സഹ്യര്‍ദ്രിയുടെ സൌന്ദര്യത്തെ വെല്ലുവിളിച്ചിരുന്ന അടാട്ട് കുന്ന് ഇപ്പോള്‍ സുന്നത്ത് കഴിഞ്ഞിട്ടും പഴയ സൌന്ദര്യം ഒട്ടും കളയാതെ "ജെ . ഡി. എഫ് " മൂല എന്ന പുനര്‍ നാമം സ്വീകരിച്ചപ്പോള്‍ വേദനിച്ചവര്‍ ഉണ്ടായിരുന്നു.(ഇവിടെ ഇരുന്നു അടിക്കുന്ന വീരന്റെ നാമധേയം പിന്നീട് സ്ഥല പേരായി എന്ന് ചരിത്രം) പക്ഷെ ഈ വട്ടം ആ സ്ഥലം പോയി കണ്ടപ്പോള്‍ ഓര്മ്മ വന്നത് "തൂവനതുംബികളില്‍" ജയകൃഷ്ണനും ക്ലാരയും ചിലവഴിച്ച കുന്നുംപുറത്തെ ആ രസികന്‍ സീന്‍ ആണ്. മണ്ണെടുത്ത് മൊട്ടയായി നില്‍്ക്കുന്ന കുന്ന് ഇപ്പോളും കിടിലന്‍ തന്നെയാ എന്ന് പറഞ്ഞു ആരോ. ആ പറഞ്ഞവനു തന്നെയാവട്ടെ ആദ്യത്തെ തേങ്ങ . മൊത്തം അടട്ടിന്റെ സൌന്ദര്യം രാത്രിയുടെ നിലാവില്‍ കാണിച്ചുകൊടുത്തു , കാഴ്ചയില്‍ മതിവരാതെ നില്‍കുന്ന പ്രവാസിയെ തോളില്‍ തട്ടി "കാണാം നമുക്കു ഇനി അടുത്ത വരവില്‍ " എന്ന് പറഞ്ഞു യാത്രയാക്കുന്നു ഈ സ്ഥലം.
കുന്നിന്‍ പുറത്തു നിന്നും ഇറങ്ങി നേരെ വന്നാല്‍ ഉള്ള ഇടവഴി . നേരെ എത്തി മുണ്ടന്‍ സ്മാരകം പണ്ടു നിന്നിരുന്ന ഇടം . അതെ, നേരത്തെ പോസ്റ്റില്‍ പറഞ്ഞ ജോസേട്ടന്റെ ആസ്ഥാനമായിരുന്ന തുന്നല്‍ കട മണ്ണോടു ചേര്‍ന്നപ്പോള്‍ വിദൂരങ്ങളില്‍ ഇരുന്ന് വേദനിച്ചു ഒരുപാടുപേര്‍. മുണ്ടന്‍ സ്മാരകം ഒരു കാലത്ത് അടാടിന്റെ , ഹൃദയമായിരുന്നു, സ്പന്ദനമായിരുന്നു, പിന്നെന്തൊക്കെയാണോ അതോക്ക്യായിരുന്നു. ജയലളിതയും, ദാരസിങ്ങും, സ്പീല്‍ ബര്‍ഗും, പെലെയും ജോസേട്ടന്റെ കളിതോഴന്മാരായി വിളയാടിയിരുന്ന പുലിമട. ഒരു തലമുറയുടെ "ഇന്നെന്ത് ?" എന്ന ചോദ്യത്തിന്റെ ഉത്തരം. അവിടെ പിറവിയെടുത്ത ഇതിഹാസങ്ങളുടെ ചെറിയ ഒരു മണം അടിക്കാന്‍ പഴയ പോസ്റ്റ് ഒന്നു നോക്ക്യാല്‍ നന്നാവും. ജോസേട്ടന്‍ തിരിച്ചു വരികയാണെങ്കില്‍ അമേരിക്കയിലും ദുബായിലും ബോംബയിലും ഒക്കെ ഉള്ള ഒരുപാടു പ്രവാസികള്‍ അടാട്ട് സ്ഥിരതാമാസമാകും എന്നത് കുറച്ചു അതി ഭാവുകത്വത്തോടെ തന്നെ ഇവിടെ പറയുന്നു. അതിരാവിലെ തന്നെ ജോസേട്ടന്റെ അമൃത വാണി ഒരക്ഷരം പോലും വിടാതെ കേട്ടു കൊണ്ടു അവസാനം "താന്‍ ഈ പറയുന്നതു മുഴുവന്‍ നുണയല്ലെടോ?" എന്നും