പദ്മരാജന്‍, ഭരതന്‍ സിനിമാ കളരിയിലൂടെ വളര്‍ന്ന ജയരാജും, ബ്ലെസ്സിയും സ്വതന്ത്ര സംവിധായകരായ പോലെ ഇവര്‍ വാതിച്ചു തിരികൊളുത്തി കൊണ്ടിരുന്നു. അങ്ങിനെ അവിടത്തെ സായന്തനങ്ങള്‍ സ്വര്ഗതുല്ല്യമായി. തൃശൂര്‍ പൂരത്തിന്റെ ജോസേട്ടനെ വെല്ലുന്ന ഗുണ്ടും അമിട്ടും ആല്‍ത്തറയില്‍ പൊട്ടിവിടര്‍ന്നു, ഇപ്പോഴും വിടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭൂമിക്കു മുകളിലും ആകാശത്തിനു താഴെയും , സമയമുണ്ടെങ്കില്‍ ബഹിരാകാശത്തെ പറ്റിയുമുള്ള വിഷയങ്ങള്‍ ഇവിടെ സംസാരവിഷയം. പൊട്ടി വിടര്‍ന്ന അമിട്ടുകള്‍ക്ക് വര്ണ്ണങ്ങളേറെയായിരുന്നു. ഞങ്ങടെ അനിയേട്ടനും, കൃഷ്ണകുമാരേട്ടനും, ജോസഫേട്ടനും മത്സരിച്ചു തിരി കൊളുത്തി.
അങ്ങിനെ പൊട്ടി വിടര്‍ന്ന ഏതാനും അമിട്ടുകള്‍.
ഒരേ വാഴയില്‍ രണ്ടു കുലകള്‍ - സംവിധാനം ജോസഫ് and Crew
അതെ ആല്‍ത്തറയിലെ ഒരു സന്ധ്യാ നേരം. ചാവക്കടടുത്തു ഒരു വീട്ടില്‍ ഒരു വാഴയില്‍ രണ്ടിനത്തില്‍ പെട്ട കുലകള്‍ എന്ന് Mr.X . ഒരു സൈഡില്‍ പൂവന്‍, മറ്റേ സൈഡില്‍ പളയംകുടന്‍. ഈ അമിട്ട് വിരിഞ്ഞ ഉടനെ ആല്‍ത്തറയിലെ വേദി തിരുവമ്പാടി, പാറമേക്കാവ് വിഭാകങ്ങളെ പോലെ വാക്കുകള്‍ കൊണ്ടു കുടമാറ്റം തുടങ്ങി. ഇത് നടക്കുന്ന പ്രശ്നമേ ഇല്ലെന്നു ശശിയേട്ടന്റെ നേത്രത്തത്തിലുള്ള തിരുവമ്പാടി. "ഏയ് ചെലപ്പോ നടക്കാം" എന്ന് പാറമേക്കാവ്. തര്‍ക്കം രൂക്ഷമായി. ഇതിനിടയില്‍ ഇതെല്ലം കേട്ട് , ബീടി സൈഡ് ചുണ്ടില്‍ വച്ച് ജോസഫേട്ടന്‍ തന്റെ തനതു ശൈലിയില്‍ താളാത്മകമായി" അ വാഴ അവടെ നിന്ന് കൊലച്ചോട്ര, നിങ്ങക്ക് വെല്ല ചെലവൂണ്ട" . അങ്ങനെ അ വിഷയത്തിനു സമാധാനായി.
