്നു ഭാഷയെ പരിപോഷിപ്പിച്ചപ്പോള്‍ നാം മലയാളികള്‍ വി. കെ. എന്‍ നെയും , ബഷീറിനെയും അകറ്റി നിര്ത്തി. കാരണം അവര്‍ ഭുദ്ധി ജീവികള്‍ അല്ലായിരുന്നല്ലോ. അല്ലെങ്കില്‍ താടിക്കരുടെ പേടി സ്വപ്‌നങ്ങള്‍ ആയിരുന്നല്ലോ. ഇതു മലയാളത്തില്‍ മാത്രം സംഭവിച്ച പ്രതിഭാസമാണോ. വായനക്കാരില്‍ ആരെങ്കിലും ബുദ്ധി ജീവികള്‍ ഉണ്ടെങ്കില്‍ , അല്ലെങ്കില്‍ ബുദ്ധിജീവികളില്‍ ഏതെങ്കിലും വായനക്കാര്‍ ഉണ്ടെങ്കില്‍ ഉത്തരം പറയാ.

"പയ്യന്‍ കഥകളിലെ" പയ്യന്റെ നീലിമയോടുള്ള പ്രേമം, കൊണാട്ട് പ്ലസിലെ ദോശ തീറ്റ എന്നിവ പഠന വിഷയമാകുന്ന ഒരു കാലം ഓര്‍ക്കാന്‍ രസമുള്ള സംഗതിയല്ലേ. അങ്ങിനെ വന്നാല്‍ ഒരു പക്ഷെ അടുത്ത തലമുറ യിലെ മോന്‍സ്റെര്സ് നമ്മോടു പറയുന്നതു "ഞ്ച്ചാല്‍ നല്ലകാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ല്യാരുന്നു ലെ കാര്നോരേ " എന്നായിരിക്കും. അതുകൊണ്ട് ഊര്ദ്വാന്‍, കുട്ടിചിന്നന്‍ (അന്ത്യ വായു) എന്നീ കലാകാരന്മാരുടെ രണ്ങപ്രവേഷത്തിനു മുന്പ് എന്തെങ്കിലും ഒക്കെ അങ്ങട് ചെയ്യ്യാ.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്