2012, നവംബർ 26, തിങ്കളാഴ്‌ച

'ശ്രീ' കള്‍ തന്‍ സ്വത്വ ദുഃഖം

http://www.mathrubhumi.com/story.php?id=320069

"പണ്ടു പണ്ട്,ഒന്തുകള്‍ക്കും മുന്‍പ്,ദിനോസറുകള്‍ക്കും മുന്‍പ്,ഒരു സായാഹ്നത്തില്‍ രണ്ടു (കുടുംബ,ജയ)ശ്രീകള്‍  നടക്കാനിറങ്ങി.അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ?ചെറിയ ശ്രീ വലിയതിനോട് ചോദിച്ചു.പച്ച പിടിച്ച താഴ്വര,ഏട്ടത്തി പറഞ്ഞു.ഞാനിവിടെത്തന്നെ നില്‍ക്കട്ടെ.

എനിക്ക് പോകണം.അനുജത്തി പറഞ്ഞു. (ഐസക്കിന്റെ കാലം കഴിഞ്ഞു , ഇനി ജോസപ്പനാ )
അവളുടെ മുമ്പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.നീ ചേച്ചിയെ മറക്കുമോ?ഏട്ടത്തി ചോദിച്ചു. 

മറക്കില്ല,അനുജത്തി പറഞ്ഞു.(നീ പോടീ മ്മക്ക് കാണാം)

മറക്കും,ഏട്ടത്തി പറഞ്ഞു.ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌.ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ. (കീശയില്‍ കാശും, അല്ല ശ്രീയും)

അനുജത്തി നടന്നകന്നു.അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു.പായല്‍ക്കുരുന്നില്‍നിന്നു വീണ്ടുമവള്‍ വളര്‍ന്നു.അവള്‍ വലുതായി.വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി(കുഞ്ഞുഞ്ഞു :"കര്‍ത്താവേ കുഞ്ഞാപ്പ എവിട്യാവോ? ").മൃതിയുടെ മുലപ്പാലുകുടിച്ചു ചില്ലകള്‍ പടര്‍ന്നു തിടംവച്ചു.കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി (തൊഴിലുറപ്പ്).അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു,അനുജത്തീ,നീയെന്നെ മറന്നുവല്ലോ....(ഐസക്കെ ചതിച്ചു ജോസപ്പന്‍ ). "
പരമപൂജ്യ ഗുരു വിജയന്‍ മാഷോട് മാപ്പ് ...
(ഗുണപാഠം : എതുശ്രീയായലെന്താ , മ്മക്  കീശയില്‍ ശ്രീ വീഴണം )

അഭിപ്രായങ്ങളൊന്നുമില്ല:

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്