പറഞ്ഞിറങ്ങി അത് മുഴുവന്‍ പ്രസിദധമാക്കിയിരുന്ന ഒരു കൂട്ടം പ്രസാദകര്‍, ആത്മാര്‍ഥതയുടെ പര്യായമായി..... ഒട്ടും പരിഭവമില്ലാതെ വീണ്ടും ഈ ചാക്രിക പ്രവൃത്തി തുടര്‍ന്നിരുന്ന ദിവസങ്ങള്‍. കുറച്ചു അങ്ങട് മുന്നോട്ടു വച്ചാല്‍ വായനശാല . വായനശാല - നാടക റിഹേഴ്സല്‍ മുതല്‍ മൂട്ട പിടുതതങ്ങളുടെ വരെ കേന്ദ്രമായിരുന്ന ഈ സ്ഥലം ; അടാട്ടിന്റെ സാംസ്കാരിക കേന്ദ്രം ഇന്നു നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ കഷ്ടം തന്യാ. നാല് വശവും മൂടികെട്ടി കോണ്‍ക്രീറ്റ് കാടാക്കിയത് മുതല്‍ തുടങ്ങിയ കഷ്ട കാലം ഇനിയും തീര്‍ന്നിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടു അധികം ആ വഴക്ക് പോണ്ട.
നേരെ ഇറങ്ങിയാ നമ്മള്‍ ആല്‍തതറ എത്തി. അനിയേട്ടന്‍, കൃഷ്ണകുമാരേട്ടന്‍, ജോസഫേട്ടന്‍ എന്നീ നിര വക്കുകള്‍ കൊണ്ടു അംഗം കുറിക്കുന്ന തട്ട്. ആല്‍ത്തറയില്‍ ഇരുന്നുള്ള സന്ദ്യകളിലെ കൂട്ടം കൂടല്‍ സത്യന്‍ അന്തികാട് സിനിമയിലെ രംഗങ്ങളുടെ പുനസ്രിഷ്ടിയാകും.ഇക്കാരണം കൊണ്ടു തന്നെ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന ചിത്രം കണ്ടപ്പോളുണ്ടായ സന്തോഷം കുറച്ചൊന്നുമല്ല. (നിങ്ങള്‍ ഗ്രാമങ്ങളെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ആ സിനിമ ഒന്നു പോയി കാണുക)ശിശിര - വസന്ത - ഹേമന്ത- ഗ്രീഷ്മ -വര്‍ഷങ്ങളില്‍ വിവിധഭാവങ്ങളില്‍ നില്‍കുന്ന ഈ പരിസരം ഞങ്ങള്‍ അടാട്ടുകാരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നു തന്നെ. ഇരിക്കട്ടെ ഒരു തേങ്ങ കൂടി ആല്‍തറ ദേവിക്ക്. നേരെ നടന്നു പോസ്റ്റ് ഓഫീസിലെ ഇടവഴി യിലെത്തി.
പോസ്റ്റ് ഓഫീസിനെ പറ്റി പറയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പറയാതെ വയ്യ. പോസ്റ്റ് ഓഫീസിലെ കറുത്ത കറക്കുന്ന ഫോണ്‍, പോസ്റ്റ് മാന്‍ പ്രേമേട്ടന്‍, ടീച്ചര്‍. കറക്കുന്ന ഫോണ്‍ - അടട്ടുകാരനെ നിമിഷര്ധം കൊണ്ടു പുറം ലോകവുമായി , എന്ന് പറഞ്ഞാല്‍ തൃശൂര് വരെ (കാരണം ലോക്കല്‍ മാത്രേ ഉണ്ടായിരുന്നു ഉള്ളോ) ബന്ദിപ്പിചിരുന്ന യന്ത്രം. നമ്പര്‍ കറക്കുമ്പോള്‍ ഉള്ള കര കര ശബ്ദം .....