കേരള ഗവര്‍ണര്‍ മരിച്ചതിങനെ സംവിധാനം Aniyettan and Crew
ഗവര്‍ണര്‍ surjit Singh Barnala തന്നെ ആണെന്നാണ് ഓര്‍മ്മ. ഏതോ ഒരു ചികിത്സയില്‍ വന്ന പിഴവ് മൂലമാണ് ഗവര്ണ്ണ-റുടെ മരണം എന്ന് പത്രങ്ങളില്‍ വിവാദം. വിഷയം പേരാമംഗലം പോലീസ് സ്റ്റേഷനില്‍ വിഷയമായി വന്നു. അന്ന് അനിയേട്ടന്‍ പേരാമംഗലം സ്റ്റേഷനില്‍ ആണ്ജോലി.ഓ അത് പറഞ്ഞപ്പോ ഒരു കാര്യം, അടാട്ടുകാരനല്ലാത്ത വായനക്കാര്‍ക്ക്. അനിയേട്ടന്‍ എന്ന പ്രസ്ഥാനത്തെ കുറിച്ച് ഒരു ചെറിയ ആമുഖം. അദ്ധേഹം ആല്‍ത്തറ പരിസരത്ത് എത്ത്യാല്‍ ആല്‍ത്തറയില്‍ ആള്‍കൂട്ടം തനിയെ വന്നു ചേരും. കാന്തം കടലാസ്സിന്റെ അടിയില്‍ വച്ചാല് കടലാസിലെ മണ്ണ് കാന്തത്തിന്റെ അടുത്തേക്ക് കൂടുന്ന അതെ പ്രതിഭാസം. Faraday's law, Burnauli's theorem എന്നൊക്കെ പോലെ ഇതിനെ "പച്ചുമാന്‍സ് law of marginal utility" എന്ന് പറയും. അനിയേട്ടന്‍ വന്നാല്‍ ആല്‍ത്തറയിലെ utility ഗ്രഫ് കുതിച്ചുയരും.
വിഷയത്തിലേക്ക് തിരിച്ചെത്താം. ഗവര്ണ്ണറുടെ മരണ കാരണമായി പേരാമംഗലം പോലീസിന്റെ വിലയിരുത്തല്‍ ഇങ്ങന്യാത്രേ. "ചുള്ളന്റെ വയറു പോളിച്ച് നോക്ക്യപ്പോ ശക്തന്‍ മര്ക്കെറ്റിലെ പിന്‍ഭാഗം പോല്യെര്‍ന്നു - ആകെ അളിഞ്ഞ് കേടക്കല്ലേ, ഒപ്പറേഷനു മുന്‍പ് എനിമ കൊടക്കാന്‍ മരന്നുടാ, ചുള്ളന്‍ കാല്യായി അത്രേന്നെ. " വളരെ വിഷമകരമായ വിഷയത്തിന്റെ post mortem report പെരാമംഗലം സ്റ്റേഷനില്‍ നിമിഷാര്‍ദ്ധം കൊണ്ട് അങ്ങിനെ അടിക്കുറിപ്പായി.
യുദ്ധം എങ്ങിനെ പരിഹരിക്കാം? സംവിധാനം ജോസഫ് and Crew
കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും ആല്‍ത്തറയില്‍ വളരെ ആധികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്."ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, മ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "
ഇപ്പൊ ഓര്‍മ്മയില്‍ വന്നത് ഇത്ര മാത്രം. ഇത് ഇനിയും തുടരുന്നതാണ്.
3 അഭിപ്രായങ്ങൾ:
Kurachu Aalthara visheshangal
രാമാ, സത്യമാണ് .ഈ ആല്‍ത്തറ നാട്ടിന്പുറത്തിന്‍റെ ഒരു 'ആകാശവാണി' കൂടിയാ.
നാലഞ്ചു പേര് മാത്രം ഉണ്ടായിരുന്ന വെടിവട്ടം, മുപ്പതും നാല്‍പ്പതും കവിഞ്ഞപ്പോള്‍ അമ്പല കമ്മിറ്റിക്കാര് ആല്‍ത്തറക്ക് ചുറ്റും വേലി കെട്ടിയ അനുഭവമാ ഞങ്ങളുടേത് !!
ഇത്തവണ നാട്ടിലേയ്ക്ക് പോകുമ്പോള്‍ ഈ ആല്‍ത്തറയും, അമ്പലംകാവും, അടാട്ടും ഒക്കെ ഞാന്‍ പോയി കാണുന്നുണ്ട്. അത്രയ്ക്കും എഴുതി കൊതിപ്പിക്കുന്നുണ്ട്. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