പിന്നെ പ്രേമേട്ടന്‍- പ്രേമലേഖനങ്ങള്‍ മാത്രം എത്തിച്ചു കൊടുത്തിരുന്നത് കൊണ്ടല്ല പ്രേമേട്ടനായത്. അത് അദ്ധേഹത്തിന്റെ പേരാണ്. കാമുകീ കാമുകന്മാര്ര്‍ക്കും, ഊമക്കതെഴുതിയിരുന്നവര്ക്കും ഏക ആശ്രയം പ്രേമേട്ടന്‍. നിഷ്കളങ്കമായ ആ ട്രേഡ് മാര്‍ക്ക് ചിരി. അതിലൂടെ കൈമാറിയിട്ടുള്ള സന്ദേശങ്ങള്‍, അവയ്ക്ക് വല്ല കണക്കുമുണ്ടോ? തിരുത്തിലെ സയിവിനു കത്ത് വന്നാല്‍ മാത്രമാണ് പ്രേമേട്ടന്റെ മുഖത്തെ ചിരി മായുന്നത്. കാരണംരണ്ടു രണ്ടര കിലോമീറ്റര്‍ നടന്നും പിന്നെ മഴക്കാലമാനെന്കില്‍ വന്ജിയിലും യാത്ര ചെയ്താലാ തിരുതിലെതാ. നേരെ നമുക്കു രണ്ടടി വടക്കോട്ട് വെച്ചു സണ്‍ വിന്റെ കടയിലെത്താം. ആനകളുടെ പടങ്ങള്‍ വെട്ടിയെടുത്തു ചുമര് അലങ്കരിച്ചിരുന്ന സണ്‍ വിന്‍. ഇപ്പൊ ആ ചുമരില്‍ ഒന്നും കാണാനില്ല. പത്രോസേട്ടന്റെ ഭാഷയില്‍ സണ്ണി എന്ന സണ്‍ വിന്‍. ഓ പത്രോസേട്ടന്‍- അമ്പലംകാവിന്റെ മറ്റൊരു മുഖ മുദ്ര അതാണ് പത്രോസേട്ടന്‍. സ്നേഹം എന്ന വാക്ക് അവതാരമായി പിറവിയെടുത്തപ്പോള്‍ അത് പത്രോസേട്ടനായി. പത്രങ്ങളില്‍ നിന്നും പത്രങ്ങളിലെക്കുള്ള പ്രയാണത്തിനിടയില്‍ എല്ലാറ്റിനും സാക്ഷിയായി പത്രോസേട്ടനുണ്ടാകും സണ്‍ വിന്റെ ബെന്ജിന്മേല്‍. ഇപ്പോള്‍ ഇരിപ്പ് ആല്‍തതറയിലാക്കി. വെടിക്കെട്ടില്ലാത്ത തൃശൂര്‍ പൂരം ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റോ , അതുപോലെയാ പത്രോസേട്ടന്‍ ഇല്ലാത്ത അമ്പലംകാവ്. ഒരു എം. ടി. ഭാഷയില്‍ പറയാണെങ്കില്‍ ജനനവും, മരണവും, പ്രേമവും കണ്ട പാത്രോസേട്ടന്‍. ഗുഡ് മോണിംഗ് പറയുമ്പോള്‍ അട്ടഹാസതോടെയുള്ള ആ മറുപടി ചിരി ഏത് അടാട്ടുകരനാ മറക്കാന്‍ കഴിയാ?
രണ്ടടി തെക്കോട്ട് വെക്കാം നമുക്കിനി. ഹൈ , വലതു വശത്ത് അമ്പലം കാവ് ദേവിയോട് ചേര്‍ന്നു നില്ക്കുന്നു ഭീമ വേഷത്തില്‍ ആരായാലും ആല്‍ത്തറയും. "കുട്ടിക്കാലം "എന്ന മലയാള വാക്ക് കേള്‍കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ആദ്യ ചിത്രം. ആല്‍ത്തറ ഞങ്ങളില്‍ എന്ത് ഭാവമാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ഇപ്പൊ വാക്കില്ല. തപ്പിയെടുത്തിട്ട് പിന്നീടെഴുതാം. എന്നാലും ഇപ്പൊ പറയാണെങ്കില്‍ ഈ ഒരിടവും ഒരു അണ്ട കടാഹ സ്പോട്ട് തന്നെ. കാലത്തു മുതല്‍ പോകുന്ന ബസുകളുടെ കണക്കെടുതിരുന്നും, വഴിയിലൂടെ പോകുന്നവനെ കുറിച്ചു പറഞ്ഞും, പോകുന്നവളെ കുറിച്ചു പറഞ്ഞും ചിലവഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും അടാട്ട്.
നേരെ തെക്കോട്ട് വക്കാം ഇനി. ലക്ഷൃം കുറൂര്‍ പാറയാണ്. ആര്യംപാടം മൂലയിലെതിയപ്പോഴേക്കും കവി സമ്മേളനം പോലെ എന്തോ ഒരു അന്തരീക്ഷം. ഏതോ മഹാ കവി ഇരുന്നു പാടുന്നു
ആടുപാമ്പേ ആടാടുപാമ്പേആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)
അതെ നിങ്ങള്‍ വിചാരിച്ചത് ശര്യന്യാ . തിരുവില്‍ നില്‍ക്കുന്ന ഈ മന്ദിരം കള്ള് ഷാപ്പ് തന്നെ. ആര്ര്‍ക്കും ഒരു ശല്യവുമില്ലാതെ ആടുപാമ്പേ കളിക്കുന്ന ഒരുപാടു കലാകാരന്മാരെ വാര്‍ത്തെടുത്ത അടാട്ടിന്റെ കലാമണ്ഡലം.
മുന്‍പില്‍ നില്ക്കുന്ന ആര്യന്‍ പാടം. വേനലവധിക്ക് ഫുട്ബാള്‍ കളിച്ചിരുന്ന സ്ഥലം എന്ന പേരിലാണ് ആര്യന്‍ പാടം ചരിത്രത്തില്‍ കുറിക്കപ്പെടെണ്ടത് എന്ന് പറയും ഞങ്ങള്‍. കൊയ്ത്തു കഴിഞ്ഞു നിരപ്പായി കിടക്കുന്ന ഇവിടെ കളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ ഉള്ള വൈക്കോലിന്റെയും ഉണങ്ങിയ ചേറിന്റെയും കലര്ന്ന ഒരു മണമുണ്ട്. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. വലതു കാലിലും ഇടതു കാലിലും ഒരേ കാലിന്റെ ബൂട്ട് ഇട്ടു ഇറങ്ങി എല്ലാവരെയും അമ്പരപ്പിച്ച രാധേട്ടന്‍, അങ്ങിനെ എത്രയെത്ര അവധാരങ്ങള്‍ക്ക് പിറവി കൊടുത്തു ഈ ഇടം. അടുത്ത വെടി ആര്യന്‍ പാടത്തിനും അവിടെ പിറവിയെടുത്ത കഥാപാത്രങ്ങള്‍ക്കും വേണ്ടി. നേരെ തെക്കോട്ട് വച്ചു കുരിശു പള്ളി വഴി കുറൂര്‍ പാറയില്‍ എത്തി ഇപ്പൊ. ഏത് പ്രളയത്തിലും മുടാത്ത കുറൂര്‍ പാറ - കൊയ്ത്തു കാലമായാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ഈ സ്ഥലം ഒരു നിഘൂട സൌന്ദര്യത്തിന്റെ ഇടമാണ്. ഇവിടെ ഇരുന്നുള്ള സൂര്യാസ്തമയക്കാഴ്ച, അതിന്റെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ ഞാന്‍ ആളല്ലേ. ....
കുറൂര്‍ പാറയില്‍ നിന്നു പടിഞ്ഞാട്ടു പുത്തന്‍ കോള്‍ വഴി വച്ചു മുള്ളൂര്‍ ബണ്ടില്‍ എത്തിയപ്പോള്‍ അവിടെ കണ്ടത് കായലിനോട് കിന്നാരം പറഞ്ഞു നില്ക്കുന്ന കല്പ്പവൃക്ഷങ്ങളെ. (ചോദ്യം: തെങ്ങ് എന്ന് പറഞ്ഞാല്‍ പോരെ മോനേ. . ഉത്തരം: പോര പോസ്റ്റ് അവസാനിക്കാറായി, അപ്പൊ കുറച്ചു കനം വേണമെന്നു പറഞ്ഞിട്ടുണ്ട് ഗുരുക്കള്‍ ). എന്താണ് പറഞ്ഞെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞ തെങ്ങ് ഒരു കുഞ്ഞുണ്ണി മാഷ് ഫാന്‍ ആയിരുന്നു.
"അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ സൃഷ്ടിച്ചതീശ്വരനെന്നെ നന്നായ് ,
എന്നിട്ടതില്‍ ബാക്കിയെടുത്താവാം ഒപ്പിച്ചതീ പ്രപഞ്ചത്തെയും"
അതെ പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന അണ്ടകടാഹത്തിലെ രണ്ടു വിസ്മയങ്ങള്‍. കുറൂര്‍ പാറയും, മുള്ളൂര്‍ ബണടുഠ. സിന്ദൂര വര്‍ണ്ണം ചാര്‍ത്തിയ സന്ദ്യ തന്‍ ചായത്തില്‍ സുന്ദരിയായി നില്‍കുന്ന കുറൂര്‍ പാറയുടെ എതിര്‍ ഭാഗത്ത് വെല്ലുവിളിയായി നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മുള്ളൂര്‍. അടാട്ടുകാരന്റെ അസ്തിത്വത്തെ വാര്‍ത്തെടുത്ത അണി്യറകള്‍. രാത്രിയുടെ ആലസ്യത്തില്‍ ചിലവഴിക്കാറുള്ള സൌഹൃദത്തിന്റെ ഒത്തുചേരലുകള്‍ ,ഓരോരുത്തന്റെയും സ്വത്വമാക്കിയ വിസ്മയക്കാഴ്ച്ചകള്‍. .....
ഗൃഹാതുരത എന്താണെന്നറിയാതിരുന്ന നാളുകളില്‍ ഈ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കിയിരുന്നത് "ഇന്നലെകള്‍ എന്ന ഓര്‍മ്മകളുടെ ധാന്യ ശേഖരവും, അതില്‍ ഏകാകിയായ സ്വപ്നാടകന്റെ നാളെകള്‍ക്ക് വേണ്ടിയുള്ള കതിരുകളുമായിരുന്നു" ................. മരങ്ങള്‍ തോളുരുമ്മി നില്‍ക്കുന്ന ഗ്രാമം മാത്രം ലോകമായിരുന്ന അവന്‍ പുതിയ വാതയാനങ്ങള്‍ തേടി യാത്രയാരാമ്പിച്ചപ്പോള്‍, നഷ്ടപ്പെട്ട ഈ സ്വപ്ന ഭൂമി കയ്യെത്താ ദൂരെയായി. എങ്കിലും ഈ പെരുവഴിയമ്പലട്തില്‍ എത്തിയവന് ആ സ്വപ്നഭൂമിയിലെക്കുള്ള ഒരു ഇടത്താവളം, അല്ലെങ്കില്‍ ജീവിതത്തിന്റെ സായന്തനതിലുള്ള ഒരു പ്രതീക്ഷ തന്‍ ചൂണ്ടുപലകയാകട്ടെ ഈ പോസ്റ്റ് എന്നാശിച്ചു കൊണ്ടു അവസാനത്തെ തേങ്ങയും ഉടക്കുന്നു, ഇത്രയും വായിച്ചിരുന്ന നിങ്ങള്‍ക്ക് വേണ്ടി.
ശുഭം...............
26 അഭിപ്രായങ്ങൾ:
ആദ്യത്തെ തേങ്ങ ഞാന്‍ തന്നെ അടിക്കുന്നു....
അല്ല രാമാ.. അറയ്‌ക്കലെ ജോസേട്ടനാണോ ഈ ജോസേട്ടന്‍? ശരിക്കങ്ങട് ആളെ പിടി കിട്ടീല്യാ...
പിന്നെ, തൃശൂര്‍വിശേഷങ്ങളില്‍ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്‌ട്ടാ...
Vinuvetta - Josettante Veettumper correct aayi ariyillya.
May Be Raghu can Help You
Thenga vinuettan udacha sthidikku.. ini payasa vitharanam njan ettu eduthu..
Ambalaparambile thendikalkku ara spoon bhajana chellunnavarkku 2 spoon..
Rejiyetta, josettn Udalakkavil ullathanu(Thunna Kada undayirunuu pandu), may be tejan knows his full address but he is still our hero
tkx
Raghu
pandi, bhakki kondu pookunna swabhavam ninne konde pooku ara for us and 2 for Bhajana teams kalakki rest for ninte athazam alle ramaaa.....(Kondru kettan konnu kalayum nine)
tkx
Raghu
dear raman,
i never knew,that scene of mohan lal n sumalatha was shot at the hills of adat.like you had josettan we had a ;jacov''-i still remember the dresses he stiched for us!
memories are always close to heart...keep blogging......
sasneham,
anu
Location of "Thoovanathumbikal" is Vilangan Kunnu. Guruvayoor Thrissur Road
നന്നായിട്ടുണ്ട് ........
ഞാനും ഒരു അടാട്ട് കാരനാ.(കുറച്ചു നീങി ചൂരക്കാട്ടുകരയാണ് സ്ഥലം .)
പുറണാട്ടുകര ,ശ്രീരാമ കൃഷ്ണ സ്കൂളില്‍ +2 നു പഠിക്കുംപോള്‍ അടാട്ട് കുന്നിനെ കുറിച്ചും അതിലെ മണ്ണ് എടുപും കുറൂര്‍ മനയെ കുറിച്ച് മൊക്കെയായി ഒരു ലഘു ചരിത്രം, ഒരു ഡോകുമെന്റാരി ലിട്ടരരി ക്ലബിന്റെ ഭാഗമായി നിമ്മിക്കുകയുടായി .Adat -across ages-
എനിക്കും അതില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ഉണ്ടായി ..
അതിന്റെ യു ട്യൂബ് ലിങ്ക് ..
http://www.youtube.com/watch?v=nJfgkgxOP-Y
nannayittundu
Manoj, Choorakkattukara evidyaa veedu. Green Booksil joliyulla Sreenivasane ariyo?
Thanks for visiting this "virtual adat"
Sreeja/-- Thanks for ur comments. As usual spelling mistakes sthiram ozhiyaa bhaadayaayi undu.
ആളെ മനസിലായില്ല ,..
വീട് രാമാഞ്ചിറയാന്നു...
my mail id:manojkmohanme03107@gmail.com
thanks for ur comment...
a suggestion.. can u increase the font size??It'll make reading easier.
Manoj,
I saw Adat -across ages today.
Awesome documentary.
Keep up the good work.
:)
കൊള്ളാം, നന്നായിട്ടുണ്ട്
ഇത്രയേറെ അണ്ട കടാഹ വിസ്മയങ്ങള്‍ ഉള്ള സ്ഥലമാണല്ലേ ഈ അടാട്ട്.ഒന്നു കാണണമല്ലോ. ഗുരുവായൂര്‍ക്കു പോകുമ്പോള്‍ വിലങ്ങന്‍ കുന്നു് കണ്ടിട്ടുണ്ട്, കേറിയിട്ടില്ല.
Hi Manoj
Adattine pattiyulla Documentary kandu. With all the limitations and condsidering the fact that its an attempt of +2 students of SRKGVKHSS its really awesome. Shabdathinte Deliveryil ulla aa nishkalankatha rasamaayi. Atleast someone is taking some attempts.
Thanks a lot for sending that link.
raman; Madhu
ഡോകുമെന്ററി വീക്ഷിക്കാന്‍ കാണിച്ച നല്ല മനസ്സിനു നന്ദി ...
adadine kkurichu aadymayi kaelkkukayanu.
valare ishttamayi..
രാത്രിയുടെ തിര നീക്കി വന്ന നിലാവെളിച്ചത്തില് അടാട്ടിനു നല്ല ചന്തം
Hi brother!!i enjoyed reading your "Adat Visheshanangal".Kakakku than kunju pon kunju pole etanu Adat Zindabad le!!!gud language....I liked it...
'Adattinte kalamandalam'enna prayogam kalakki.mothathil nananyittundu.
kollam,baviyundu
josettante makan naatilundu ta,nattil varumbo sradhikkanam
My hearty smiles to all.......
ഇതാണല്ലേ അടാട്ട്.ഇതുവരെ വന്നിട്ടില്ല.പക്ഷേ,അവിടെയാണ് നിൽക്കുന്നതെന്നു തോന്നി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